ആപ്പ്ജില്ല

ഖത്തറില്‍ നടക്കുന്നത് എല്ലാ അറബികളുടേയും ലോകകപ്പെന്ന് സൗദി കായിക മന്ത്രി

മികച്ച യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഖത്തറിലേക്കുള്ള സല്‍വ ക്രോസിംഗ് സൗദി തുറന്നിട്ടുണ്ട്

Samayam Malayalam 20 Aug 2022, 10:10 am
റിയാദ്: ഖത്തറില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന ഫിഫ ലോകകപ്പ് എല്ലാ അറബികളുടെയും ലോകകപ്പ് കൂടിയാണെന്ന് സൗദി സ്‌പോര്‍ട്‌സ് മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍. ലോകകപ്പിന് 100ല്‍ കുറഞ്ഞ ദിവസം മാത്രം ശേഷിക്കെ ട്വിറ്ററിലാണ് ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ ഖത്തറിന് വിജയാശംസകള്‍ നേര്‍ന്നു കൊണ്ട് സൗദി കായിക മന്ത്രി രംഗത്തെത്തിയത്.
Samayam Malayalam Sports Minister Prince Abdulaziz bin Turki Al Faisal


കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ വിജയിച്ച സൗദി നാഷനല്‍ ഫുട്‌ബോള്‍ ടീം ലോകകപ്പിലേക്കുള്ള യോഗ്യത ആഘോഷിക്കുന്ന ചിത്രം സഹിതമായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആതിഥ്യമരുളുന്ന ഖത്തറിന്റെ സഹോദരങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നതായി അദ്ദേഹം കുറിച്ചു. ലോകകപ്പിന്റെ സമാപനം നമുക്കെല്ലാവര്‍ക്കും അഭിമാനിക്കാന്‍ അവസരം നല്‍കുന്നതായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read: ഓടുന്ന വാഹനങ്ങളില്‍ നിന്ന് മാലിന്യം വലിച്ചെറിയല്‍; അബുദാബിയില്‍ പിടിയിലായത് 162 പേര്‍

2017ല്‍ സൗദിയുടെ നേതൃത്വത്തില്‍ ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് ശേഷം ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ബന്ധം കൂടുതല്‍ ഊഷ്മളമായിത്തീര്‍ന്നതിന്റെ സൂചനയായാണ് സൗദി മന്ത്രിയുടെ ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്. ഖത്തര്‍ ലോകകപ്പിനെത്തുന്നവര്‍ക്ക് മികച്ച യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഖത്തറിലേക്കുള്ള സല്‍വ ക്രോസിംഗ് ഈയിടെ സൗദി അധികൃതര്‍ വികസിപ്പിച്ചിരുന്നു. ഫിഫ ലോകകപ്പില്‍ ആറാമത്തെ തവണ പങ്കെടുക്കുന്ന സൗദി ദേശീയ ടീമിന്റെ കളി കാണാന്‍ സൗദികളുടെ വലിയ ഒഴുക്ക് തന്നെ ഇതുവഴി അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്. സല്‍വാ ക്രോസിംഗിന്റെ വികസനം ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, ടൂറിസം മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Also Read: പിരിച്ചുവിടപ്പെട്ട തൊഴിലാളിക്ക് ശമ്പള കുടിശ്ശികയും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കണം: റിയാദ് കോടതി

ഗ്രൂപ്പ് സിയില്‍ വരുന്ന സൗദിക്ക് അര്‍ജന്റീന, മെക്‌സിക്കോ, പോളണ്ട് എന്നീ രാജ്യങ്ങളാണ് എതിരാളികള്‍. അറബ് ലോകത്ത് നിന്ന് സൗദിയെ കൂടാതെ മൊറോക്കോ, തുനീഷ്യ ടീമുകളും ലോകകപ്പിലേക്ക് യോഗ്യത നേടി ഖത്തറിലെത്തുന്നുണ്ട്. ഈ വര്‍ഷം നവംബര്‍ 20ന് ആരംഭിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 ദശലക്ഷം ഫുട്‌ബോള്‍ പ്രേമികള്‍ ഖത്തറിലെത്തുമെന്നാണ് കണക്കുകൂട്ടല്‍.

ആര്‍ട്ടിക്കിള്‍ ഷോ