ആപ്പ്ജില്ല

ഒരേ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തി; രണ്ട് മലയാളികൾ ജിദ്ദയിൽ മരിച്ചു

ഉംറ തീർഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിൽ എത്തിയപ്പോൾ ആണ് ഇവർ ആശുപത്രിയിൽ ആകുന്നതും മരിക്കുന്നതും

Samayam Malayalam 15 Mar 2023, 4:00 pm
ജിദ്ദ: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ രണ്ട് മലയാളി വനിതകൾ ജിദ്ദയിൽ മരിച്ചു. ഇടുക്കിയിൽനിന്നുള്ള സ്വകാര്യ ഗ്രൂപ്പിൽ ആണ് ഇവർ ഉംറ നിർവഹിക്കാൻ വേണ്ടി എത്തിയത്. ഇടുക്കി ചെങ്കുളം മുതുവൻകുടി സ്വദേശിനി ഹലീമ (64), കുമാരമംഗലം ഈസ്റ്റ് കലൂർ സ്വദേശിനി സുബൈദ മുഹമ്മദ് (65) എന്നിവരാണ് മരിച്ചത്.
Samayam Malayalam haleema, subaidha


Also Read: മഹ്സൂസിന്‍റെ ആദ്യ "ഗ്യാരണ്ടീഡ്" മില്യണയര്‍ നറുക്കെടുപ്പ്; 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കി മലയാളി

ഉംറ തീർഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു. വിമാനത്താവളത്തിൽ വെച്ചാണ് ഹലീമ മരണപ്പെട്ടത്. മൃതദേഹം ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അറക്കൽ മീരാൻ മുഹമ്മദാണ് ഹമീലയുടെ ഭർത്താവ്. എന്നാൽ ചെറിയ അസ്വസ്ഥത തോന്നിയപ്പോൾ ആണ് സുബൈദയെ ആശുപത്രിയിലേക്ക് മാറ്റിയത്. മുഹമ്മദ് കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സ് തീവ്രപരിചരണ വിഭാഗത്തിൽ ആണ് ഇവർ കഴിഞ്ഞിരുന്നത്.

Also Read: ചില ടാക്സി കമ്പനികൾക്ക് ഇത് ബാധകമായിരിക്കില്ല, മീറ്റർ ടാക്സി നിലവിൽവരുന്നതോടെ ലൈൻ ടാക്സികൾ നിലക്കുമോ എന്ന ആശങ്കയും ഉണ്ട്

ഇവിടെ ചികിത്സയിൽ കഴിയുന്നതിന് ഇടയിൽ ആണ് സുബെെദ മരിക്കുന്നത്. മുഹമ്മദ് വെലമക്കുടിയിൽ ആണ് സുബെെദയുടെ ഭർത്താവ്. മക്കൾ: റജീന മുനീർ, റസിയ, മുഹമ്മദ് ഇബ്രാഹിം, റഹ്മത് ശംസുദ്ധീൻ കെഎംസിസി വെൽഫെയർ വിങ്ങ് നടപടി ക്രമങ്ങൾക്കായി മുന്നിലുണ്ട്. രണ്ട് മൃതദേഹങ്ങളും ജിദ്ദയിൽ ഖബറടക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടിയള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ