ആപ്പ്ജില്ല

മാതാവിനൊപ്പം ഉംറ നിർവഹിക്കാനെത്തി; മലയാളി യുവതി മക്കയിൽ മരിച്ചു

ഈ മാസം 16 നാണ് ഇവർ ഉംറ നിർവഹിക്കാനെത്തിയത്.

Samayam Malayalam 27 Feb 2023, 5:38 pm
മക്ക: ഉംറ നിർവഹിക്കാനെത്തിയ മലയാളി യുവതി മക്കയിൽ വെച്ച് മരിച്ചു. മഞ്ചേരി കിടങ്ങഴി സ്വദേശിനി തുപ്പത്ത് വീട്ടിൽ ഷാഹിന ആണ് മരിച്ചത്. 45 വയസായിരുന്നു. സ്വകാര്യ ഗ്രൂപ്പിൽ മാതാവ് തിത്തുമ്മയുടെ കൂടെയാണ് ഇവർ ഉംറ നിർവഹിക്കാൻ എത്തിയത്. ഈ മാസം 16 നാണ് സൗദിയിൽ എത്തുന്നത്. അഷ്റഫ് എന്ന ബാപ്പു ആണ് ഷാഹിനയുടെ ഭർത്താവ്. ബാപ്പു ഇലക്ട്രീഷൻ ആണ്.
Samayam Malayalam Representational
പ്രതീകാത്മക ചിത്രം


Also Read: ജി20 ഉച്ചകോടി; ഡയർ ടു ഓവർകമിന്റെ ഉപദേശകനായി എത്തുന്നത് മലപ്പുറം വേങ്ങര സ്വദേശി

ഉംറ നിർവഹിക്കാൻ എത്തിയ ഇവരെ ശാരീരിക അസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മക്കയിലെ ആശുപത്രിയിൽ ആണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ഇവർക്ക് ന്യൂമോണിയയും എച്ച് വൺ പനിയും ബാധിച്ചു. കിംഗ്ഫൈസൻ ആശുപത്രി ഐസിയു വിൽ ആയിരുന്നു ഇവർ കഴിഞ്ഞിരുന്നത്. ഇവിടെ വെച്ചാണ് മരിച്ചത്.

Also Read: 5.5G: 5ജിയുടെ പത്തിരട്ടി വേഗതയുമായി 5.5ജി വരുന്നു; 2030ഓടെ 6 ജിയും; ഡുവും ഹുവാവെയും കരാറില്‍ ഒപ്പുവച്ചു

ഉംറ കഴിഞ്ഞ് മദീനയിലേക്ക് സംഘം യാത്ര ചെയ്യാൻ ഒരുങ്ങുമ്പോൾ ആണ് ഇവർ മരിക്കുന്നത്. മക്ക ഹറമിൽ സുബഹി നമസ്ക്കാരത്തിന്ശേഷം മയ്യത്ത് നമസ്കാരം നടന്നു. അതിന് ശേഷംശറായ ഖബർസ്ഥാനിൽ ഖബറടക്കി. കെഎംസിസി സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ നടപടികൾക്ക് നേതൃത്വം നൽകാൻ രംഗത്തെത്തിയിരുന്നു. മക്കൾ: റിസ്‌വാൻ, റിൻഷ, മരുമകൻ: അജീഷ് ബാവ.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ