ആപ്പ്ജില്ല

ദുബായില്‍ പൊടിക്കാറ്റ്; വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

അടുത്ത നാല് ദിവസം കൂടി ശക്തമായ പൊടിക്കാറ്റും മഴയും ഉണ്ടായിരിക്കുമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽക്കുന്നു.

Samayam Malayalam 15 Aug 2022, 9:21 am
ദുബായ്.. യുഎഇയിലെ വിവിധ സ്ഥലങ്ങളിൽ ശക്തമായ പൊടിക്കാറ്റ് ആണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. പൊടിക്കാറ്റ് വന്നത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകളെ ബാധിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷമുളള സര്‍വീസുകളെ പ്രതികൂല കാലാവസ്ഥ കാര്യമായി ബാധിച്ചെന്ന് ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു. ദുബായ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 10 വിമാനങ്ങള്‍ ശക്തമായ പൊടിക്കാറ്റ് മൂലം ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്കും അടുത്തുള്ള മറ്റ് വിമാനത്താവളങ്ങളിലേക്കും അധികൃതർ തിരിച്ചുവിട്ടു.
Samayam Malayalam uae climate


Also Read: പ്രസ്മീറ്റിന് ഇടയിൽ ലാലേട്ടനെ കണാൻ പോകണം എന്ന് പൃഥ്വി പറഞ്ഞതാണ് ട്രോളുകളിൽ നിറയുന്നത്. വെെറലായ ട്രോളുകൾ കാണാം

ദുബായ് മാത്രമല്ല അബുദാബിയിലും ശക്തമായ പൊടിക്കാറ്റ് ആണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. ദുബായ്, അബുദാബി വിമാനത്താവളത്തിലെ ദൂരക്കാഴ്‍ച 500 മീറ്ററില്‍ താഴെയായി കുറഞ്ഞു. യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആണ് ഇക്കാര്യം അറിയിച്ചത്. വിമാന സർവീസുകൾ താളം തെറ്റുന്നത് കുറക്കാൻ വേണ്ടി നിരവധി ശ്രമങ്ങൾ അധികൃതർ നടത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായി. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്ന് ദുബായ് അന്താരാഷ്‍ട്ര വിമാനത്താവളം അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.

Also Read: സോഷ്യല്‍ മീഡിയ വഴി മത ചിഹ്നങ്ങളെ അപമാനിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്‍തു; ബഹ്റെെനിൽ രണ്ട് പേർ അറസ്റ്റിൽ

എന്നാൽ ചില വിമാന സര്‍വീസുകള്‍ വൈകിയതായി വിമാനക്കമ്പനിയായ ഫ്ലൈ ദുബായ് അറിയിച്ചു. യാത്രക്കാർക്ക് വിമാനം വെെകിയതുമായി ബന്ധപ്പെട്ട് നേരിടേണ്ട ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കുന്നുവെന്ന് ഫ്ലൈ ദുബായ് വക്താവ് അറിയിച്ചു. ദുബായിൽ പല സ്ഥലങ്ങളിലും പൊടിക്കാറ്റ് മൂലം ദൂരക്കാഴ്‍ച 500 മീറ്ററിലും താഴെയായി. ബുര്‍ജ് ഖലീഫയും ഐന്‍ ദുബായും ഉള്‍പ്പെടെയുള്ളവയുടെ ദൂരക്കാഴ്‍ച മങ്ങിയാണ് ഇന്നലെ അനുഭവപ്പെട്ടത്. കൂടാതെ ഇന്നലെ ശക്തമായ മഴ ലഭിക്കുകയും ചെയ്തു. പൊടി നിറഞ്ഞ കാലവസ്ഥയും മഴയും അടുത്ത നാല് ദിവസവും തുടരും എന്ന് യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

ആര്‍ട്ടിക്കിള്‍ ഷോ