ആപ്പ്ജില്ല

മൂന്നാഴ്ച മുമ്പ് വീട്ടില്‍ നിന്ന് വഴക്കിട്ട് പോയി; 17കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

സുരക്ഷിതനായി തിരിച്ചെത്തണമെന്ന് ഇബ്രാഹിമിന്റെ പിതാവ് മുഹമ്മദ് മശ്‌റൂഖ് മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും മകനോട് നടത്തിയ അഭ്യര്‍ത്ഥന ഹൃദയഭേദകമായിരുന്നു.

Authored byസുമയ്യ തെസ്നി കെപി | Samayam Malayalam 3 May 2024, 9:04 am

ഹൈലൈറ്റ്:

  • പകിസ്താന്‍ സ്വദേശിയായ ഇബ്രാഹിം മുഹമ്മദിന്റെ മൃതദേഹമാണ് ഇന്നലെ അജ്മാനിലെ അല്‍ ഖോര്‍ ടവറിന് സമീപം കണ്ടെത്തിയത്.
  • ഏപ്രില്‍ 12നായിരുന്നു അജ്മാനിലെ അല്‍ റൗദയില്‍ താമസക്കാരനായ ബാലനെ കാണാതായത്.
  • ഫോണ്‍ വിളിച്ച് എടുക്കാത്തതുമായി ബന്ധപ്പെട്ട് അമ്മയുമായുണ്ടായ പിണക്കത്തെ തുടര്‍ന്നായിരുന്നു ബാലന്‍ വീടു വിട്ടിറങ്ങിയത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam IBRAHIM MOHAMMED
ഇബ്രാഹിം മുഹമ്മദ്
ദുബായ്: അമ്മയുമായുള്ള വഴക്കിനെ തുടര്‍ന്ന് മൂന്നാഴ്ച മുമ്പ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ 17കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പകിസ്താന്‍ സ്വദേശിയായ ഇബ്രാഹിം മുഹമ്മദിന്റെ മൃതദേഹമാണ് ഇന്നലെ അജ്മാനിലെ അല്‍ ഖോര്‍ ടവറിന് സമീപം കണ്ടെത്തിയത്.
ഏപ്രില്‍ 12നായിരുന്നു അജ്മാനിലെ അല്‍ റൗദയില്‍ താമസക്കാരനായ ബാലനെ കാണാതായത്. ഇബ്രാഹിമിനെ കാണാനില്ലെന്ന് കുടുംബം പോലിസില്‍ പരാതി നല്‍കിയിരുന്നു. പലയിടങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സുഹൃത്തുകളോടും പരിചയക്കാരോടുമെല്ലാം അന്വേഷിച്ചു നോകക്കിയെങ്കിലും ഫലമുണ്ടായില്ല.


Also Read: കുവൈറ്റിലെ യുഎസ് സൈനിക താവളത്തില്‍ ബോംബ് വെയ്ക്കാൻ പദ്ധതി; സ്വദേശി യുവാവ് അറസ്റ്റില്‍
ഫോണ്‍ വിളിച്ച് എടുക്കാത്തതുമായി ബന്ധപ്പെട്ട് അമ്മയുമായുണ്ടായ പിണക്കത്തെ തുടര്‍ന്നായിരുന്നു ബാലന്‍ വീടു വിട്ടിറങ്ങിയത്. കുടുംബത്തിലെ രണ്ട് ആണ്‍മക്കളില്‍ മൂത്തവനായിരുന്നു ഇബ്രാഹീം മുഹമ്മദ്. പല തവണ മകനെ കണ്ടതായുള്ള വാര്‍ത്തകളെ തുടര്‍ന്ന് അമ്മ അന്വേഷിച്ചു ചെന്നെങ്കിലും അത് മകനായിരുന്നില്ല. എന്നാല്‍ ഇന്നലെ അജ്മാന്‍ പോലിസ് ഒരു മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും മകന്റേതാണോ എന്ന് തിരിച്ചറിയണമെന്നും അറിയിച്ചതു പ്രകാരം ചെന്നു നോക്കിയപ്പോള്‍ അത് മകന്റേതായിരുന്നുവെന്ന് അമ്മ പറഞ്ഞു. മകന്റെ മൃതദേഹം തിരിച്ചറിഞ്ഞ ആ നിമിഷന്‍ എന്റെ ഹൃദയം ആയിരം കഷ്ണങ്ങളായി തകര്‍ന്നു പോയെന്ന് അവര്‍ പറഞ്ഞു. ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നു പോവാന്‍ ഒരു അമ്മയ്ക്കും ഇടവരരുതേ എന്ന് പ്രാര്‍ഥിക്കുന്നതായും കണ്ണീരടക്കാനാവാതെ അവര്‍ വിതുമ്പി.

നേരത്തേ ഷാര്‍ജയില്‍ താമസക്കാരനായ ഒരു പാകിസ്താനി ബാലനെ ഇതുപോലെ കാണാതായിട്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷം തിരികെ ലഭിച്ചിരുന്നു. ഇത്തരം കേസുകള്‍ യുഎഇയില്‍ അധികരിച്ചുവരുന്നതായാണ് ഇതുമായി ബന്ധപ്പെട്ടുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍.
ഓതറിനെ കുറിച്ച്
സുമയ്യ തെസ്നി കെപി
സുമയ്യ തെസ്നി കെപി, സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. കോട്ടയം മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 5 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. തുടക്കം എംവി നികേഷ് കുമാർ നേതൃത്വം നൽകുന്ന റിപ്പോർട്ടർ ടിവിയിലെ ഓൺലെെൻ വിഭാ​ഗത്തിൽ ആയിരുന്നു. 2020 മുതൽ സമയം മലയാളത്തിനൊപ്പം ഉണ്ട്. നിലവിൽ ഗൾഫ് ഡെസ്കിൽ ആണ് പ്രവർത്തിക്കുന്നത്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ