ആപ്പ്ജില്ല

വിസയ്ക്കായി 500 ദിർഹം നൽകിയതിൽ തർക്കം, തട്ടിക്കൊണ്ട് പോകൽ; തടവിലായ യുവാവിനെ പോലീസ് കണ്ടെത്തിയത് നിലവിളി ശബ്ദം കേട്ട്

വിസ വാഗ്ദാനം ചെയ്ത് 500 ദിർഹം കൈപ്പറ്റി വഞ്ചിച്ചതിനെ തുടർന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു

Samayam Malayalam 31 Aug 2022, 2:50 pm
യുഎഇ: വിസക്കായി നൽകിയ 500 ദിർഹം സംബന്ധിച്ച യുവാക്കൾ തമ്മിൽ തർക്കം. തർക്കത്തിനൊടുവിൽ മൂന്നു പേർ ചേർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി. ഇവർ ഒരു അപ്പാർട്ട്‌മെന്റിൽ യുവാവിനെ തടവിലാക്കി. ദുബായ് അൽ റഖയിലെ ഒരു അപ്പാർട്ട്‌മെന്റിൽ ആണ് യുവാവിനെ തടവിലാക്കിയത്.
Samayam Malayalam Representational
പ്രതീകാത്മക ചിത്രം


കഴിഞ്ഞ ജനുവരിയിൽ ആണ് സംഭവം നടക്കുന്നത്. തടവിലാക്കിയ യുവാവ് ദുബായ് പൊലീസിന്റെ ഇൻസ്റ്റാഗ്രാമിലേക്ക് ആണ് പരാതി അയച്ചത്. അപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. സംഭവം സത്യമാമാണോയെന്ന് പരിശോധിക്കാൻ പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് പോലീസ് അനുമതി നൽകി. പിന്നീട് അന്വേഷിക്കാൻ വേണ്ടി പുറപ്പെട്ടു.

Also Read: മസ്തിഷ്ക മരണം സംഭവിച്ച മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ പിതാവ് തീരുമാനിച്ചു; സൗദിയിൽ പുതുജീവൻ ലഭിച്ചത് അഞ്ചുപേർക്ക്

അന്വേഷണസംഘം അപ്പാർട്ട്‌മെന്റെ വാതിൽ മുട്ടി. വാതിൽ തുറന്നവരോട് പോലീസ് കാര്യം അന്വേഷിച്ചു. എന്നാൽ ഇവിടെ ആരും ഇല്ലെന്നാണ് അവർ പറഞ്ഞത്. എന്നാൽ അകത്ത് നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ടയാളുടെ കരച്ചിൽ കേട്ട് പോലീസ് കയറി പരിശോധിച്ചു. പിന്നീട് പ്രതികളായ മൂന്ന് പേരെയും പോലീസ് പിടിക്കൂടുകയായിരുന്നു.

Also Read: ഖത്തര്‍ ലോകകപ്പിനെത്തുന്നവരെ വരവേല്‍ക്കാന്‍ യുഎഇയും; പുതിയ മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വിസ പ്രഖ്യാപിച്ചു. നിരക്കുകൾ ഇങ്ങനെ

വിസ വാഗ്ദാനം ചെയ്ത് 500 ദിർഹം വാങ്ങി വഞ്ചിച്ചതിനെ തുടർന്നാണ് യുവാവിനെ തട്ടികൊണ്ട് പോയതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. യുവാവ് വഴിയിലൂടെ നടന്നു പോകുമ്പോൾ ഒരാൾ തലയിൽ അടിച്ചു. മറ്റു രണ്ട് പേർ ബലമായി വലിച്ചുകൊണ്ട് പോയി അപാർട്ട്മെന്റിലേക്ക് മാറ്റി. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ആറ് മാസം തടവ് ആണ് ഇവർക്ക് വിധിച്ചിരിക്കുന്നത്. ശിക്ഷ പൂർത്തിയാക്കിയ ശേഷം മൂന്ന് പേരെയും നാടുകടത്തും.

ആര്‍ട്ടിക്കിള്‍ ഷോ