ആപ്പ്ജില്ല

യുഎഇയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞുള്ള തട്ടിപ്പുകള്‍ പെരുകുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്

സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും അനുകരിച്ച് വ്യക്തികളെ കബളിപ്പിക്കുകയും വശീകരിക്കുകയും ചെയ്യുന്ന തട്ടിപ്പു സന്ദേശങ്ങങ്ങളാണ് ഇത്തരം സംഘങ്ങള്‍ ഉപയോഗിക്കുന്നത്. പോലിസ്, മന്ത്രാലയങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ ആളുകളെ സമീപിക്കുന്നത്. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളെന്നും ഇമെയിലുകളെന്നും തോന്നിപ്പിക്കുന്ന രീതിയിലാണ് വ്യാജ സേവനങ്ങളും പ്രലോഭനങ്ങളുമായി തട്ടിപ്പുകാര്‍ എത്തുന്നതെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി.

Samayam Malayalam 1 Jun 2023, 11:01 am
അബുദാബി: സര്‍ക്കാര്‍ ഏജന്‍സികളിലെ ഉദ്യോഗസ്ഥരായി ചമഞ്ഞ് തട്ടിപ്പുകള്‍ നടത്തുന്ന സംഭവങ്ങള്‍ യുഎഇയില്‍ വര്‍ധിച്ചുവരുന്നതായി അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി. വ്യാജ കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും വ്യാജ വെബ്സൈറ്റുകളിലൂടെയുമാണ് ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തിയുള്ള തട്ടിപ്പുകളെന്നും ഇത്തരം തട്ടിപ്പുകള്‍ക്കെിരേ യുഎഇ നിവാസികള്‍ ജാഗ്രത പാലിക്കണമെന്നും പോലിസ് വ്യക്തമാക്കി.
Samayam Malayalam abu dhabi police warned uae residents about increased fraudulent calls and counterfeit websites
യുഎഇയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞുള്ള തട്ടിപ്പുകള്‍ പെരുകുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്


​​ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവിടരുത്​



തട്ടിപ്പുകാര്‍ വഞ്ചനയുടെ പുതിയ പുതിയ തന്ത്രങ്ങളാണ് പ്രയോഗിക്കുന്നത് എന്നതിനാല്‍, ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. ഒരാളെ കെണിയില്‍ വീഴ്ത്താന്‍ ഉപയോഗിച്ച മാര്‍ഗം തന്നെയായിരിക്കില്ല മറ്റൊരാളില്‍ പ്രയോഗിക്കുന്നത്. അതുകൊണ്ടു തന്നെ തട്ടിപ്പുകാരുടെ വരവ് ഏത് രീതിയിലായിരിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കുക എളുപ്പമല്ല. ഇത്തരം വ്യാജ സന്ദേശങ്ങളിലൂടെയും കോളുകളിലൂടെയും ഇരകളെ അവരുടെ ബാങ്കിംഗ് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നതാണ് തട്ടിപ്പിന്റെ പ്രധാന രീതി. അതിനാല്‍ ഏതൊക്കെ രീതിയില്‍ തട്ടിപ്പുകാര്‍ വന്നാലും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഒരു കാരണവശാലം വെളിപ്പെടുത്തരുതെന്നും പോലിസ് അറിയിച്ചു. ബാങ്കിംഗ് വിവരങ്ങള്‍ തട്ടിപ്പുസംഘത്തിന് ലഭിച്ചുകഴിഞ്ഞാല്‍, അക്കൗണ്ടില്‍ നിന്ന് ഓണ്‍ലൈനായി പണം പിന്‍വലിക്കാന്‍ അവര്‍ക്ക് സാധിക്കും. ഈ രീതിയില്‍ വലിയ സാമ്പത്തിക നഷ്ടമാണ് പല യുഎഇ നിവാസികള്‍ക്കും അടുത്ത കാലത്തായി ഉണ്ടായരിക്കുന്നതെന്നും പോലിസ് അറിയിച്ചു.

​ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇവയാണ്​





എന്തൊക്കെ പ്രലോഭനങ്ങളും വാഗ്ദാനങ്ങളും ഉണ്ടായാലും സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്കുചെയ്യുന്നതില്‍ നിന്നും രഹസ്യവിവരങ്ങള്‍ പങ്കിടുന്നതില്‍ നിന്നും വിട്ടുനില്‍ക്കുക എന്നതാണ് ജനങ്ങള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആധികാരിക ബാങ്ക് ജീവനക്കാര്‍ ഒരിക്കലും അക്കൗണ്ട് വിവരങ്ങള്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍, പാസ്വേഡുകള്‍, പിന്‍ നമ്പറുകള്‍, ഒടിപികള്‍, വ്യക്തിഗത തിരിച്ചറിയല്‍ നമ്പറുകള്‍ എന്നിവ പോലുള്ള രഹസ്യ സ്വഭാവമുള്ള വിശദാംശങ്ങള്‍ ഫോണ്‍ വഴിയോ ഇമെയില്‍ വഴിയോ ആവശ്യപ്പെടില്ലെന്നും പോലിസ് വ്യക്തമാക്കി. അക്കൗണ്ടുകള്‍ ഉടന്‍ ബ്ലോക്കാവും, കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യപ്പെടും തുടങ്ങിയ രീതിയിലുള്ള ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് പലപ്പോഴും ഇത്തരം രഹസ്യ വിവരങ്ങള്‍ തട്ടിപ്പുസംഘം ചോര്‍ത്തിയെടുക്കുന്നത്.

യുവാക്കളെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം

​ജാ​ഗ്രത നിർദ്ദേശം നൽകി പോലീസ് രം​ഗത്ത്​




വ്യക്തിഗത സമ്പാദ്യങ്ങള്‍ ലക്ഷ്യമിടുന്ന ഇലക്ട്രോണിക് കോഡുകള്‍ അടങ്ങിയ ഹാനികരമായ വെബ്സൈറ്റുകളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കാന്‍ വിശ്വസനീയമായ ആന്റി മാല്‍വെയര്‍ സോഫ്റ്റ്വെയര്‍ ഉപയോഗിക്കണമെന്നും പോലിസ് ആളുകളെ ഉപദേശിച്ചു. കൂടാതെ, തെറ്റായ പ്രലോഭനങ്ങളില്‍ വീഴാതിരിക്കാനും വഞ്ചനാപരമായ ഓഫറുകളിലെ ചതിക്കുഴികള്‍ തിരിച്ചറിയാനും ആളുകള്‍ അതീവ ജാഗ്രതയുള്ളവരായി മാറണം. അതേസമയം ഇത്തരം തട്ടിപ്പുകള്‍ക്കിരായി പണവും മറ്റും നഷ്ടപ്പെടുന്നവര്‍ ഇത്തരം സംശയാസ്പദമായ ആശയവിനിമയങ്ങള്‍ ഉടന്‍ അധികൃതരെ അറിയിക്കണമെന്ന് അബൂദാബി പോലീസ് വ്യക്തികളോട് അഭ്യര്‍ത്ഥിച്ചു. ഒന്നുകില്‍ അടുത്തുള്ള പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ പോലിസിന്റെ സുരക്ഷാ സേവന ഹോട്ട്ലൈനായ 8002626 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്നും പോലിസ് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ