ആപ്പ്ജില്ല

ബാങ്ക് അക്കൗണ്ടില്ല, ജോലി കാര്‍ കഴുകൽ; ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായ പ്രവാസിയുടെ കഥ ഇങ്ങനെ


ദുബായിലെ ഒരു സ്വകാര്യ കമ്പനിയിലെ കാര്‍ കഴുകുന്ന ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം

Samayam Malayalam 22 Sept 2022, 10:28 am
ദുബായ്: നറുക്കെടുപ്പിലൂടെ ഭാഗ്യം എത്തി ജീവിതം രക്ഷപ്പെട്ട നിരവിധി പ്രവാസികളുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന മെഹ്സൂസ് 94–ാം നറുക്കെടുപ്പിലാണ് 22 കോടിയോളം രൂപ( 10 ലക്ഷം ദിർഹം) ഒരു പ്രവാസി സ്വന്തമാക്കിയത്. നേപ്പാൾ ഗുൽമി സ്വദേശി ഭരതും കൂട്ടുക്കാരും ചേർന്നാണ് ടിക്കറ്റ് എടുത്തത്. മൂന്നു പേരും ഒറ്റ രാത്രികൊണ്ട് കോടീശ്വരമാർ ആയി. തുക മൂന്നുപേരും തുല്യമായി പങ്കിടാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
Samayam Malayalam car wash worker earning dh1300 salary wins dh10 million in mahzooz draw duabi
ബാങ്ക് അക്കൗണ്ടില്ല, ജോലി കാര്‍ കഴുകൽ; ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായ പ്രവാസിയുടെ കഥ ഇങ്ങനെ



​പ്രതിമാസ ശമ്പളം 1,300 ദിർഹം


വളരെ കഷ്ടപ്പെട്ട് ചെറിയ ശമ്പളത്തിനാണ് ദുബായിൽ ഇദ്ദേഹം ജോലി ചെയ്തിരുന്നത്. അൽഖൂസിൽ കാർ കഴുകുന്ന ജോലിയാണ് ഭരതിന് ഉണ്ടായിരുന്നത്. പ്രതിമാസ ശമ്പളം 1,300 ദിർഹം ആയിരുന്നു. ഒരു ബാങ്ക് അകൗണ്ട് പോലും ഉണ്ടായിരുന്നില്ല. 16, 27, 31, 37, 42 എന്നീ നമ്പറിനാണ് സമ്മാനം അടിച്ചത്. രണ്ടു മക്കളുടെ പിതാവാണ് ഭരത്. ഇദ്ദേഹത്തിന്റെ ജന്മദിന നമ്പർ ആണ് 16, വിവാഹം നടന്ന തിയതിയാണ് 27, ഈ നമ്പറും ബാക്കി എല്ലാം കറക്കി കുത്തി എടുത്തു. മെഹ്സൂസിന്റെ നറുക്കെടുപ്പിൽ ആദ്യം മുതൽ തന്നെ പല തരത്തിലുള്ള ഭാഗ്യപരീക്ഷണം ഇദ്ദേഹം നടത്തി വരുന്നുണ്ട്. ഇതിന് മുമ്പ് രണ്ട് ആഴ്ചയും ഒറ്റക്കാണ് ടിക്കറ്റ് എടുത്തത്. എന്നാൽ ഈ ആഴ്ചയാണ് കൂട്ടുക്കാരെ കൂടെ കൂട്ടിയത്.

​സമ്മാനം കിട്ടിയെന്ന് അറിഞ്ഞ രാത്രി ഉറങ്ങാൻ സാധിച്ചില്ല


നറുക്കെടുപ്പിന്റെ അന്ന് രാത്രി 9 മണിക്ക് ജോലി കഴിഞ്ഞ് താമസസ്ഥലത്തെത്തി തത്സമയ ഫലം കണ്ടുകൊണ്ടിരുന്നു. തന്റെ നമ്പറുകൾ ഒരോന്നായി ശരിയായി വന്നപ്പോൾ വലിയ സന്തേഷത്തിലായി. ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു കുറച്ചു സമയത്തേക്ക്. അപ്പോൾ തന്നെ തന്റെ ഭാര്യയോട് വിളിച്ച് കാര്യം പറഞ്ഞു. തുക എത്രയാണ് എന്ന കാര്യം ഒന്നും അവരോട് വെളിപ്പെടുത്തിയില്ല. പിന്നീട് അന്ന് രാത്രി തനിക്ക് ഉറങ്ങാൻ സാധിച്ചില്ല. നാല് വർഷമായി അദ്ദേഹം ദുബായിൽ ജോലി ചെയ്യുന്നുണ്ട്. നാല് വർഷമായി അദ്ദേഹം നാട്ടിൽ പോയിട്ടില്ല. മറ്റു ഭാവി പരിപാടികൾ ഒന്നും തീരുമാനിച്ചിട്ടില്ല. എല്ലാ ശരിയാക്കിയ ശേഷം നാട്ടിൽ പോയി ഇങ്ങോട്ട് തന്നെ തിരിച്ചുവരും. സമ്മാനം ലഭിച്ചെങ്കിലും ഇതേ ജോലി തുടരാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

​സഹോദരന് മികച്ച ചികിത്സ നൽകണം


ഒരുപാട് നാളുകളായി മസ്തിഷ്ക മുഴ ബാധിച്ച് ചികിത്സയിലാണ് ഭരതിന്റെ സഹോദരൻ . ഭരതിന്റെ പിതാവ് ഡ്രൈവറാണ്. അച്ഛൻ ആണ് ഇതുവരെ സഹോദരന്റെ ചികിത്സ നോക്കിയിരുന്നത്. ഇനി തനിക്ക് അച്ഛനെ സഹായിക്കണം എന്നുണ്ട്. അതിന് വേണ്ട കാര്യങ്ങൾ ചെയ്യും എന്ന് ഭരത് പറയുന്നു. മനോരമയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. 280,000,000 ദിർഹത്തിലേറെ സമ്മാനങ്ങൾ നൽക്കുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പാണ് മഹ്‌സൂസ്. നിരവധി മലയാളികൾ ഈ നറുക്കെടുപ്പിൽ വിജയികളായിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ