ആപ്പ്ജില്ല

അബുദാബിയില്‍ വാക്സിന്‍ എടുക്കാത്തവരുടെ പിസിആര്‍ ടെസ്റ്റിന്‍റെ ചെലവ് തൊഴിലുടമ വഹിക്കണം

വാക്സിൻ എടുത്തുകഴിഞ്ഞാൽ പിസിആർ പരിശോധന നടത്തേണ്ടതില്ല. ഈ മാസം 10 മുതൽ നിയമം പ്രാബല്യത്തിൽ വരും.

Samayam Malayalam 5 Jan 2021, 4:49 pm
അബുദാബി: റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ, ബേക്കറികൾ, പലചരക്ക് സാധനങ്ങൾ, മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, കശാപ്പുകാർ, പച്ചക്കറി, പഴ ചില്ലറ വ്യാപാരികൾ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ കൊവിഡ് വാക്സിന്‍ എടുത്തില്ലെങ്കില്‍ അവരുടെ പിസിആര്‍ ടെസ്റ്റിന്‍റെ ചെലവ് തൊഴിലുടമ വഹിക്കണം. വാക്സിൻ എടുത്തുകഴിഞ്ഞാൽ പിസിആർ പരിശോധന നടത്തേണ്ടതില്ല.
Samayam Malayalam PCR tests


വാക്സിൻ എടുക്കാത്ത ജീവനക്കാർക്ക് 2 ആഴ്ചയിൽ ഒരിക്കൽ പിസിആര്‍ ടെസ്റ്റ് നടത്തണമെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു. ഇൻസ്റ്റാഗ്രാമിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ പരിശോധന നടത്തേണ്ടതില്ല

Also Read: ഖത്തര്‍-സൗദി അതിര്‍ത്തി തുറന്നു; സ്വാഗതം ചെയ്ത് ലോക രാജ്യങ്ങള്‍

ഈ മാസം 10 മുതൽ നിയമം പ്രാബല്യത്തിൽ വരും. ചെറുകിട കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും നിയമം ബാധകമാണ്. അബുദാബിയിലെ എല്ലാ മെഡിക്കൽ സെന്ററുകളിലും വാക്സിന്‍ സൗജന്യമായി ലഭിക്കുന്നുണ്ട്. തൊഴിലാളികള്‍, വ്യാപാര- വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങി തൊഴില്‍ മേഖലയിലുള്ള എല്ലാവരും ഓരോ 14 ദിവസം കഴിയുമ്പോള്‍ കൊവിഡ് പരിശോധന നടത്തണം.

ആര്‍ട്ടിക്കിള്‍ ഷോ