ആപ്പ്ജില്ല

ഷാര്‍ജയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

എന്നാല്‍ ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്ന് ഷാര്‍ജ പോലിസ് അറിയിച്ചു.

Samayam Malayalam 29 Mar 2023, 12:13 pm
ഷാര്‍ജ: ഷാര്‍ജയിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ നിന്ന് 30 വയസ്സുള്ള ഏഷ്യന്‍ പ്രവാസി താഴേക്ക് ചാടി ജീവനൊടുക്കി, തന്റെ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ കീശയില്‍ നിന്ന് കണ്ടെടുത്ത ഒരു കത്തില്‍ കൊലപാതകം ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
Samayam Malayalam Representational
പ്രതീകാത്മക ചിത്രം


Also Read: വാക്സിനേഷന്റെ കാലാവധി കഴിഞ്ഞു, അപ്ഡേറ്റ് ചെയ്യണം എന്നായിരുന്നു ഫോൺവിളിച്ച ആൾ പറഞ്ഞത്; മലയാളിക്ക് നഷ്ടമായത് 1200 ദിനാർ

ചൊവ്വാഴ്ച വൈകുന്നേരം 5.45 നാണ് സംഭവത്തെക്കുറിച്ച് പോലിസിന് റിപ്പോര്‍ട്ട് ലഭിച്ചത്. സംഭം അറിഞ്ഞ ഉടന്‍ തന്നെ അടിയന്തര പ്രതികരണ സംഘത്തെ സ്ഥലത്തേക്ക് അയച്ചതായി ഷാര്‍ജ പോലീസ് പറഞ്ഞു. പട്രോളിംഗ് ടീമും ദേശീയ ആംബുലന്‍സും ചേര്‍ന്ന് പ്രവാസിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരായി പരിക്കേറ്റിരുന്ന ഇയാള്‍ ആശുപത്രിയില്‍ എത്തുംമുമ്പ് മരിച്ചു. മരിച്ചത് ആരാണെന്ന് അറിയാന്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പോക്കറ്റില്‍ തിരഞ്ഞപ്പോള്‍ ഒരു കടലാസ് കഷണം ലഭിച്ചതായും, അതില്‍ താന്‍ ടവറില്‍ നിന്ന് ചാടുന്നതിന് മുമ്പ് തന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും അവരുടെ വസതിയില്‍ വച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്ന് എഴുതിവച്ചിരുന്നതായും പോലിസ് അറിയിച്ചു.

Also Read: വന്‍ വിലക്കുറവുമായി നൂന്‍ ഡോട്‌കോമിന്റെ റമദാന്‍ സെയില്‍; ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് 70 വരെ വിലക്കുറവ്

ഉടന്‍ തന്നെ ഇയാളുടെ കുടുംബം താമസിക്കുന്ന മുറിയിലെത്തി പരിശോധിച്ചപ്പോള്‍ കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടതായും പോലിസ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡ് അറിയിച്ചു. മരിച്ചവരുടെ പേര് വിവരങ്ങളോ രാജ്യമോ പോലിസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം ഇന്ത്യന്‍ കുടുംബമാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ടവരില്‍ നാലു വയസ്സുള്ള മകനും എട്ടു വയസ്സുള്ള മകളും ഉള്‍പ്പെടും.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ