ആപ്പ്ജില്ല

40 വര്‍ഷത്തിന് ശേഷവും ഉമ്മയുടെ വേർപാട് വേദനിപ്പിക്കുന്നു; ഉള്ളുലയുന്ന കുറിപ്പുമായി ദുബായ് ഭരണാധികാരി

40 വര്‍ഷങ്ങള്‍ക്ക് ശേഷവും ഉമ്മയുടെ വേര്‍പാട് തന്നെ വേട്ടടായുകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു

Samayam Malayalam 22 Mar 2022, 2:27 pm
ദുബായ്: 40 വര്‍ഷത്തിന് ശേഷം ഉമ്മയുടെ വേർപാടിനെ കുറിച്ച് ഓർമ്മകൾ പങ്കുവെച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. രാജ്യം മാതൃദിനം ആഘോഷിച്ച സാഹചര്യത്തിലാണ് വിട പറഞ്ഞ തന്റെ മാതാവിന്റെ ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചത്.
Samayam Malayalam Sheikh Mohammed


ഷെയ്ഖ് മുഹമ്മദിന്റെ ഉമ്മ ഷെയ്ഖ ലതീഫ ബിന്‍ത് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാനെക്കുറിച്ചുള്ള ഓര്‍മകള്‍ ആണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. 40 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉമ്മയുടെ ഓർമ്മകൾ തന്നെ വേട്ടയാടുന്നു എന്ന് അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച് കുറിപ്പിൽ പറയുന്നു.



Also Read: മോഹന്‍ലാൽ നായകനായി എത്തിയ ആറാട്ട് ഒടിടിയിൽ എത്തിയത് മുതൽ ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കൊണ്ടിരിക്കുകയാണ്. വൈറലായ ട്രോളുകൾ കാണാം.

ഉമ്മമാരുടെ മുഖത്തെ സമാധാനവും ശാന്തിയും നമ്മുക്ക് അവിടെ മാത്രം കാാണാൻ സാധിക്കുകയുള്ളു. എല്ലാ മക്കളും തങ്ങളുടെ ഉമ്മമാരെ പറ്റി സംസാരിക്കാൻ ഉണ്ടായിരിക്കും. തന്റെ ആത്മകഥയായ 'ഖിസ്സത്തീ'യില്‍ ഉമ്മയെ കുറിച്ചുള്ള ഓർമ്മകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ഉമ്മമാർക്ക് എല്ലാ മക്കളും പ്രിയപ്പെട്ടവരാണ്. ഏറ്റവും പ്രിയപ്പെട്ട മകന്‍ ഞാനാണെന്ന് ഞാനും വിജാരിച്ചു.

എന്നാൽ ഉമ്മമാർക്ക് എല്ലാ മക്കളും ഒരുപോലെയാണ്. ഒരോ കുട്ടിയും അങ്ങനെയാണ് വിചാരിക്കുന്നത്. അത് പോലെ ഞാനും വിചാരിച്ചു. ഉമ്മക്ക് പ്രായമായി വന്നപ്പോൾ അവർക്കൊപ്പം ഒരുപാട് സമയം ഞാൻ ചെലവഴിച്ചു. വിദേശ രാജ്യത്ത് പോയി തിരിച്ചു വരുമ്പോൾ ഉമ്മക്ക് വേണ്ടി സമ്മാനങ്ങൾ വാങ്ങി വരാർ ഉണ്ട്. '1983 മേയ് മാസത്തില്‍ കണ്ണിന്റെ കാഴ്‍ച നഷ്ടപ്പെട്ടത് പോലെ എന്റെ ഉമ്മ എന്നെ വിട്ട് പോയി. ജനക്കൂട്ടം ഉമ്മയുടെ അന്ത്യകർമ്മങ്ങൾക്ക് സാക്ഷിയാകാൻ എത്തിയിരുന്നു. ഖബറിലേക്ക് ഉമ്മയുടെ ശരീരം എടുത്തുവെച്ചപ്പോള്‍ ഞാനും തകര്‍ന്നു വീണു. അന്നത്തെ ഓർമ്മകൾ തന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ