ആപ്പ്ജില്ല

യുഎഇയില്‍ പ്രവാസികള്‍ തിരിച്ചെത്തുന്നു; ഇനി അലട്ടുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാം?

കൊവിഡ് മൂലം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഏകദേശം രണ്ടരലലക്ഷം മലയാളികള്‍ മാത്രമാണ് തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തില്‍ തിരിച്ചെത്തിയത്.

Samayam Malayalam 6 Jan 2021, 12:16 pm
കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ നിരവധി പ്രവാസികളാണ് ദുരിതത്തിലായത്. രോഗബാധ മൂലം നിരവധി പ്രവാസികള്‍ക്ക് ജീവന്‍ നഷ്ടമായി, ജോലി നഷ്ടപ്പെട്ടു, നാട്ടിലേയ്ക്ക് തിരികെ വരേണ്ടി വന്നു, വിദ്യാഭ്യാസം മുടങ്ങി എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് അലട്ടിയത്. എന്നാല്‍, ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രവാസികള്‍ യുഎഇയിലേക്ക് തിരിച്ചെത്തി തുടങ്ങി.
Samayam Malayalam indian expats feels concern about jobs and income after returned to uae
യുഎഇയില്‍ പ്രവാസികള്‍ തിരിച്ചെത്തുന്നു; ഇനി അലട്ടുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാം?


കൊവിഡില്‍ കുടുങ്ങിയ പ്രവാസികള്‍

കൊവിഡ് പ്രതിസന്ധി മൂലവും കുടുംബങ്ങളിലെ വിശേഷങ്ങളിലും സ്വന്തക്കാരുടെ മരണം, അസുഖം, സാധാരണ അവധിയാത്ര തുടങ്ങിയ പല കാരണങ്ങളാല്‍ നാട്ടില്‍ കുടുങ്ങി പോയവരാണ് തിരികെ വരാന്‍ സാധിക്കാതെ വന്നത്. പിന്നീട്, കൊവിഡ് വ്യാപനം കുറഞ്ഞുവരികയും വന്ദേഭാരത് ഉള്‍പ്പെടെയുള്ള വിമാനസര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് പലരും ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരികെ പോയത്.

ആശങ്ക എന്ത്?

കുട്ടികളുടെ പഠവും അധ്യാപനവുമെല്ലാം കൊവിഡ് മൂലം ഓണ്‍ലൈനിലായി. സ്വദേശങ്ങളിലായ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പഠനവും ജോലിയും മുടങ്ങിയില്ല. എന്നാല്‍ തിരിച്ചെത്തുമ്പോള്‍ തൊഴില്‍ സുരക്ഷിതമായിരിക്കുമോ എന്നതാണ് ഭൂരിഭാഗം പേരെയും അലട്ടിയ ഏറ്റവും വലിയ ആശങ്ക. വലിയ വിഭാഗം പ്രവാസികള്‍ക്കാണ് കൊവിഡ് മൂലം ജോലി നഷ്ടപ്പട്ടത്.

കേരളത്തിലെത്തിയത് രണ്ടരലക്ഷം മലയാളികള്‍

കൊവിഡ് മൂലം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഏകദേശം രണ്ടരലലക്ഷം മലയാളികള്‍ മാത്രമാണ് തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തില്‍ തിരിച്ചെത്തിയത്. അവരില്‍ ഭൂരിഭാഗം പേരും തൊഴില്‍ തേടി യുഎഇയിലേക്ക് തിരികെപോയി. നിലവിലെ സാഹചര്യത്തില്‍ എത്രപേര്‍ക്ക് തൊഴില്‍ തിരിച്ചു കിട്ടുമെന്ന് നിശ്ചയമില്ല.

ശമ്പളം കുറച്ചു

തൊഴിലാളികളുടെ പ്രതിമാസ ശമ്പളത്തില്‍ 70 ശതമാനം കുറവ് വരുത്തിയ സ്ഥാപനങ്ങളുണ്ട്. വരുമാനം കുത്തനെ കുറഞ്ഞതോടെ വാഹനങ്ങള്‍ വാങ്ങാനും മറ്റ് ആവശ്യങ്ങള്‍ക്കുമെടുത്ത ബാങ്ക് ലോണ്‍, ക്രഡിറ്റ് കാര്‍ഡ് ഉള്‍പ്പെടെ സാമ്പത്തിക ബാധ്യതകള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നവരാണ് ഭൂരിഭാഗം പേരും. കിട്ടാനുണ്ടായിരുന്ന ശമ്പളമോ അനുബന്ധ ആനുകൂല്യങ്ങളോ എപ്പോള്‍ തിരികെ കിട്ടുമെന്ന് നിശ്ചയമില്ല. വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനുള്ള തവണ വ്യവസ്ഥകള്‍ തെറ്റിയതോടെ പലിശ കുത്തനെ വര്‍ദ്ധിക്കുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ