ആപ്പ്ജില്ല

ഒരു വര്‍ഷത്തിലേറെയായി ജോലിയില്ല; മഹ്‌സൂസ് റമദാന്‍ നറുക്കെടുപ്പില്‍ മലയാളിയ്ക്ക് ലഭിച്ചത് 300,000 ദിര്‍ഹം

ഇത് വിശുദ്ധ റമദാന്‍ മാസത്തിന്റെ അനുഗ്രഹമാണെന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ജോലിയില്ലാതെ വീട്ടില്‍ ഇരുന്നതിന് ശേഷം വളരെ വിഷാദത്തിലും നിരാശയിലുമായിരുന്നു- അഫ്‌സലിന്റെ വാക്കുകള്‍.

Samayam Malayalam 28 Apr 2021, 5:05 pm

ഹൈലൈറ്റ്:

  • നാട്ടില്‍ സ്വന്തമായി ബിസിനസ് നടത്താനാണ് അഫ്സലിന്‍റെ തീരുമാനം
  • മഹ്‌സൂസ് നറുക്കെടുപ്പില്‍ 333,333 ദിര്‍ഹമാണ് അഫ്സല്‍ നേടിയത്
  • മഹ്സൂസ് നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമാണ് നേടിയത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Afsal
മഹ്സൂസ് നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം നേടിയ അഫ്‌സല്‍ ഖാലിദ് (Photo: Supplied)
ദുബായ്: കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ജോലിയില്ലാതെ വലഞ്ഞ മലയാളി പ്രവാസിയ്ക്ക് ഒടുവില്‍ ആശ്വാസത്തിന്റെ കടലിരമ്പം. പ്രതീക്ഷയറ്റ് നാട്ടില്‍ തിരിച്ചെത്തിയ അഫ്‌സല്‍ ഖാലിദിനെ തേടി ആ കോള്‍ വന്നു. അഫ്‌സലിന്റെ ജീവിതം തന്നെ മാറ്റി മറിച്ച കോള്‍ ആയിരുന്നു അത്. ദുബായില്‍ നടന്ന 22ാമത് മഹ്‌സൂസ് പ്രതിവാര ഡിജിറ്റല്‍ നറുക്കെടുപ്പില്‍ വിജയിയായി. 300,000 ദിര്‍ഹത്തിലധികം രൂപയുടെ വിജയമാണ് നേടിക്കൊടുത്തു.
Also Read: യുഎഇയിലെ പള്ളികളില്‍ ഖിയാമുല്‍ ലൈല്‍ നമസ്‌കാരത്തിന് അനുമതി

സര്‍വ്വശക്തനില്‍ നിന്നുള്ള റമദാന്‍ സമ്മാനമായി ഇതിനെ കാണുന്നെന്ന് അഫ്‌സല്‍ പറഞ്ഞു. 'ഇത് വിശുദ്ധ റമദാന്‍ മാസത്തിന്റെ അനുഗ്രഹമാണെന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ജോലിയില്ലാതെ വീട്ടില്‍ ഇരുന്നതിന് ശേഷം വളരെ വിഷാദത്തിലും നിരാശയിലുമായിരുന്നു. ദൈവത്തിന്റെ സഹായത്തിനായി ആത്മാര്‍ഥമായി പ്രാര്‍ഥിച്ചിരുന്നു', അഫ്‌സലിന്റെ വാക്കുകള്‍.

'ശനിയാഴ്ച രാത്രി ഉറക്കമുണര്‍ന്ന് ഇ-മെയില്‍ പരിശോധിച്ചപ്പോഴാണ് മഹ്‌സൂസ് നറുക്കെടുപ്പില്‍ 333,333 ദിര്‍ഹം നേടിയിട്ടുണ്ടെന്ന് കണ്ടത്. ആദ്യം വിശ്വസിക്കാനായില്ല. സന്തോഷത്തില്‍ ആ രാത്രി ഉറങ്ങാനായില്ലെന്നും ശരിയാണോയെന്ന് ഉറപ്പില്ലെന്നും' അഫ്‌സല്‍ പറഞ്ഞു. പിറ്റേന്ന് രാവിലെ മഹ്‌സൂസ് നറുക്കെടുപ്പിന്റെ ഉദ്യോഗസ്ഥരില്‍ നിന്ന് ഒരു കോള്‍ ലഭിച്ചതിന് ശേഷമാണ് നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം നേടിയെന്ന് അഫ്‌സല്‍ വിശ്വസിച്ചത്.

Also Read: മൂന്ന് മാസത്തിനിടെ ഒമാനില്‍ സൃഷ്ടിച്ചത് 10,000 തൊഴിലുകള്‍; പ്രവാസികള്‍ക്ക് 10 % മാത്രം

സമ്മാനത്തുക ജോലി ഇല്ലാത്തവരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കും. നാട്ടില്‍ സ്വന്തമായി ബിസിനസ് നടത്താന്‍ പദ്ധതി ഇടുന്നതായും അതിനാല്‍ കുടുംബത്തോടൊപ്പം താമസിക്കാനും സാധിക്കുകയും ചെയ്യുമെന്ന് അഫ്സല്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ