ദുബായ്: കോഴിയുടേയും മുട്ട ഉത്പന്നങ്ങളുടേയും വില പരിധിയിൽ കൂടുതൽ വർധിപ്പിച്ചാൽ പിഴ നൽകേണ്ടി വരുമെന്ന് ദുബായ് സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രണ്ടു ലക്ഷം ദിർഹം വരെ പിഴ അടക്കേണ്ടി വരും എന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. 13 ശതമാനം ഈ ഉത്പന്നങ്ങൾക്ക് വില വർധിപ്പിക്കാൻ കഴിഞ്ഞ ദിവസം ദുബായ് അനുമതി നൽകിയിരുന്നു. ഇത് കൂട്ടി വിൽപ്പന നടക്കാൻ ഉദ്യേശിക്കുന്നവർക്കാണ് മുന്നറിയിപ്പുമായി അധികൃതർ എത്തിയിരിക്കുന്നത്. യുഎഇയിലെ ഒമ്പത് ഉൽപാദകർ വിതരണം ചെയ്യുന്ന സാധനങ്ങൾക്കു മാത്രമേ ഈ തരത്തിൽ വിലവർധനവ് സാധ്യമാകുകയുള്ളു. ആറു മാസത്തിനുശേഷം വില വർധനവ് നടത്തിയതിന്റെ കാര്യങ്ങൾ അവലേകനം ചെയ്യും. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ചാണോ വില വർധിപ്പിക്കുന്നത് എന്ന് പരിശോധിക്കും ഇല്ലെങ്കിൽ നിയമ നടപടി നേരിടും.
Also Read:
നിയമലംഘകർക്ക് ആദ്യം 10,000 ദിർഹവും ആവർത്തിച്ചാൽ രണ്ടു ലക്ഷം ദിർഹവുമാണ് പിഴയിടുക. അടുത്തിടെ അധികൃതർ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ അനധികൃത വിലവർധന പല സ്ഥാപനങ്ങളും നടത്തിയതായി കണ്ടെത്തി. ഇതിൻ ചില സ്ഥാപനങ്ങൾക്ക് പിഴയിട്ടിരുന്നു. 300ഓളം സ്ഥാപനത്തിൽ ആണ് സാമ്പത്തികകാര്യ മന്ത്രാലയം പരിശോധന നടത്തിയത്. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുന്നതിന് വേണ്ടി നമ്പർ പുറത്തിറക്കിയിട്ടുണ്ട്. ശ്രദ്ധയിൽപെട്ടാൽ 8001222 എന്ന നമ്പറിൽ വിവരം അറിയിക്കണം എന്നാണ് അധികൃതർ പറയുന്നത്.
Also Read:
അവശ്യസാധനങ്ങളുടെ വിലവർധിപ്പിക്കാൻ അല്ല ലക്ഷ്യം, അനധികൃതമായ വില കയറുന്നത് നിയന്ത്രിക്കാനും കർഷകർക്ക് ന്യായവില ലഭ്യമാക്കാനുമാണ് പുതിയ വിലവർധനവ് ലക്ഷ്യം വെക്കുന്നതെന്ന് സാമ്പത്തികകാര്യ മന്ത്രാലയം മോണിറ്ററിങ് ആൻഡ് ഫോളോവിങ് അപ് സെക്ടർ അസിസ്റ്റന്റ് സെക്രട്ടറി അബ്ദുല്ല അൽ ഷംസി പറഞ്ഞു.
മുതിർന്ന വനിതാ മാധ്യമ പ്രവർത്തകർക്ക് പ്രസ് ക്ലബിൻ്റെ ആദരം
തിരു: തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്ന വനിതാ മാധ്യമ പ്രവർത്തകരെ ആദരിക്കുന്നു. രാവിലെ 10 മണിക്ക് പ്രസ് ക്ലബ് ടിഎൻജി ഹാളിൽ ചേരുന്ന ചടങ്ങിൽ പതിറ്റാണ്ടുകളുടെ മാധ്യമ പ്രവർത്തന ജീവിതത്തിന് ഉടമകളായ നന്ദിനി രാജേന്ദ്രൻ, തുളസി ഭാസ്കരൻ, കെ.ആർ. മല്ലിക, ഉഷ ശശി എന്നിവരെയാണ് ആദരിക്കുന്നത്.
ചടങ്ങിൽ മന്ത്രി ആൻ്റണി രാജു, മുൻ മന്ത്രി വി.എം. സുധീരൻ, കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ഡോ. ജോർജ് ഓണക്കൂർ എന്നിവർ പങ്കെടുക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡൻ്റ്
എം. രാധാകൃഷ്ണനും സെക്രട്ടറി കെ.എൻ. സാനുവും അറിയിച്ചു.
Read Latest Gulf News and Malayalam News
Also Read:
നിയമലംഘകർക്ക് ആദ്യം 10,000 ദിർഹവും ആവർത്തിച്ചാൽ രണ്ടു ലക്ഷം ദിർഹവുമാണ് പിഴയിടുക. അടുത്തിടെ അധികൃതർ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ അനധികൃത വിലവർധന പല സ്ഥാപനങ്ങളും നടത്തിയതായി കണ്ടെത്തി. ഇതിൻ ചില സ്ഥാപനങ്ങൾക്ക് പിഴയിട്ടിരുന്നു. 300ഓളം സ്ഥാപനത്തിൽ ആണ് സാമ്പത്തികകാര്യ മന്ത്രാലയം പരിശോധന നടത്തിയത്. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുന്നതിന് വേണ്ടി നമ്പർ പുറത്തിറക്കിയിട്ടുണ്ട്. ശ്രദ്ധയിൽപെട്ടാൽ 8001222 എന്ന നമ്പറിൽ വിവരം അറിയിക്കണം എന്നാണ് അധികൃതർ പറയുന്നത്.
Also Read:
അവശ്യസാധനങ്ങളുടെ വിലവർധിപ്പിക്കാൻ അല്ല ലക്ഷ്യം, അനധികൃതമായ വില കയറുന്നത് നിയന്ത്രിക്കാനും കർഷകർക്ക് ന്യായവില ലഭ്യമാക്കാനുമാണ് പുതിയ വിലവർധനവ് ലക്ഷ്യം വെക്കുന്നതെന്ന് സാമ്പത്തികകാര്യ മന്ത്രാലയം മോണിറ്ററിങ് ആൻഡ് ഫോളോവിങ് അപ് സെക്ടർ അസിസ്റ്റന്റ് സെക്രട്ടറി അബ്ദുല്ല അൽ ഷംസി പറഞ്ഞു.
മുതിർന്ന വനിതാ മാധ്യമ പ്രവർത്തകർക്ക് പ്രസ് ക്ലബിൻ്റെ ആദരം
തിരു: തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്ന വനിതാ മാധ്യമ പ്രവർത്തകരെ ആദരിക്കുന്നു. രാവിലെ 10 മണിക്ക് പ്രസ് ക്ലബ് ടിഎൻജി ഹാളിൽ ചേരുന്ന ചടങ്ങിൽ പതിറ്റാണ്ടുകളുടെ മാധ്യമ പ്രവർത്തന ജീവിതത്തിന് ഉടമകളായ നന്ദിനി രാജേന്ദ്രൻ, തുളസി ഭാസ്കരൻ, കെ.ആർ. മല്ലിക, ഉഷ ശശി എന്നിവരെയാണ് ആദരിക്കുന്നത്.
ചടങ്ങിൽ മന്ത്രി ആൻ്റണി രാജു, മുൻ മന്ത്രി വി.എം. സുധീരൻ, കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ഡോ. ജോർജ് ഓണക്കൂർ എന്നിവർ പങ്കെടുക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡൻ്റ്
എം. രാധാകൃഷ്ണനും സെക്രട്ടറി കെ.എൻ. സാനുവും അറിയിച്ചു.
Read Latest Gulf News and Malayalam News