ദുബായ്: ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയതായി വ്യാജ പരാതി നൽകിയാൽ വൻ പിഴ ഈടാക്കുമെന്ന് ദുബായ് അധികൃതർ മുന്നറിയിപ്പ് നൽകി. 500 ദിർഹം ആയിരിക്കും പിഴ ഈടാക്കുന്നത്. കൂടാതെ തൊഴിലാളികളെ ഏതെങ്കിലും തരത്തിൽ പീഡിപ്പിച്ചാൽ 20.000 ദിർഹം പിഴ ഈടാക്കും എന്ന് അധികൃതർ അറിയിച്ചു. ഒന്നിലധികം തൊഴിലാളികളുടെ പേരിലാണ് വ്യാജ പരാതി നൽകിയിട്ടുണ്ടെങ്കിൽ അവർ കുടുങ്ങും. ജോലിയിൽ നിന്ന് വിട്ടു നിൽക്കുന്നവരെ കുറിച്ചു നൽകുന്ന പരാതികൾ സത്യസന്ധമായിരിക്കണമെന്ന് സ്പോൺസർമാരോടും റിക്രൂട്ടിങ് സ്ഥാപനങ്ങളോടും അറിയിപ്പ് നൽകിയിട്ടുണ്ട്. വീട്ടുജോലിക്കാരെ നിയമിക്കുമ്പോൾ സ്പോൺസറും റിക്രൂട്ടിങ് ഓഫിസുകളും ദുബായിലുള്ള നിയമം പാലിക്കണം. സമത്വം പാലിക്കണം. ദേശ, ഭാഷ, മത, വർണ, സാമൂഹിക വിവേചനം നിയമനത്തിൽ പാടില്ല. ഈ കാര്യങ്ങളിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ ഫെഡറൽ നിയമം 9ാം വകുപ്പു പ്രകാരം ശിക്ഷ ലഭിക്കും. തൊവിലാളിയുടെ ജീവന് അപകടം സംഭവിക്കുന്ന തരത്തിൽ എന്തെങ്കിലും തൊഴിലിനായി നിയമിക്കാൻ പാടില്ല. ഗാർഹിക തൊഴിലുമായി ബന്ധപ്പെട്ട് 29 തരം നിയമ ലംഘനങ്ങളാണ് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്. 19 നിയമ ലംഘനങ്ങൾ റിക്രൂട്ടിങ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതും 10 എണ്ണം സ്പോൺസർമാരുമായി ബന്ധപ്പെട്ടതാണ് ഇതിൽ ഏതെങ്കിലും ഒന്നിൽ വീഴ്ച വരുത്തിയാൽ നിയമ ലംഘനത്തിൽപ്പെടും. ശക്തമായ പിഴയും ലഭിക്കും.
Also Read:
റിക്രൂട്ടിങ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രധാന നിയമ ലംഘനങ്ങൾ
1. കരാർ മാതൃക പാലിക്കാതിരുന്നാൽ പിഴ ലഭിക്കും, 500 ദിർഹം പിഴ
2. നിയമലംഘകരുടെ വ്യക്തിവിവരങ്ങൾ അധികൃതർക്ക് മുന്നിൽ സമർപ്പിക്കാതെയിരിക്കുക
3. വൈദ്യ പരിശോധന, വിസ നടപടികൾ എന്നി പൂർത്തിയാക്കത്തവരെ ജോലിക്ക് നിയമിക്കുക
4. മന്ത്രാലയം അംഗീകരിച്ച നിരക്കിൽ കുടുതൽ ഫീസ് അപേക്ഷകരിൽ നിന്നും ഈടാക്കുക
5. തൊഴിലാളികളെ നൽകാൻ തീരുമാനിച്ച ദിവസം തെറ്റിക്കുക
6. സ്പോൺസർക്ക് തിരിച്ചുനൽകാനുള്ള തുക നൽകുന്നതിൽ വീഴ്ച വരുത്തുക
7. റിക്രൂട്ടിങ് സ്ഥാപനത്തിൽ തിരിച്ചെത്തി രണ്ടാഴ്ച കഴിഞ്ഞിട്ടും പണം നൽകാതിരിക്കുക.
സ്പോൺസർ നേരിടുന്ന നിയമ ലംഘനങ്ങൾ ഇവയാണ്
1. തൊഴിലാളികളുടെ പേരിൽ മനപൂർവം വ്യാജ പരാതികൾ നൽകുക
2. വ്യാജരേഖകളും തെറ്റായ വിവരങ്ങളും നൽകുക.
3. ഗാർഹിക തൊഴിൽ ഫെഡറൽ തൊഴിൽ നിയമം ലംഘിക്കുക.
4. തൊഴിൽ, ആരോഗ്യ സുരക്ഷ നൽകാതെ ഇരിക്കുക
5. തൊഴിൽ പെർമിറ്റ് എടുക്കാതെ തൊഴിലാളികളെ നിയമമിക്കുക
6. ശമ്പളം വിതരണം ചെയ്യാതെ ഇരിക്കുക
7. ദേഹോപദ്രവം ഏൽപ്പിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുക.
Also Read:
റിക്രൂട്ടിങ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രധാന നിയമ ലംഘനങ്ങൾ
1. കരാർ മാതൃക പാലിക്കാതിരുന്നാൽ പിഴ ലഭിക്കും, 500 ദിർഹം പിഴ
2. നിയമലംഘകരുടെ വ്യക്തിവിവരങ്ങൾ അധികൃതർക്ക് മുന്നിൽ സമർപ്പിക്കാതെയിരിക്കുക
3. വൈദ്യ പരിശോധന, വിസ നടപടികൾ എന്നി പൂർത്തിയാക്കത്തവരെ ജോലിക്ക് നിയമിക്കുക
4. മന്ത്രാലയം അംഗീകരിച്ച നിരക്കിൽ കുടുതൽ ഫീസ് അപേക്ഷകരിൽ നിന്നും ഈടാക്കുക
5. തൊഴിലാളികളെ നൽകാൻ തീരുമാനിച്ച ദിവസം തെറ്റിക്കുക
6. സ്പോൺസർക്ക് തിരിച്ചുനൽകാനുള്ള തുക നൽകുന്നതിൽ വീഴ്ച വരുത്തുക
7. റിക്രൂട്ടിങ് സ്ഥാപനത്തിൽ തിരിച്ചെത്തി രണ്ടാഴ്ച കഴിഞ്ഞിട്ടും പണം നൽകാതിരിക്കുക.
സ്പോൺസർ നേരിടുന്ന നിയമ ലംഘനങ്ങൾ ഇവയാണ്
1. തൊഴിലാളികളുടെ പേരിൽ മനപൂർവം വ്യാജ പരാതികൾ നൽകുക
2. വ്യാജരേഖകളും തെറ്റായ വിവരങ്ങളും നൽകുക.
3. ഗാർഹിക തൊഴിൽ ഫെഡറൽ തൊഴിൽ നിയമം ലംഘിക്കുക.
4. തൊഴിൽ, ആരോഗ്യ സുരക്ഷ നൽകാതെ ഇരിക്കുക
5. തൊഴിൽ പെർമിറ്റ് എടുക്കാതെ തൊഴിലാളികളെ നിയമമിക്കുക
6. ശമ്പളം വിതരണം ചെയ്യാതെ ഇരിക്കുക
7. ദേഹോപദ്രവം ഏൽപ്പിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുക.