ആപ്പ്ജില്ല

ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാന്‍ ലൈസന്‍സ്; യുഎഇയിലെ പുതിയ നിയമങ്ങൾ ഇങ്ങനെ

ലൈസന്‍സ് ഇല്ലാതെ താല്‍ക്കാലികമായോ സ്ഥിരമായോ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാന്‍ പാടില്ലെന്നാണ് പുതിയ നിയമം

Samayam Malayalam 14 Oct 2022, 12:07 pm
യുഎഇ: യുഎഇയിൽ വരാനിരിക്കുന്ന ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ വലിയ മാറ്റങ്ങൾ ആണ് വരാനിരിക്കുന്നത്. വീട്ടുജോലിക്കാരെ നിയമിക്കാന്‍ താമസക്കാര്‍ക്ക് ഇനി മുതൽ ലെെസർസ് നിർബന്ധമാക്കും. റിക്രൂട്ട്‌മെന്റ് ഓഫീസ് വഴിയോ സ്‌പോണ്‍സര്‍മാര്‍ വഴിയോ ആണ് നിയമിക്കുന്നതെങ്കിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വഹിക്കേണ്ടി വരും. ഡിസംബർ 15 മുതൽ ആണ് യുഎഇയില്‍ പുതിയ ഗാര്‍ഹിക നിയമം പ്രാബല്യത്തില്‍ വരുന്നത്. ഗാര്‍ഹിക തൊഴിലാളികളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും പുതിയ നിയമത്തിലെ വകുപ്പുകളിൽ ഉൾപ്പെടും.
Samayam Malayalam new uae law on domestic helpers


Also Read: ലോകകപ്പ് വേളയിലെ യാത്രാ പ്ലാന്‍ തയ്യാര്‍; താമസക്കാര്‍ സ്വകാര്യ വാഹനങ്ങളും സന്ദര്‍ശകര്‍ പൊതു ഗതാഗതവും ഉപയോഗിക്കണം

മന്ത്രാലയത്തില്‍ നിന്നുള്ള ലൈസന്‍സ് ഇല്ലാതെ താല്‍ക്കാലികമായോ സ്ഥിരമായോ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാന്‍ പാടില്ലെന്നാണ് മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചത്. ഗാര്‍ഹിക തൊഴിലാളികളില്‍ നിന്ന് പണം വാങ്ങിക്കരുത്. 18 വയസിൽ താഴെയുള്ള കുട്ടികളെ ജോലിക്കായി നിയമിക്കുരുത്. ഇത്തരത്തിൽ കുട്ടികളെ നിയമിക്കുകയോ അല്ലെങ്കിൽ ഗാര്‍ഹിക തൊഴിലാളികൾക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ള നിയമങ്ങൾ ലംഘക്കുകയോ ചെയ്താൽ 50,000 ദിര്‍ഹമാണ് പിഴ. ഇത് രണ്ട് ലക്ഷം ദിര്‍ഹം വരെയായി ഉയരും. കൂടാതെ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി അനുവദിക്കുന്ന പെർമിറ്റുകൾ ദുരുപയോഗം ചെയ്താലും ഇതേ ശിക്ഷ തന്നെ ലഭിക്കും.

Also Read: ഇത്തിഹാദ് റെയില്‍ ശൃംഖല അതിവേഗം പുരോഗമിക്കുന്നു; ഷാര്‍ജ- റാസല്‍ഖൈമ പാതയും പൂര്‍ത്തിയായി

കൂടാതെ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാതെ നിയമവിരുദ്ധമായി ജോലി ചെയ്യുകയോ, ഗാര്‍ഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യുകയോ ചെയ്താൽ ശിക്ഷ ലഭിക്കും. ഗാര്‍ഹിക തൊഴിലാളികളുടെ പെർമിറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതെ ഇരിക്കുകയോ നടപടികൾ പാലിക്കാതെ തൊഴിലാളികള്‍ക്ക് നല്‍കേണ്ട അവകാശങ്ങള്‍ നല്‍കാതെ ഇരിക്കുകയും ചെയ്താൽ ശിക്ഷ ലഭിക്കും. നിയമനടപടികള്‍ പൂര്‍ത്തിയാക്കാതെ റിക്രൂട്ടിങ് ഏജന്‍സി പ്രവർത്തിക്കാൻ അനുവദിക്കില്ല. ഇത്തരം നിയമ ലംഘനങ്ങൾ എല്ലാം നടത്തിയാലും രണ്ട് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ