ആപ്പ്ജില്ല

കിടപ്പുരോഗികളെ നാട്ടിലെത്തിക്കാൻ വിമാനമില്ല, ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തിട്ടും നാട്ടിൽ പോകാനാകാത്ത അവസ്ഥ; ഇടപെടാമെന്ന് എയർ ഇന്ത്യ

നാട്ടിലേക്ക് പോകാൻ 17 കിടപ്പുരോഗികൾ ആണ് ദുബായിൽ കാത്തിരിക്കുന്നത്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തിട്ടും നാട്ടിൽ പോകാനാകാത്ത അവസ്ഥ

Samayam Malayalam 26 Apr 2023, 1:08 pm
കിടപ്പു രോഗികളെ തുടർചികിത്സക്കായി നാട്ടിലെത്തിക്കുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. വിമാനങ്ങൾ ഇല്ലാത്തത് തന്നെയാണ് ഇതിന് കാരണം. കൊച്ചി ഒഴികെ കേരളത്തിലേക്കുള്ള സർവീസ് എയർ ഇന്ത്യ നിർത്തലാക്കിയതാണ് കിടപ്പു രോഗികൾ കുടുങ്ങാൻ കാരണമായത്. യുഎഇയിൽ ഇത്തരത്തിൽ നാട്ടിലേക്ക് പോകാൻ സാധിക്കാതെ പലരും കുടുങ്ങിയിട്ടുണ്ടെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തുടർന്ന് പ്രശ്നത്തിൽ അടിയന്തരമായി ഇടപെടാമെന്ന് എയർ ഇന്ത്യ അറിയിച്ചതായി നോർക്ക സിഇഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞെന്ന് മനേരമ റിപ്പോർട്ട് ചെയ്യുന്നു.
Samayam Malayalam air india


നാട്ടിലേക്ക് പോകാൻ 17 കിടപ്പുരോഗികൾ ആണ് ദുബായിൽ കാത്തിരിക്കുന്നത്. കേരള സെക്ടറിലെ വിമാനത്തിലേക്ക് സ്ട്രെച്ചർ രോഗികളെ കൂടി കൊണ്ടുവരുന്നതിന് അനുയോജ്യമായ കാര്യം പരിഗണിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. വൈകാതെ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഹരികൃഷ്ണൻ പറഞ്ഞു. കൂടാതെ പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇടപ്പെട്ട് പരിഹരിക്കാൻ നോർക്ക എന്നും കൂടെ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. വിഷയത്തിൽ ഉടൻ നടപടി ആവശ്യപ്പെട്ട് നിരവധി സാമൂഹിക പ്രവർത്തരും രംഗത്തെത്തിയിട്ടുണ്ട്. എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക കാരണങ്ങളാൽ മാർച്ച് 10 മുതൽ കിടപ്പുരോഗികളെ കൊണ്ടു പോയില്ലായിരുന്നു.


Also Read: പെട്ടെന്ന് ശ്രദ്ധയില്‍പെടാത്ത തരത്തില്‍ ലഗേജിനുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ചു, പെരുന്നാള്‍ അവധി കഴിഞ്ഞ് നാട്ടില്‍ നിന്നെത്തിയ ഇന്ത്യക്കാരൻ കുവെെറ്റിൽ പിടിയിൽ

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഇത്തരത്തിലൊരു സംവിധാനം ഇല്ല. വളരെ ചെലവ് കുറഞ്ഞ ഒരു രീതിയിൽ നാട്ടിൽ പോകാൻ പലരും ഉപയോഗിക്കുന്നത് എയർ ഇന്ത്യ തന്നെയാണ്. മറ്റു വിമാനങ്ങളിൽ കിടപ്പുരോഗികളെ കൊണ്ടുപോകണം എങ്കിൽ വലിയ തുകയാണ് വേണ്ടി വരു്നനത്. ആറര ലക്ഷം മുതലുള്ള തുക വേണം. എയർ ഇന്ത്യ നേരത്തെ മുതലുള്ള സർവീസുകൾ തുടങ്ങണം എന്നാണ് പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നത്.

പീച്ചി റിസർവോയറിൽ നിന്ന് വെള്ളം നൽകും

പീച്ചി റിസർവോയറിന്റെ ഇടതുകര-വലതുകര കനാലിൽ കൂടി ഏപ്രിൽ 27 മുതൽ 10 ദിവസത്തേയ്ക്ക് ജലം ഒഴുക്കി വിടും. റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ചേർന്ന ഇറിഗേഷൻ വകുപ്പിന്റേയും ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ടുമാരുടേയും യോഗത്തിലാണ് തീരുമാനം. പാണഞ്ചേരി പഞ്ചായത്തുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കനാലിൽ വെള്ളം തുറന്നുവിടുന്നത് പരിഗണിക്കണമെന്ന് മന്ത്രി നിർദേശിച്ചിരുന്നു. തുടർന്നാണ് തീരുമാനം.

കേരള വാട്ടർ അതോറിട്ടി വിതരണത്തിനായി നീക്കിവെച്ച ജലത്തിന്റെ ഒരു ഭാഗം കൂടി ഉൾപ്പെടുത്തിയാകും കനാലിലൂടെയുള്ള ജല വിതരണം. ഉപാകനാലുകളിലൂടെയും ജലം ഒഴുക്കും.

ജലവിതരണത്തിനു മുമ്പായി കനാലുകളിലെ മാലിന്യം നീക്കം ചെയ്യുന്നതിനും ജലം പാഴാകാതിരിക്കുന്നതിനാവശ്യമായ നടപടികൾ അതത് പഞ്ചായത്തുകൾ സ്വീകരിക്കുന്നതിനും ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി.

ആര്‍ട്ടിക്കിള്‍ ഷോ