ആപ്പ്ജില്ല

ഭക്ഷണം കഴിച്ചു കിടന്നുറങ്ങി, ശബ്ദം കേട്ട് ഉണർന്നപ്പോൾ മകൻ വീണുകിടക്കുന്നു; മലയാളി വിദ്യാർഥി അബുദാബിയിൽ മരിച്ചു

ഉടൻ തന്നെ പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചു അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു

Samayam Malayalam 14 Mar 2023, 12:08 pm
ദുബായ്: ഭക്ഷണം കഴി‍ച്ച് കിടന്നുറങ്ങിയ മലയാളിയായ പ്ലസ് വൺ വിദ്യാർഥി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി എലംകുന്നത്ത് ഹൗസിൽ അനിൽ കുര്യാക്കോസിന്റെയും പ്രിൻസി ജോണിന്റെയും മകൻ സ്റ്റീവ് ജോൺ കുര്യാക്കോസ് ആണ് മരിച്ചത്. 17 വയസായിരുന്നു. അൽവത്ബ ഇന്ത്യൻ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയായിരുന്നു സ്റ്റീവ് ജോൺ കുര്യാക്കോസ്
Samayam Malayalam stive


ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ നഴ്സായി ജോലി ചെയ്യുകയാണ് പ്രിൻസി. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഞായറാഴ്ച രാവിലെ മകനൊപ്പം ഭക്ഷണം കഴിച്ച് കിടന്നുറങ്ങി. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഒരു ശബ്ദം കേട്ട് ഉണർന്നു. അപ്പോൾ മകൻ വീണു കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചു. എന്നാലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അനിൽ കുര്യാക്കോസ് നാട്ടിലാണ്. സ്റ്റീവിന് ഒരു സഹോദരിയുണ്ട്.സാന്ദ്ര മേരി കുര്യാക്കോസ്. ഇവർ ഫാഷൻ ഡിസൈനിങ് ഡൽഹിയിൽ പഠിക്കുന്നു. നാട്ടിൽ ആണ് സംസ്കാരം നടക്കുന്നത്. മാലിപ്പാറ സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ ഇന്ന മൂന്ന് മണിക്ക് സംസ്കാര ചടങ്ങുകൽ നടക്കുന്നത്.

Also Read: സൗദിയിലെ സമ്പന്നൻ, നിരവധി കാറുകളുടെ ഉടമ; ട്രാഫിക് ഫൈന്‍ ലഭിച്ചതിന്റെ അന്വേഷണം എത്തിയത് വിവാഹമോചനത്തില്‍

അതേസമയം, വിദേശത്ത് നിന്ന് മരുന്നുകൊണ്ടുവരാൻ യുഎഇ ആരോഗ്യമന്ത്രാലയം ഇനി ഇലക്ട്രോണിക് പെർമിറ്റുകൾ നൽകും. വ്യക്തിപരമായ ആവശ്യത്തിന് മരുന്നു കൊണ്ടുവരാൻ സാധിക്കുന്ന തരത്തിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. സ്ഥാപനങ്ങൾക്ക് മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടുവരാനും ഇ-പെർമിറ്റ് ലഭിക്കുന്ന സംവിധാനം ആണ് വരുന്നത്.

ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിന്റെ mohap.gov.ae വെബ്സൈറ്റ് വഴിയോ, മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ആണ് മരുന്ന് കൊണ്ടുവരനുള്ള ഇ പെർമിറ്റ് ലഭിക്കുക. പെർമിറ്റില്ലാതെ മരുന്നും, മെഡിക്കല്‍ ഉപകരണങ്ങളുമായി യാത്ര ചെയ്യുന്നവരെ ഇനി ശക്തമായ പരിശോധന നടത്തും. മാനത്താവളത്തിൽ കസ്റ്റംസ് പരിശോധന ഉണ്ടായിരിക്കും. സംശയകരമായ സാഹചര്യങ്ങളിൽ എന്തെങ്കിലും കണ്ടാൽ നിയമ നടപടി സ്വീകരിക്കും.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ