ആപ്പ്ജില്ല

ഗര്‍ഭഛിദ്രം നടത്താന്‍ സമ്മതിച്ചില്ല; ഭാര്യയെ ഭര്‍ത്താവ് തീ കൊളുത്തി, ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചത് 11 ദിവസങ്ങൾക്ക് ശേഷം

21 കാരിയാണ് മരിച്ച യുവതി. ശസ്ത്രക്രിയ വഴി കുഞ്ഞിനെ പുറത്തെടുക്കാൻ ഡോക്ടർമാർ ശ്രമിച്ചിരുന്നു.

Samayam Malayalam 19 Aug 2022, 3:28 pm
ദുബായ്: ഗർഭം അലസിപ്പിക്കാൻ സമ്മതിക്കാത്ത ഭാര്യയെ ഭർത്താവ് തീ കൊളുത്തി കൊന്നു. ക്രൂരമായി മർദ്ദിച്ച ശേഷം ആണ് യുവാവ് ഭാര്യയെ തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അവർ മരിച്ചു. 11 ദിവസങ്ങൾക്ക് ശേഷം ആണ് അവർ മരിച്ചത്.
Samayam Malayalam Hana Mohammed Khodor


വടക്കന്‍ ലബനോനിലാണ് ദാരുണമായ സംഭവം നടന്നത്. ഗര്‍ഭിണിയായ ലബനീസ് യുവതിയെ ആണ് ഗർഭം അലസിപ്പിക്കാൻ സമ്മതിക്കാത്തതിന്റെ പേരിൽ ഭർത്താവ് തീകൊളുത്തിയത്. ഗൾഫ് ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

Also Read: ഓടുന്ന വാഹനങ്ങളില്‍ നിന്ന് മാലിന്യം വലിച്ചെറിയല്‍; അബുദാബിയില്‍ പിടിയിലായത് 162 പേര്‍

ഹന മുഹമ്മദ് ഖോദുര്‍ എന്ന 21 കാരിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. അല്‍ സലാം ആശുപത്രിയില്‍ ആയിരുന്നു ഇവർ ചികിത്സയിൽ കഴി‍ഞ്ഞിരുന്നത്. 11 ദിവസങ്ങള്‍ ആയി അവർ ചികിത്സയിൽ ആയിരുന്നു. ശസ്ത്രക്രിയ വഴി കുഞ്ഞിനെ പുറത്തെടുക്കാൻ ശ്രമിച്ചിരുന്നു എന്നാൽ
വയറ്റില്‍ വെച്ച് തന്നെ കുഞ്ഞ് മരിച്ചു.

Also Read: പിരിച്ചുവിടപ്പെട്ട തൊഴിലാളിക്ക് ശമ്പള കുടിശ്ശികയും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കണം: റിയാദ് കോടതി

യുവതിയും ഭർത്താവും തമ്മിൽ ഗർഭം അലസിപ്പിക്കുന്നതിനെ സംബന്ധിച്ച് വഴക്കുണ്ടായിരുന്നു. ഇപ്പോൾ സാമ്പത്തികമായ വലിയ ബുദ്ധിമുട്ടിൽ ആണ് ഈ സമയത്ത് ഒരു കുഞ്ഞിനെ വളർത്താൻ സാധിക്കില്ല. അതിനാൽ ഗര്‍ഭം അലസിപ്പിക്കണമെന്ന് ഭർത്താവ് യുവതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവതി ഇതിന് സമ്മതിച്ചില്ല. തുടർന്ന് തർക്കം വലുതായി. ഭര്‍ത്താവ് യുവതിക്ക് നേരെ തീ കൊളുത്തി. സംഭവത്തിന് ശേഷം രാജ്യം വിടാൻ ഒരുങ്ങിയ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ