ആപ്പ്ജില്ല

ശെയ്ഖ് മുഹമ്മദിനെയും നെതന്യാഹുവിനെയും സമാധാനത്തിനുള്ള നൊബേലിന് നാമനിര്‍ദ്ദേശം ചെയ്തു

ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടത്.

Samayam Malayalam 26 Nov 2020, 7:56 am
അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രിം കമാന്‍ഡറുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബന്യമിൻ നെതന്യാഹു എന്നിവരെ 2021ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരത്തിന് നാമനിര്‍ദേശം ചെയ്തു. ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടത്.
Samayam Malayalam sheikh mohamed bin zayed al nahyan and benjamin netanyahu nominated for nobel prize 2021
ശെയ്ഖ് മുഹമ്മദിനെയും നെതന്യാഹുവിനെയും സമാധാനത്തിനുള്ള നൊബേലിന് നാമനിര്‍ദ്ദേശം ചെയ്തു



​സമാധാന ശ്രമങ്ങള്‍ക്ക് അംഗീകാരം

Photo Credit: twitter

യുഎഇയും ഇസ്രായേലും തമ്മില്‍ ചരിത്രപരമായ സമാധാന ഉടമ്പടി സാധ്യമാക്കുന്നതില്‍ വഹിച്ച പങ്ക് പരിഗണിച്ചാണ് സമാധാനത്തിനുള്ള അത്യുന്നത ബഹുമതിക്കായി ഇരുവരും നാമനിര്‍ദേശം ചെയ്യപ്പട്ടത്. 1998ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായ വടക്കന്‍ ഐര്‍ലന്‍ഡ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് ട്രിംബ്‌ളാണ് പുരസ്‌കാര സമിതിക്കു മുമ്പാകെ ഇവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വടക്കന്‍ ഐര്‍ലന്റില്‍ കാലങ്ങളായി നിലനിന്ന സംഘര്‍ഷങ്ങള്‍ സമാധാനപരമായി പരിഹരിച്ചതിനായിരുന്നു അദ്ദേഹം സമ്മാനത്തിന് അര്‍ഹനായത്.

​ചരിത്രപരമായ അബ്രഹാം എക്കോര്‍ഡ്

Photo Credit: TOI

പതിറ്റാണ്ടുകള്‍ നീണ്ട ശത്രുതയ്ക്കും മാറ്റിനിര്‍ത്തലുകള്‍ക്കും വിരാമമിട്ട് കഴിഞ്ഞ സപ്തംബര്‍ 15നാണ് യുഎഇയും ഇസ്രായേലും തമ്മില്‍ നയതന്ത്ര സഹകരണത്തിന് ധാരണയായത്. അബ്രഹാം എക്കോര്‍ഡ് എന്നു പേരിട്ട സമാധാന കരാര്‍ വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തിലായിരുന്നു ഇരുനേതാക്കളും ഒപ്പുവച്ചത്. അതേത്തുടര്‍ന്ന് ബഹ്‌റൈനും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ മുന്നോട്ടുവന്നിരുന്നു. ഇസ്രായേലും അറബ് രാജ്യങ്ങളുമായി നിലനിന്നിരുന്ന അകല്‍ച്ചയ്ക്കാണ് ഈകരാറോടെ വിരാമമായത്.

​പട്ടികയില്‍ ഒട്ടേറെ പേര്‍

Photo Credit: TOI

സമാധാനത്തിലുള്ള നൊബേല്‍ പുരസ്‌ക്കാരത്തിനായി നിരവധി പേരുകള്‍ ഇതിനകം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. യുഎഇ-ഇസ്രായേല്‍ ബന്ധം ശക്തിപ്പെടുത്താന്‍ മുന്‍കൈയെടുത്ത രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പുരസ്‌ക്കാരത്തിനായി നിര്‍ദേശിക്കപ്പെട്ടിരുന്നു. നോര്‍വേ പാര്‍ലമെന്റ് അംഗം ക്രിസ്ത്യന്‍ ടൈബ്രിംഗ് ജെഡെ ആയിരുന്നു ട്രംപിന്റെ പേര് നിര്‍ദ്ദേശിച്ചത്. നിര്‍ദേശങ്ങള്‍ വിശദമായി പഠിച്ച ശേഷം അടുത്ത ഒക്ടോബറിലാണ് അഞ്ചംഗ നൊബേല്‍ പുരസ്‌കാര സമിതി സമ്മാനാര്‍ഹരെ തിരഞ്ഞെടുക്കുക.

ആര്‍ട്ടിക്കിള്‍ ഷോ