ആപ്പ്ജില്ല

​ചൈന നിർമിച്ച സിനോഫാം വാക്സിന് 86% ഫലപ്രാപ്തി; ശുഭവാർത്തയുമായി യുഎഇ​

വാക്‌സിന്റെ സുരക്ഷയിലും ഫലപ്രാപ്തിയിലും 86% കാര്യക്ഷമതയുള്ളതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന് ബോധ്യപെട്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്

Samayam Malayalam 9 Dec 2020, 5:08 pm
യുഎഇ: കൊവിഡ്-19 നെതിരെ ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ച വാക്സിൻ 86% ഫലപ്രാപ്തി തെളിയിച്ചെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി . യുഎഇയിൽ ഏതാനും മാസങ്ങൾക്ക് മുൻപ് ആരംഭിച്ച വാക്സിൻ പരീക്ഷണം വിജയകരമായി മൂന്ന് ഘട്ടങ്ങൾ പൂർത്തിയാക്കി. 125 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുൾപ്പെടെ മുപ്പത്തിയൊന്നായിരത്തിലധികം സന്നദ്ധപ്രവർത്തകരിലാണ് കൊവിഡ് വാക്സിൻ പരീക്ഷണം നടത്തിയത്.
Samayam Malayalam Representational
പ്രതീകാത്മക ചിത്രം, Photo Credit: pixabay


മോഡേണ , ഫൈസര്‍ , ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, സനോഫി സാനി പിഎ, അസ്ട്രാസെനെക്ക പിഎല്‍സി എന്നിവയുള്‍പ്പെടെ നിരവധി മരുന്ന് നിര്‍മ്മാതാക്കള്‍ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. പലരും വാക്സിന്‍ വിജയകരമെന്ന അവകാശ വാദവുമായി രംഗത്തെത്തിയിട്ടുണ്ട്. അപ്പോഴാണ് ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ച വാക്സിൻ ഫലപ്രാപ്തി തെളിയിച്ചെന്ന വാദവുമായി യുഎഇ രംഗത്തെത്തയിരിക്കുന്നത്. എന്നാല്‍ വിശദമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Also Read: ഭര്‍ത്താവിന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു; യുവതിക്ക് 8000 ദിര്‍ഹം പിഴ

വാക്‌സിന്റെ സുരക്ഷയിലും ഫലപ്രാപ്തിയിലും 86% കാര്യക്ഷമതയുള്ളതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന് ബോധ്യപെട്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അമേരിക്കയില്‍ നൂറോളം കമ്പനികളാണ് വാക്‌സിന്‍ നിര്‍മ്മാണത്തിനായി രംഗത്തുവന്നിട്ടുള്ളത്. ലോകത്ത് ഇതുവരെ ഒരു അംഗീകൃത വാക്‌സിന്‍ ഇല്ലാത്തതിനാല്‍ തന്നെ സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ വികസിപ്പിക്കാന്‍ 12 മുതല്‍ 18 മാസം വരെ വേണ്ടി വരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ച വാക്സിൻ ആണ് ആദ്യം ഉപയോഗിച്ചിരിക്കുന്നത്. ഇനി റഷ്യൻ നിർമിതവാക്സിൻ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് യുഎഇ

ആര്‍ട്ടിക്കിള്‍ ഷോ