Please enable javascript.Hamda Taryam,അന്തരിച്ച യുഎഇ റേസര്‍ ഹംദയുടെ ചാരിറ്റി പ്രോജക്ടുകള്‍ക്ക് 10 ലക്ഷം ദിര്‍ഹം നല്‍കി ഷാര്‍ജ ഭരണാധികാരി - the ruler of sharjah gave 10 lakh dirhams to the charity projects of late uae racer hamda - Samayam Malayalam

അന്തരിച്ച യുഎഇ റേസര്‍ ഹംദയുടെ ചാരിറ്റി പ്രോജക്ടുകള്‍ക്ക് 10 ലക്ഷം ദിര്‍ഹം നല്‍കി ഷാര്‍ജ ഭരണാധികാരി

Authored byനിഷാദ് അമീന്‍ | Samayam Malayalam 29 Jan 2024, 5:59 pm
Subscribe

ശനിയാഴ്ച പുലര്‍ച്ചെ മരണമടഞ്ഞ യുഎഇയിലെ അറിയപ്പെടുന്ന ഡ്രാഗ് റേസറും ജീവകാരുണ്യ പ്രവര്‍ത്തകയുമായ ഹംദ തര്യാമിന്റെ ചാരിറ്റി പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കാനാണ് ഷാര്‍ജ ഭരണാധികാരി ഒരു ദശലക്ഷം ദിര്‍ഹം പ്രഖ്യാപിച്ചത്. നെറ്റ്ഫ്‌ലിക്‌സില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട 'ദ ഫാസ്റ്റസ്റ്റ്' എന്ന ഷോയിലൂടെ ഹംദ കൂടുതല്‍ പ്രശസ്തി നേടി. ബൈക്ക് റേസര്‍ക്ക് പുറമെ സംരംഭകയും മനുഷ്യസ്‌നേഹിയുമായിരുന്ന ഹംദ തന്റെ വരുമാനം ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ ഒരു സ്‌കൂളും ആശുപത്രിയും സ്ഥാപിക്കാനാണ് ഉപയോഗിച്ചത്.

ഹൈലൈറ്റ്:

  • 24 വയസുകാരിയായ അവര്‍ സോഷ്യല്‍ മീഡിയ താരമായിരുന്നു
  • ദ ഫാസ്റ്റസ്റ്റ് എന്ന നെറ്റ്ഫ്‌ലിക്‌സ് ഷോയിലൂടെയാണ് ശ്രദ്ധേയയാത്
  • മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല

hamda
ഹംദ തര്യം
ഷാര്‍ജ: കഴിഞ്ഞ ശനിയാഴ്ച യുഎഇയില്‍ മരണമടഞ്ഞ ഡ്രാഗ് റേസറും ജീവകാരുണ്യ പ്രവര്‍ത്തകയും സോഷ്യല്‍ മീഡിയ താരവുമായ ഹംദ തര്യമിന്റെ പൂര്‍ത്തിയാകാത്ത ചാരിറ്റി പ്രോജക്ടുകള്‍ക്ക് 10 ലക്ഷം ദിര്‍ഹം നല്‍കി ഷാര്‍ജ ഭരണാധികാരി. 24ാം വയസ്സില്‍ ഹംദയുടെ അപ്രതീക്ഷിത വിയോഗം യുഎഇയില്‍ മാത്രമല്ല, വിദേശത്തും ദുഖം പടര്‍ത്തിയിരുന്നു.
കൗമാരപ്രായത്തില്‍ തന്നെ റേസ് ആരംഭിച്ച ഹംദ നെറ്റ്ഫ്‌ലിക്‌സില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട 'ദ ഫാസ്റ്റസ്റ്റ്' എന്ന ഷോയിലൂടെയാണ് യുഎഇയിലും പുറത്തും കൂടുതല്‍ അറിയപ്പെട്ടത്. ഹംദ തുടങ്ങിവച്ച ജീവകാരുണ്യ പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 10 ലക്ഷം ദിര്‍ഹം നല്‍കിയത്. ഹംദയുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു.


വലിയ ജനപ്രീതിയും പ്രശസ്തിയും നേടി തിളങ്ങിനില്‍ക്കുമ്പോഴാണ് താരത്തിന്റെ വേര്‍പാട്. ഹംദ ഫൗണ്ടേഷന്‍ ഫോര്‍ ചാരിറ്റബിള്‍ ഇന്‍വെസ്റ്റ്മെന്റ് എന്ന സ്ഥാപനം ആരംഭിച്ചാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. ഉഗാണ്ടയിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ ഹംദ തുടങ്ങിവച്ചിരുന്നു.

കുവൈറ്റില്‍ ഫാമിലി വിസ ലഭിക്കാനുള്ള ബിരുദ മാനദണ്ഡങ്ങളില്‍ 14 വിഭാഗങ്ങളിലെ പ്രൊഫഷനുകള്‍ക്ക് ഇളവ്
2022 മാര്‍ച്ചില്‍ എമിറേറ്റ്സ് കസ്റ്റം ഷോ എക്സിബിഷനില്‍ ഉഗാണ്ടയിലെ മസ്‌ക മേഖലയിലെ ഒരു വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനായി ഹംദ വൊക്കേഷണല്‍ ആന്‍ഡ് സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ ഒരു പുതിയ പ്രോജക്റ്റ് പ്രഖ്യാപിച്ചു. അനാഥരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രൊഫഷണല്‍ പരിശീലനം നല്‍കാനും തൊഴില്‍ വിപണിക്ക് ആവശ്യമായ വൈദഗ്ധ്യം നല്‍കാനും ഈ സ്ഥാപനം ലക്ഷ്യമിടുന്നു. പ്രോജക്ടില്‍ നിന്നുള്ള എല്ലാ വരുമാനവും ഫൗണ്ടേഷന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ജീവകാരുണ്യ പ്രോജക്ടുകള്‍ക്ക് വിനിയോഗിക്കുന്നു. അനാഥര്‍ക്കായുള്ള 'തര്യം സ്‌കൂള്‍' പദ്ധതി എല്ലാ തലങ്ങളിലുമുള്ള 350 ആണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കുന്നു.

ബീച്ചുകള്‍ വൃത്തിയാക്കാന്‍ സൗദിയില്‍ റോബോട്ട്; ഒരു മണിക്കൂറില്‍ 3,000 ചതുരശ്ര മീറ്റര്‍ ശുചീകരണം
എട്ട് ലക്ഷം ദിര്‍ഹം ചെലവ് വരുന്ന ധര്‍മാശുപത്രി പദ്ധതിയും ഫൗണ്ടേഷന്‍ പൂര്‍ത്തിയാക്കി. 2020 നവംബര്‍ 11ന് പ്രവര്‍ത്തനം ആരംഭിച്ച ഇവിടെ ഏകദേശം മൂന്ന് ലക്ഷം രോഗികളെ സൗജന്യമായി ചികിത്സിക്കുകയും 5,000 പ്രസവങ്ങള്‍ നടത്തുകയും ചെയ്തു.

hamda racer

അതേസമയം, ഹംദയുടെ മരണകാരണം സംബന്ധിച്ച വിവരങ്ങളൊന്നും അവരുടെ കുടുംബം പുറത്തുവിട്ടിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ഹംദ കഴിഞ്ഞ ദിവസവും പുതിയ പോസ്റ്റുകളിട്ടിരുന്നു. രാവിലെ കഴിച്ച ഭക്ഷണത്തെക്കുറിച്ച് പോലും ഷെയര്‍ചാറ്റില്‍ പങ്കുവെച്ച അവര്‍ വെള്ളിയാഴ്ച വൈകുന്നേരം 5.58നാണ് അവസാനമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. അബുദാബിയിലേക്ക് ഡ്രൈവ് ചെയ്യുകയാണ് എന്നായിരുന്നു അതിലുണ്ടായിരുന്നത്.
ഓതറിനെ കുറിച്ച്
നിഷാദ് അമീന്‍
16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ