ആപ്പ്ജില്ല

പെരുന്നാൾ; യുഎഇയിൽ നമസ്കാരവും പ്രഭാഷണവും കൂടി 20 മിനിറ്റ് മാത്രമായിരിക്കും

ഈദ് ഗാഹുകളുടെയും പള്ളികളുടേയും കവാടങ്ങളിൽ തിരക്ക് അനുഭവപ്പെടാൻ പാടില്ല.

Samayam Malayalam 29 Apr 2022, 10:47 am
യുഎഇ: പെരുന്നാൾ നമസ്കാരവും പ്രഭാഷണവും കൂടി 20 മിനിറ്റ് മാത്രമായിരിക്കും എന്ന് യുഎഇ അധികൃതർ അറിയിച്ചു. പള്ളികളിൽ എത്തുമ്പോൾ എല്ലാവരും മാസ്ക് ധരിച്ചിരിക്കണം. 20 മിനിറ്റ് കൂടുതൽ സമയം ഈദ് ഗാഹുകളിലും പള്ളികളിലും ചെലവാക്കരുത്. പള്ളികളിൽ മാസ്ക് ധരിക്കുന്നത് കൂടാതെ സാമൂഹിക അകലം പാലിക്കുകയും വേണം. ദേശീയ അടിയന്തര ദുരന്തനിവാരണ അതോറിറ്റിയാണ് പെരുന്നാൾ നമസ്കാരത്തിന് എത്തുമ്പോൾ പാലിക്കേണ്ട നിബന്ധനകളെ കുറിച്ച് മാനദണ്ഡങ്ങൾ വ്യക്തമാക്കിയത്.
Samayam Malayalam Representational
പ്രതീകാത്മക ചിത്രം


Also Read: ഷെൻെഗൻ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് കുവൈറ്റും ഖത്തറും

പള്ളികൾ എല്ലാം പെരുന്നാൾ നമസ്കാരത്തിന് വേണ്ടി തുറക്കും. നമസ്കാരത്തിന് ഏരമണിക്കൂർ മുമ്പ് മാത്രമേ ഉച്ചഭാഷിണിയിൽ തക്ബീർ ചെല്ലാൻ പാടുള്ളു. ഈദ് ഗാഹുകളുടെയും പള്ളികളുടേയും കവാടങ്ങളിൽ തിരക്ക് അനുഭവപ്പെടാൻ പാടില്ല. ഇത് നിയന്ത്രിക്കാൻ വോളന്റിയർമാരെയും പൊലീസ് ഉദ്യോഗസ്ഥരേയും നിർത്തും. ആൾകൂട്ടം ഉള്ള സ്ഥലങ്ങളിൽ എത്തുന്നവർ മാസ്ക് ധരിക്കണം. ഒരു മീറ്റർ അകലം എങ്കിലും പാലിക്കണം. നിസ്കാരത്തിന്റെ കർമ്മങ്ങൾ എല്ലാം ചെയ്യേണ്ടത് ഇത്തരത്തിലുള്ള നിർദേശങ്ങൾ അനുസരിച്ച് ആയിരിക്കും. നമസ്കരിക്കാൻ വേണ്ടിയുള്ള മുസല്ല കെണ്ടുവരണം.



Also Read: പെരുന്നാൾ അവധിക്കാലം; കനത്ത സുരക്ഷയൊരുക്കി ദുബായ് പൊലീസ്

പെരുന്നാൾ സന്ദേശങ്ങൾ നൽകേണ്ടത് അകലംപാലിച്ച് ആയിരിക്കണം. കൂട്ടം കൂടി നിൽക്കാനോ, ഹസ്തദാനം നടത്തനോ പാടില്ല. എന്നാൽ ഉറ്റവർക്കും ബന്ധുക്കൾക്കും നൽക്കുന്നതിൽ തെറ്റില്ല. പെരുന്നാൾ സംഗമം നടത്തുന്നവർ അൽ ഹസൻ ആപ്പിൽ പച്ച തെളിഞ്ഞവർ ആയിരിക്കണം. കഴിഞ്ഞ വർഷം കൊവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ പെരുന്നാളിന് വലിയ ഈദ് ഗാഹുകൾ എല്ലാം ഒഴിവാക്കിയിരുന്നു. നമസ്കാരത്തിന് എത്തുന്നവർ അവരുടെ സുരക്ഷ ഉറപ്പാക്കണം. അദികൃതർ നൽക്കുന്ന നിർദ്ദേശങ്ങൾ എല്ലാം പാലിക്കണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്