അബുദാബി: 12 മുതല്‍ 15 വയസുവരെ പ്രായമുള്ള കുട്ടികളിലേക്കു കൂടി വാക്സിന് വിതരണം വ്യാപിപ്പിക്കാനുള്ള തീരുമാനവുമായി യുഎഇയും. ദേശീയ കൊവിഡ് വാക്സിനേഷന് പദ്ധതിയുടെ ഭാഗമായി ഈ പ്രായപരിധിയിലുള്ളവര്‍ക്കിടയില്‍ ഫൈസര്‍ വാക്സിന് വിതരണം ചെയ്യുന്നതിന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അനുമതി നല്കി. പ്രാദേശികമായി ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തി കൃത്യമായി നിരീക്ഷണം നടത്തിയ ശേഷമാണ് കുട്ടികള്‍ക്കിടയില്‍ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായാണ് തീരുമാനം. അമേരിക്കയില്‍ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 12 വയസിനു മുകളിലുള്ള കുട്ടികള്‍ക്കിടയില്‍ വാക്സിന് വിതരണം സുരക്ഷിതവും പൂര്‍ണമായും ഫലപ്രദവുമാണെന്ന് കണ്ടെത്തിയിരുന്നു. നിലവില്‍ അബുദാബി ആരോഗ്യ വകുപ്പ്, അബുദാബി പബ്ലിക് ഹെല്‍ത്ത് സെൻ്റര്‍, ദുബായ് ഹെല്‍ത്ത് അതോറിറ്റി എന്നിവ സംയുക്തമായി രാജ്യത്തിലെ എല്ലാ പൗരന്മാര്ക്കും പ്രവാസികള്‍ക്കും സൗജന്യമായി വാക്സിന് നല്‍കിവരികയാണ്. ഇതുവരെ 18 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന് നല്കിവന്നിരുന്നത്. അടുത്ത കാലത്തായാണ് 16 വയസ് മുതല്‍ പ്രായമുള്ളവര്‍ക്ക് കൂടി വാക്സിന് ലഭ്യമാക്കാന്‍ യുഎഇ ഭരണകൂടം തീരുമാനിച്ചത്. എന്നാല്‍ പുതിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 12നും 15നുമിടയില്‍ പ്രായമുള്ളവരെ കൂടി ഉള്‍പ്പെടുത്താന്‍ യുഎഇ തീരുമാനിക്കുകയായിരുന്നു.
വാക്സിനേഷന് ക്യാംപയിന് ശക്തമായി തുടരുന്ന യുഎഇയില്‍ ഇതിനകം 114 ലക്ഷം പേര് വാക്സിന് എടുത്തുകഴിഞ്ഞതായാണ് കണക്കുകള്‍. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ വാക്സിന് എടുക്കാന്‍ അര്‍ഹതയുള്ള മുഴുവന്‍ ആളുകള്‍ക്കും അത് എത്തിക്കാനുള്ള നടപടികളുമായാണ് ആരോഗ്യമന്ത്രാലയം മുന്നോട്ടുപോവുന്നത്. ഇതിനകം യുഎഇയിലെ യോഗ്യരായ 72 ശതമാനം ആളുകളും വാക്സിന് എടുത്തുകഴിഞ്ഞതായാണ് കണക്കുകള്‍. 12നും 15നുമിടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന് നല്കാന് കഴിഞ്ഞ ദിവസം ഖത്തറും തീരുമാനിച്ചിരുന്നു.
രാജ്യത്തെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായാണ് തീരുമാനം. അമേരിക്കയില്‍ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 12 വയസിനു മുകളിലുള്ള കുട്ടികള്‍ക്കിടയില്‍ വാക്സിന് വിതരണം സുരക്ഷിതവും പൂര്‍ണമായും ഫലപ്രദവുമാണെന്ന് കണ്ടെത്തിയിരുന്നു. നിലവില്‍ അബുദാബി ആരോഗ്യ വകുപ്പ്, അബുദാബി പബ്ലിക് ഹെല്‍ത്ത് സെൻ്റര്‍, ദുബായ് ഹെല്‍ത്ത് അതോറിറ്റി എന്നിവ സംയുക്തമായി രാജ്യത്തിലെ എല്ലാ പൗരന്മാര്ക്കും പ്രവാസികള്‍ക്കും സൗജന്യമായി വാക്സിന് നല്‍കിവരികയാണ്. ഇതുവരെ 18 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന് നല്കിവന്നിരുന്നത്. അടുത്ത കാലത്തായാണ് 16 വയസ് മുതല്‍ പ്രായമുള്ളവര്‍ക്ക് കൂടി വാക്സിന് ലഭ്യമാക്കാന്‍ യുഎഇ ഭരണകൂടം തീരുമാനിച്ചത്. എന്നാല്‍ പുതിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 12നും 15നുമിടയില്‍ പ്രായമുള്ളവരെ കൂടി ഉള്‍പ്പെടുത്താന്‍ യുഎഇ തീരുമാനിക്കുകയായിരുന്നു.
വാക്സിനേഷന് ക്യാംപയിന് ശക്തമായി തുടരുന്ന യുഎഇയില്‍ ഇതിനകം 114 ലക്ഷം പേര് വാക്സിന് എടുത്തുകഴിഞ്ഞതായാണ് കണക്കുകള്‍. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ വാക്സിന് എടുക്കാന്‍ അര്‍ഹതയുള്ള മുഴുവന്‍ ആളുകള്‍ക്കും അത് എത്തിക്കാനുള്ള നടപടികളുമായാണ് ആരോഗ്യമന്ത്രാലയം മുന്നോട്ടുപോവുന്നത്. ഇതിനകം യുഎഇയിലെ യോഗ്യരായ 72 ശതമാനം ആളുകളും വാക്സിന് എടുത്തുകഴിഞ്ഞതായാണ് കണക്കുകള്‍. 12നും 15നുമിടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന് നല്കാന് കഴിഞ്ഞ ദിവസം ഖത്തറും തീരുമാനിച്ചിരുന്നു.