ആപ്പ്ജില്ല

പ്രവാസികൾക്ക് തിരിച്ചടിയോ? 50,000 മുതൽ ഒരുലക്ഷം ദിർഹം വരെ പിഴ, നിർദേശം കടുപ്പിച്ച് യുഎഇ

കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവരെയും അനധികൃതമായി രാജ്യത്ത് തുടരുന്നവരെയും കണ്ടെത്താനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. റെയ്‌ഡ് അടക്കമുള്ള നടപടികൾ തുടരുമെന്ന് അധികൃതർ പറഞ്ഞു

Samayam Malayalam 28 Nov 2020, 8:33 pm
ദുബായ്: കൊവിഡ്-19 ഭീഷണി തുടരുന്നതിനിടെ കർശന നിർദേശവുമായി യുഎഇ. കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവരെയും അനധികൃതമായി രാജ്യത്ത് തുടരുന്നവരെയും ജോലിക്ക് എടുക്കരുതെന്ന് സർക്കാർ വ്യക്തമാക്കി.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: TOI
പ്രതീകാത്മക ചിത്രം. Photo: TOI


Also Read: പ്രവാസികളെ പിഴിഞ്ഞ് ഇന്ത്യയുടെ ആ തീരുമാനം; പോക്കറ്റ് കാലിയാക്കി ഒമാനിൽ നിന്നുള്ള യാത്ര

നിർദേശം അവഗണിച്ച് അനധികൃത താമസക്കാരെ ജോലിക്കെടുത്താൽ ഏറ്റവും കുറഞ്ഞത് 50,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ നൽകേണ്ടിവരും. നിർദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ റെയ്‌ഡ് ഉൾപ്പെടെയുള്ള നടപടികൾ തുടരും. നിയമങ്ങൾ ലംഘിക്കുന്നത് രാജ്യ സുരക്ഷയെ ബാധിക്കുന്നതിന് തുല്യമാണെന്നും അധികൃതർ പറഞ്ഞു.

വിവിധ വകുപ്പുകളുമായി ചേർന്നാകും റെയ്‌ഡ് നടത്തുക. ഇത് സംബന്ധിച്ച ബോധവൽക്കരണത്തിനായി ജിഡിആർഎഫ്എ (ദ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്) പ്രചാരണം നടത്തും.

അതേസമയം, യുഎഇ ദേശീയ ദിനം അടുത്തുവരുന്ന സാഹചര്യത്തിൽ ഇളവുകളും പാരിതോഷികങ്ങളും നൽകുകയാണ് സർക്കാർ. സ്വദേശികളും വിദേശകിളും ഉള്‍പ്പെടെ ആയിരത്തിലേറെ തടവുകാരെയാണ് ദേശീയ ദിനം പ്രമാണിച്ച് ശിക്ഷ ഇളവ് നല്‍കി വിട്ടയക്കുന്നത്.

Also Read: 70,000ത്തിലധികം പ്രവാസികളുടെ പണി പോകും; മടങ്ങിയില്ലെങ്കിൽ കടുത്ത നടപടികൾ, നിലപാട് കടുപ്പിച്ച് കുവൈറ്റ്

49-ാമത് ദേശീയ ദിനം പ്രമാണിച്ച് 472 പേര്‍ക്ക് ജയില്‍ മോചനം നല്‍കുമെന്നാണ് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദിന്റെ വാഗ്ദാനം. വിവിധ രാജ്യക്കാരായ തടവുകാര്‍ മോചനത്തിനായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. ഇവരെ വിട്ടയക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ