ദുബായ്: സ്വദേശിവല്‍ക്കരണം ശരിയായ രീതിയില്‍ നടപ്പിലാക്കാത്ത സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും നാളെ (ഞായറാഴ്ച) മുതല്‍ പിഴ നല്‍കേണ്ടിവരുമെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. അമ്പതും അതില്‍ കൂടുതലും ജീവനക്കാരുള്ള സ്വകാര്യ കമ്പനികള്‍ക്കാണ് സ്വദേശിവല്‍ക്കരണം ബാധകമാവുക. കമ്പനി ജീവനക്കാരുടെ രണ്ടു ശതമാനം സ്വദേശികളായിരിക്കണം എന്നതാണ് നിയമം. ഈ നിയമം പാലിക്കാത്ത കമ്പനികള്‍ നിയമിക്കാത്ത ഓരോ സ്വദേശിക്കും 2023 ജനുവരി മുതല്‍ പ്രതിമാസം 6,000 ദിര്‍ഹം തോതില്‍ പിഴ ചുമത്താനാണ് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിൻ്റെ തീരുമാനം. പുതുവര്‍ഷം മുതല്‍ പിഴ ചുമത്തുമെന്ന് മന്ത്രാലയം മാസങ്ങള്‍ക്കു മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതു പ്രകാരം ഓരോ സ്വദേശിക്കും പ്രതിമാസം 6,000 ദിര്‍ഹം തോതില്‍ വര്‍ഷത്തില്‍ 72,000 ദിര്‍ഹം വീതം സ്വകാര്യ കമ്പനികള്‍ പിഴയായി നല്‍കേണ്ടിവരും. 2026 ആകുമ്പോഴേക്കും രാജ്യത്തെ സ്വകാര്യ കമ്പനികളിലെ ജീവനക്കാരില്‍ 10 ശമാനം പേര് സ്വദേശികളായിരിക്കണം എന്ന ലക്ഷ്യത്തിൻ്റെ ആദ്യ ഘട്ടമെന്ന നിലയ്ക്കാണ് അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ രണ്ട് ശതമാനം ജോലികളില്‍ സ്വദേശിവല്‍ക്കരണം പാലിക്കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
ആനുപാതികമായി സ്വദേശികളെ ജോലിക്ക് വയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ അടുത്ത ഓരോ വര്‍ഷവും ജോലിക്കു വയ്ക്കാത്ത ഓരോ സ്വദേശിക്കുമുള്ള പ്രതിമാസ പിഴ 1,000 ദിര്‍ഹം തോതില്‍ കൂടുതല്‍ നല്‍കേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഇതുപ്രകാരം നിയമപ്രകാരം ജോലിക്കുവയ്ക്കേണ്ട സ്വദേശികളില്‍ ഒഴിവുള്ള ഓരോരുത്തര്‍ക്കും 2024 ജനുവരി ഒന്നു മുതല്‍ പ്രതിമാസം 7,000 ദിര്‍ഹം തോതില്‍ വര്‍ഷത്തില്‍ 84,000 ദിര്‍ഹം പിഴ നല്‍കേണ്ടിവരും. ഇത് 2025ല്‍ വര്‍ഷത്തില്‍ 96,000 ദിര്‍ഹമായി ഉയരും. രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ സ്വകാര്യ മേഖല ഫലപ്രദമായ പങ്കാളിത്തം കൈവരിക്കണമെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം ഇതത്തരമൊരു പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.
സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്തുന്നത് രാജ്യത്തെ ബിസിനസ് അന്തരീക്ഷത്തിൻ്റെ മത്സരക്ഷമത, ആകര്‍ഷണം, സ്ഥിരത എന്നിവയില്‍ നല്ല സ്വാധീനം ചെലുത്തുമെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. 2022 ല്‍ സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ നേടാന്‍ നടപടികള്‍ സ്വീകരിച്ച സ്വകാര്യ സ്ഥാപനങ്ങളെയും കമ്പനികളെയും മന്ത്രാലയം അഭിനന്ദിച്ചു.
അതേസമയം സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ തട്ടിപ്പുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി. സ്വദേശികളെ നിയമിച്ചതായി വ്യാജ രേഖകള്‍ ഉണ്ടാക്കുക, അവര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളം നല്‍കാതിരിക്കുക, അവരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഒരുക്കിയ നഫീസ് പദ്ധതിയിലെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ നിയമ വിരുദ്ധമാണ്. ഇവ കണ്ടെത്തുന്നതിനുള്ള വ്യാപക പരിശോധനകള്‍ നടത്തും. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കലും പിഴയും ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Read Latest Gulf Newsand Malayalam News
ആനുപാതികമായി സ്വദേശികളെ ജോലിക്ക് വയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ അടുത്ത ഓരോ വര്‍ഷവും ജോലിക്കു വയ്ക്കാത്ത ഓരോ സ്വദേശിക്കുമുള്ള പ്രതിമാസ പിഴ 1,000 ദിര്‍ഹം തോതില്‍ കൂടുതല്‍ നല്‍കേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഇതുപ്രകാരം നിയമപ്രകാരം ജോലിക്കുവയ്ക്കേണ്ട സ്വദേശികളില്‍ ഒഴിവുള്ള ഓരോരുത്തര്‍ക്കും 2024 ജനുവരി ഒന്നു മുതല്‍ പ്രതിമാസം 7,000 ദിര്‍ഹം തോതില്‍ വര്‍ഷത്തില്‍ 84,000 ദിര്‍ഹം പിഴ നല്‍കേണ്ടിവരും. ഇത് 2025ല്‍ വര്‍ഷത്തില്‍ 96,000 ദിര്‍ഹമായി ഉയരും. രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ സ്വകാര്യ മേഖല ഫലപ്രദമായ പങ്കാളിത്തം കൈവരിക്കണമെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം ഇതത്തരമൊരു പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.
സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്തുന്നത് രാജ്യത്തെ ബിസിനസ് അന്തരീക്ഷത്തിൻ്റെ മത്സരക്ഷമത, ആകര്‍ഷണം, സ്ഥിരത എന്നിവയില്‍ നല്ല സ്വാധീനം ചെലുത്തുമെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. 2022 ല്‍ സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ നേടാന്‍ നടപടികള്‍ സ്വീകരിച്ച സ്വകാര്യ സ്ഥാപനങ്ങളെയും കമ്പനികളെയും മന്ത്രാലയം അഭിനന്ദിച്ചു.
അതേസമയം സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ തട്ടിപ്പുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി. സ്വദേശികളെ നിയമിച്ചതായി വ്യാജ രേഖകള്‍ ഉണ്ടാക്കുക, അവര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളം നല്‍കാതിരിക്കുക, അവരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഒരുക്കിയ നഫീസ് പദ്ധതിയിലെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ നിയമ വിരുദ്ധമാണ്. ഇവ കണ്ടെത്തുന്നതിനുള്ള വ്യാപക പരിശോധനകള്‍ നടത്തും. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കലും പിഴയും ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Read Latest Gulf Newsand Malayalam News