ആപ്പ്ജില്ല

യുഎഇ വഴി യാത്ര ചെയ്യുമ്പോള്‍ 60,000 ദിര്‍ഹത്തില്‍ കൂടുതലുള്ള കറന്‍സിയോ സ്വര്‍ണമോ കൈവശം വയ്ക്കുന്നവര്‍ ശ്രദ്ധിക്കുക

യുഎഇ വഴി യാത്ര ചെയ്യുന്നവരുടെ സുരക്ഷിതത്വം കൂടി മുന്നില്‍ക്കണ്ടാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നും അതോറിറ്റി വ്യക്തമാക്കി.

Samayam Malayalam 15 Feb 2023, 11:04 am
ദുബായ്: യുഎഇ വഴി യാത്ര ചെയ്യുന്ന എല്ലാവരും 60,000 ദിര്‍ഹത്തില്‍ കൂടുതല്‍ മൂല്യമുള്ള കറന്‍സികളോ, സാധനങ്ങളോ, സ്വര്‍ണം പോലെയുള്ള ലോഹങ്ങളോ കല്ലുകളോ കൈവശം വയ്ക്കുന്നുണ്ടെങ്കില്‍ അക്കാര്യം യുഎഇ കസ്റ്റംസ് ഓഫീസര്‍മാര്‍ മുമ്പാകെ അറിയിക്കണം. യുഎഇയിലേക്ക് വരുന്നവരും ഇവിടെ നിന്ന് പുറത്തേക്ക് പോകുന്നവരുമായ എല്ലാ യാത്രക്കാര്‍ക്കും ഈ നിബന്ധന ബാധകമാണെന്ന് യുഎഇയിലെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി മുന്നറിയിപ്പ് നല്‍കി.
Samayam Malayalam uae travellers alert carrying currency or gold worth more than aed 60000
യുഎഇ വഴി യാത്ര ചെയ്യുമ്പോള്‍ 60,000 ദിര്‍ഹത്തില്‍ കൂടുതലുള്ള കറന്‍സിയോ സ്വര്‍ണമോ കൈവശം വയ്ക്കുന്നവര്‍ ശ്രദ്ധിക്കുക


കൈവശം വയ്ക്കാവുന്ന പണത്തിന് പരിധിയില്ല

സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ എല്ലാ യാത്രക്കാരും കസ്റ്റംസ് നിയമം അനുശാസിക്കുന്ന കസ്റ്റംസ് നടപടിക്രമങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ വ്യവസ്ഥ പാലിക്കാത്തവര്‍ക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ഫെഡറല്‍ അതോറിറ്റി അറിയിച്ചു. യുഎഇയിലേക്കോ പുറത്തേക്കോ യാത്ര ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൈവശം വയ്ക്കാവുന്ന പണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. എത്ര തുകയും എത്ര വിലപിടിപ്പുള്ള സാധനങ്ങള്‍ കൊണ്ടുപോവുകയോ കൊണ്ടുവരികയോ ചെയ്യാം. എന്നാല്‍ എന്നാല്‍ 60,000 ദിര്‍ഹത്തില്‍ കൂടുതലുള്ള തുകയോ തതുല്യമൂല്യമുള്ള സാധനങ്ങളോ കൈവശമുള്ളവര്‍ അക്കാര്യം കസ്റ്റംസ് മുമ്പാകെ പ്രഖ്യാപിക്കണമെന്നാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്.

വെളിപ്പെടുത്താതെ 60,000 ദിര്‍ഹം വരെ കൈവശം വയ്ക്കാം


യുഎഇയിലെ കസ്റ്റംസ് നിയമം അനുസരിച്ച്, 18 വയസ്സിന് മുകളിലുള്ള ഓരോ കുടുംബാംഗത്തിനും രാജ്യത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുമ്പോള്‍ കസ്റ്റംസിനോട് വെളിപ്പെടുത്താതെ 60,000 ദിര്‍ഹമോ അതിന് തുല്യമായ വിദേശ കറന്‍സിയോ സാധനങ്ങളോ കൈവശം വയ്ക്കാന്‍ അവകാശമുണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വഹിക്കാന്‍ അവകാശമുണ്ട്. അതില്‍ കൂടുതലുണ്ടെങ്കില്‍ അക്കാര്യം 'അഫ്സ' പോര്‍ട്ടല്‍ സംവിധാനത്തിലൂടെയോ രാജ്യത്തിന്റെ അതിര്‍ത്തി ക്രോസിംഗ് പോയിന്റുകളിലെ അംഗീകൃത സംവിധാനങ്ങളിലൂടെയോ വെളിപ്പെടുത്തേണ്ടത് ആവശ്യമാണ്.

കുട്ടികളുടെ കൈവശമുള്ള പണം മുതിര്‍ന്നവരുടേതായി പരിഗണിക്കും


കൂടാതെ, കുട്ടികളും കൗമാരക്കാരും ഉള്‍പ്പെടെ 18 വയസ്സിന് താഴെയുള്ള യാത്രക്കാര്‍ കൊണ്ടുപോകുന്ന പണവും മറ്റ് വിലയേറിയ വസ്തുക്കളും അവരുടെ മാതാപിതാക്കളുടെയോ അനുഗമിക്കുന്ന മുതിര്‍ന്ന കുടുംബാംഗങ്ങളുടെയോ പരിധിയില്‍ ചേര്‍ക്കുമെന്നും ഫെഡറല്‍ അതോറിറ്റി വ്യക്തമാക്കി. പണവും മറ്റ് ഉപകരണങ്ങളും വിലയേറിയ ലോഹങ്ങളും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റിയുടെ വെബ്സൈറ്റിലൂടെയും അതിന്റെ സ്മാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വെളിപ്പെടുത്തുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചതായും അതോറിറ്റി അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ