ന്യൂഡൽഹി: ഓഗസ്റ്റ് 15നു റെഡ് ഫോർട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് കനത്ത സുരക്ഷാവലയത്തിനുള്ളിൽ നിന്നായിരിക്കും.ബുള്ളറ്റ് പ്രൂഫ് കവചത്തിനുള്ളിൽ ആയിരിക്കും പ്രധാനമന്ത്രി നിൽക്കുക എന്ന് ഇന്‍റലിജൻസ് ഏജൻസിയും പ്രത്യേക സുരക്ഷാ സംഘവും വ്യക്തമാക്കുന്നു. ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകി കഴിഞ്ഞു.
സുരക്ഷാ ഭീഷണി ഏറെ കൂടുതൽ ആയതിനാൽ തങ്ങളുടെ നിർദേശം പ്രധാനമന്ത്രി തള്ളിക്കളയില്ലെന്നാണ് സുരാക്ഷാ സംഘത്തിന്‍റെ പ്രതീക്ഷ. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ബുള്ളറ്റ് പ്രൂഫ് കവചത്തിനുള്ളിൽ നിന്ന് സംസാരിക്കാൻ മോദി തയാറായിരുന്നില്ല. കശ്മീർ വിഷയത്തിനൊപ്പം ഏറെ ജാഗ്രത പാലിക്കേണ്ട വിഷയമാണ് കൂടി വരുന്ന ഐഎസ് ഭീഷണി. അൽ ഖായിദയും ഐഎസും ആക്രമണം നടത്തിയേക്കും എന്ന സൂചന ലഭിച്ചതിനെ തുടർന്ന് ശക്തമായ ക്രമീകരണങ്ങൾ പോലീസും എസ്‌പിജിയും എടിഎസും കൈക്കൊണ്ടിട്ടുണ്ട്.കൂടാതെ ഡ്രോണുകളും സദാ നിരീക്ഷണം നടത്തുന്നുണ്ട്.
സുരക്ഷാ ഭീഷണി ഏറെ കൂടുതൽ ആയതിനാൽ തങ്ങളുടെ നിർദേശം പ്രധാനമന്ത്രി തള്ളിക്കളയില്ലെന്നാണ് സുരാക്ഷാ സംഘത്തിന്‍റെ പ്രതീക്ഷ. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ബുള്ളറ്റ് പ്രൂഫ് കവചത്തിനുള്ളിൽ നിന്ന് സംസാരിക്കാൻ മോദി തയാറായിരുന്നില്ല. കശ്മീർ വിഷയത്തിനൊപ്പം ഏറെ ജാഗ്രത പാലിക്കേണ്ട വിഷയമാണ് കൂടി വരുന്ന ഐഎസ് ഭീഷണി. അൽ ഖായിദയും ഐഎസും ആക്രമണം നടത്തിയേക്കും എന്ന സൂചന ലഭിച്ചതിനെ തുടർന്ന് ശക്തമായ ക്രമീകരണങ്ങൾ പോലീസും എസ്‌പിജിയും എടിഎസും കൈക്കൊണ്ടിട്ടുണ്ട്.കൂടാതെ ഡ്രോണുകളും സദാ നിരീക്ഷണം നടത്തുന്നുണ്ട്.