ആപ്പ്ജില്ല

പുതിയ നിയമനങ്ങൾ ഇല്ല; ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചേക്കും

മിക്ക ഓഫീസുകളുടേയും സ്ഥലപരിമിതി നോക്കിയാൽ ഭാവിയിൽ നിര്‍ദിഷ്ട അകലം പാലിക്കുന്നതിനു ജീവനക്കാര്‍ കുറഞ്ഞിരിക്കുന്നതാണ് മെച്ചമെന്നും അഭിപ്രായം ഉയരുന്നുണ്ട്.

Samayam Malayalam 30 Apr 2020, 5:43 pm

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഈ വര്‍ഷം പുതിയ നിയമനങ്ങളുണ്ടാകില്ലെന്നും സീനിയര്‍ ജീവനക്കാരുടെ ശമ്പളം 20-25 ശതമാനം വെട്ടിക്കുറച്ചേക്കുമെന്നും ഐടി വിദഗ്ധര്‍. കരാറുകൾ കൃത്യസമയത്ത് തീര്‍ക്കേണ്ടതിനാൽ നിലവിലുള്ളവരുടെ ജോലി നഷ്ടമാകാൻ സാധ്യതയില്ലെന്ന് ഇൻഫോസിസ് മുൻ സിഎഫ്ഒ പറഞ്ഞു.
Samayam Malayalam IT
WORK FROM HOME


കൊവിഡ് സുരക്ഷയുടെ ഭാഗമായി ജൂലൈ 31വരെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഡൽഹിയിലും ഗുരുഗ്രാമിലും പ്രവര്‍ത്തിക്കുന്ന മൾട്ടി നാഷണൽ കമ്പനികളെല്ലാം ജൂലൈ അവസാനംവരെ വര്‍ക്ക് ഫ്രം ഹോം പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സ്ഥിതി സാധാരണ നിലയിലായാലും 75 ശതമാനം ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുമെന്ന് ടിസിഎസ് അറിയിച്ചു. ഇതിൻ്റെ ചുവടുപിടിച്ച് എല്ലാ ഐടി കമ്പനികളും ലോക്ഡൗണിനുശേഷവും 30 ശതമാനം ജീവനക്കാരെ റൊട്ടേഷൻ വ്യവസ്ഥയിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.

മിക്ക ഓഫീസുകളുടേയും സ്ഥലപരിമിതി നോക്കിയാൽ ഭാവിയിൽ നിര്‍ദിഷ്ട അകലം പാലിക്കുന്നതിനു ജീവനക്കാര്‍ കുറഞ്ഞിരിക്കുന്നതാണ് മെച്ചമെന്നും അഭിപ്രായം ഉയരുന്നുണ്ട്. അതേസമയം, കൊറോണ വൈറസ് പ്രതിസന്ധി ക്യാമ്പസ് പ്ലേസ്മെൻ്റുകളെ പകുതിയാക്കി കുറച്ചുവെന്ന് അധികൃതര്‍. ഈ വര്‍ഷം ആദ്യം റിക്രൂട്ട്മെൻ്റ് നടത്തിയ പല ഐടി കമ്പനികളും തുടര്‍ നടപടികളിൽ നിന്ന് പിന്മാറിയത് പല വിദ്യാര്‍ഥികൾക്കും നല്ലജോലി നഷ്ടമാകാൻ ഇടയാക്കും. ആഗോള പ്രതിസന്ധി മാറാതെ പുതിയ റിക്രൂട്ട്മെൻ്റ് വേണ്ടെന്നാണ് പല കമ്പനികളുടേയും നിലപാട്. നിലവിലെ സാഹചര്യത്തിൽ തങ്ങൾ നേരത്തെ റിക്രൂട്ട് ചെയ്തവര്‍ക്ക് ജോലി നൽകുമെന്ന് വൻകിട കമ്പനികളായ ഇൻഫോസിസ്, ടിസിഎസ് എന്നിവര്‍ അറിയിച്ചു.

കിഫ്ബിയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

എന്നാൽ പരീക്ഷകൾ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകൾ നൽകാൻ വൈകുന്നത് ജോലി ലഭിച്ചവര്‍ക്ക് കമ്പനികളിൽ ചേരാനുള്ള അവസരം ഇല്ലാതാക്കും. ഓട്ടോമൊബൈൽ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ കമ്പനി തങ്ങൾ തിരഞ്ഞെടുത്ത വിദ്യാര്‍ഥികളോട് മറ്റു കമ്പനികളിൽ നിന്ന് ഓഫര്‍ വന്നാൽ സ്വീകരിക്കാൻ നിര്‍ദേശിച്ച് മെയിൽ അയച്ചിട്ടുണ്ട്. ഓഫര്‍ നൽകിയിരിക്കുന്ന സ്ഥാപനങ്ങളിലൊക്കെ ജൂലൈ-ഓഗസ്റ്റിലാണ് ജോലിക്ക് പ്രവേശിക്കേണ്ടത്. എന്നാൽ പരീക്ഷ കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ സാധ്യത കുറവാണ്. അതുമാത്രമല്ല, ഗേറ്റ് പോയിൻ്റിൻ്റെ അടിസ്ഥാനത്തിൽ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്ന കമ്പനികളിൽ അവസരം ലഭിക്കുന്നതിനും ചിലര്‍ക്ക് തടസ്സമുണ്ടാകും. മൂന്നുവര്‍ഷം മാത്രമേ ഗേറ്റ് പോയിൻ്റിന് കാലാവധിയുള്ളൂ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ