ആപ്പ്ജില്ല

വാച്ച് വേണ്ട, സമയമറിയിക്കാൻ 7 തവണ മണികൾ മുഴങ്ങും; 10th ലെവൽ പ്രാഥമിക പരീക്ഷ ഇന്നു മുതൽ

പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികകളിലേക്ക് പി.എസ്.സി ആദ്യമായി നടത്തുന്ന പ്രാഥമിക പരീക്ഷ ഇന്ന് സംസ്ഥാനത്തെ നൂറ് കണക്കിന് പരീക്ഷാ കേന്ദ്രങ്ങളിലായി നടക്കും

Samayam Malayalam 20 Feb 2021, 9:21 am
വിവിധ തസ്തികകളിലേക്ക് പി.എസ്.സി നടത്തുന്ന പത്താം ക്ലാസ് തലത്തിലുള്ള പ്രാഥമിക പരീക്ഷയുടെ ഇന്ന് ആരംഭിക്കുന്നു. നാലു ദിവസങ്ങളിലായി നടക്കുന്ന പരീക്ഷയുടെ ആദ്യഘട്ടം ഇന്നാണ്. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഫെബ്രുവരി 10ന് കേരള പി.എസ്.സിയുടെ വെബ്സൈറ്റിൽ ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്തെ 1833 കേന്ദ്രങ്ങളിലായി ഇന്ന് പരീക്ഷ നടക്കും. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പരീക്ഷാ കേന്ദ്രങ്ങളുള്ളത്. 278 കേന്ദ്രങ്ങളുണ്ട്. ഏറ്റവും കുറവ് കേന്ദ്രങ്ങൾ വയനാട് ജില്ലയിൽ-48 കേന്ദ്രങ്ങൾ. തിരുനവനന്തപുരത്ത് പരീക്ഷയെഴുതുന്നത് 65,000 ഉദ്യോദാർത്ഥികളാണ്. പരീക്ഷ ഉച്ചകഴിഞ്ഞ് 2 മുതൽ 3.15 വരെയാണ്. ഉച്ച കഴിഞ്ഞായതിനാൽ ഉദ്യോഗാർത്ഥികൾ പരീക്ഷാ കേന്ദ്രം കണ്ടുപിടിക്കാൻ ആവശ്യത്തിന് സമയം ലഭിക്കും.
Samayam Malayalam kerala psc 10th level preliminary exam 2021 to start from today main instructions
വാച്ച് വേണ്ട, സമയമറിയിക്കാൻ 7 തവണ മണികൾ മുഴങ്ങും; 10th ലെവൽ പ്രാഥമിക പരീക്ഷ ഇന്നു മുതൽ



പ്രധാന നിർദേശങ്ങൾ

കൊവിഡ് 19 ഭീതി നിലനിൽക്കുന്നതിനാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടക്കുക. ഉദ്യോദാർത്ഥിയെ അല്ലാതെ കൂടെയുള്ള ആരെയും പരീക്ഷ നടക്കുന്ന പരിസരത്ത് അനുവദിക്കില്ല. പരീക്ഷാ സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. അതത് ഉദ്യോഗാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള സീറ്റുകളിൽ മാത്രമെ ഇരിക്കാവൂ എന്നും നിർദേശമുണ്ട്.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

ഇതുവരെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാത്തവർക്ക് പി.എസ്.സിയുടെ വെബ്സൈറ്റ് സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലെ അഡ്മിഷൻ ടിക്കറ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അഡ്മിറ്റ് കാർഡ് പി.ഡി.എഫ് ഫോർമാറ്റിൽ കാണാൻ കഴിയും. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് കൈയിൽ കരുതുക.

വാച്ച് അനുവ​ദിക്കില്ല

പരീക്ഷാ ഹാളിനുള്ളിൽ ഉദ്യോഗാർത്ഥികളെ വാച്ച് ധരിക്കാൻ അനുവദിക്കില്ല. ഇതിന് പകരമായി സമയം അറിയാൻ ബെല്ലടിക്കും. പരീക്ഷ തുടങ്ങുന്നതു മുതൽ അവസാനിക്കുന്നത് വരെ 7 ബെല്ലുകളുണ്ടാകും. ആദ്യ ബെല്ല് പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂർ മുമ്പായിരിക്കും. രണ്ടാം ബെൽ പരീക്ഷ തുടങ്ങുന്നതിന് 5 മിനിറ്റ് മുമ്പ്. ചോദ്യപേപ്പർ വിതരണം ചെയ്യാനാണ് ഈ ബെൽ. മൂന്നാം ബെൽ അടിക്കുമ്പോൾ പരീക്ഷ തുടങ്ങും. പരീക്ഷ അര മണിക്കൂർ പിന്നിടുമ്പോൾ നാലാം ബെൽ, ഒരു മണിക്കൂർ പിന്നിടുമ്പോൾ അഞ്ചാം ബെൽ എന്നിവ മുഴങ്ങും. ആറാം ബെൽ മുഴങ്ങുന്നത് പരീക്ഷ അവസാനിക്കാൻ 5 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോളായിരിക്കും. അവസാന ബെൽ പരീക്ഷ അസാനിക്കുന്നതിന്റെ സൂചനയായിരിക്കും.

എന്തൊക്കെ പാടില്ല?

പുസ്തകങ്ങൾ, കടലാസ് തുണ്ടുകൾ, പ്ലാസ്റ്റിക് കവർ, റബർ, ലോഗരിതം ടേബിൾ, പഴ്സ്, പൗച്ച്, പെൻഡ്രൈവ്, ഇലക്ട്രോണിക് പേന, കാൽക്കുലേറ്റർ, മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ക്യാമറ വാച്ച്, തുടങ്ങിയ വസ്തുക്കൾ പരീക്ഷാ ഹാളിൽ അനുവദിക്കില്ല.

Also Read: പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ജോയിന്റ് കമ്മീഷണർ തസ്തികയിൽ നിയമനം

എന്തൊക്കെ കൊണ്ടു വരാം?

അഡ്മിറ്റ് കാർഡ്, അസൽ തിരിച്ചറിയൽ രേഖ, നില അല്ലെങ്കിൽ കറുപ്പ് മഷിയിലുള്ള ബോൾ പോയിന്റ് പേന, സുതാര്യമായ കുപ്പിയിൽ കുടിവെള്ളം, സാനിടൈസർ എന്നിവ പരീക്ഷാ ഹാളിലേക്ക് കൊണ്ട് വരാം.

Also Read: സഹകരണ സംഘങ്ങളിലെ 190 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

അസൽ തിരിച്ചറിയൽ രേഖകൾ

സർക്കാർ അംഗീകരിച്ചിട്ടുള്ള ഫോട്ടോ പതിച്ച അസൽ തിരിച്ചറിയൽ രേഖകളാണ് കൊണ്ടു വരേണ്ടത്. ആധാർ കാർഡ്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ ഐ.ഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, സർക്കാർ ജീവനക്കാർക്ക് ബന്ധപ്പെട്ട വകുപ്പിൽ നിന്ന് നൽകുന്ന തിരിച്ചറിയൽ കാർഡ്, ദേശസാൽകൃത ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന ഫോട്ടോ പതിച്ച പാസ്ബുക്ക് തുടങ്ങിയ രേഖകൾ ഹാജരാക്കാം.

ആര്‍ട്ടിക്കിള്‍ ഷോ