ഒക്ടോബറിൽ നടന്ന യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷ കൊവിഡ് നിയന്ത്രണങ്ങൾ കാരണം എഴുതാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് വീണ്ടും അവസരം നൽകാമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പരീക്ഷ എഴുതാനാകാതെ സിവിൽ സർവീസ് പരീക്ഷയുടെ അവസാന അവസരവും നഷ്ടമായവർക്കാണ് വീണ്ടും അവസരം ലഭിക്കുക. അതേസമയം പരീക്ഷയെഴുതാനാകാതെ പ്രായ പരിധി കഴിഞ്ഞവർക്ക് ഇളവ് ലഭിക്കില്ല.
കൊവിഡ് വ്യാപനവും നിയന്ത്രണങ്ങളും കാരണം 2020ൽ പരീക്ഷയ്ക്കായി അപേക്ഷിച്ച പലർക്കും എഴുതാനായില്ല. ഇതിൽ ഭൂരിഭാഗം ഉദ്യോഗാർത്ഥികളുടെയും അവസാനത്തെ അവസരമായിരുന്നുവെന്നുമായിരുന്നു ഹർജി. ഈ ഹർജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകാനാവില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്. ഫെബ്രുവരി എട്ടിന് സുപ്രീം കോടതി വീണ്ടും ഹർജി പരിഗണിക്കും.
അതേസമയം യു.പി.എസ്.സി പ്രിലിമിനറി പരീക്ഷ 2021ന്റെ വിജ്ഞാപനം ഫെബ്രുവരി 10ന് വരുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഫെബ്രുവരി എട്ടിന് അന്തിമ വിധി വന്നില്ലെങ്കിൽ വിജ്ഞാപനം വൈകിയേക്കും.
കൊവിഡ് വ്യാപനവും നിയന്ത്രണങ്ങളും കാരണം 2020ൽ പരീക്ഷയ്ക്കായി അപേക്ഷിച്ച പലർക്കും എഴുതാനായില്ല. ഇതിൽ ഭൂരിഭാഗം ഉദ്യോഗാർത്ഥികളുടെയും അവസാനത്തെ അവസരമായിരുന്നുവെന്നുമായിരുന്നു ഹർജി. ഈ ഹർജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകാനാവില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്. ഫെബ്രുവരി എട്ടിന് സുപ്രീം കോടതി വീണ്ടും ഹർജി പരിഗണിക്കും.
അതേസമയം യു.പി.എസ്.സി പ്രിലിമിനറി പരീക്ഷ 2021ന്റെ വിജ്ഞാപനം ഫെബ്രുവരി 10ന് വരുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഫെബ്രുവരി എട്ടിന് അന്തിമ വിധി വന്നില്ലെങ്കിൽ വിജ്ഞാപനം വൈകിയേക്കും.