നെല്ലൂര്‍: പത്തുവയസ്സുകാരൻ്റെ നിലവിളി കേട്ടാണ് വീട്ടിലേയ്ക്ക് അയൽക്കാര്‍ ഓടിയെത്തിയത്. ഇതിനു പിന്നാലെ വെളിപ്പെട്ടത് ആറുമാസത്തോളം നീണ്ട പീഡനത്തിൻ്റെ കഥ. ആന്ധ്രാ പ്രദേശിലെ നെല്ലൂരിലാണ് 14 വയസുകാരിയെ രണ്ടാനച്ഛൻ ആറുാമസത്തോളം പീഡിപ്പിച്ചത്. ചേച്ചിയെ പീഡിപ്പിക്കുന്നതു കണ്ട അനുജൻ നിലവിളിച്ച് അയൽവാസികളെ വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. Also Read: സ്പുട്നിക് വാക്സിൻ നിര്‍മാണത്തിന് കേരളം; റഷ്യയുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച; പ്രതീക്ഷയിൽ തോന്നയ്ക്കൽ
ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷമാണ് പ്രതിയായ യുാവ് രണ്ട് കുട്ടികളുടെ അമ്മയെ വിവാഹം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആറു മാസമായി യുവതിയുടെ 14 വയസുള്ള മകളെ ഇയാള്‍ ബലാത്സംഗം ചെയ്തു വരികയായിരുന്നു. എന്നാൽ കുട്ടിയുടെ പത്തുവയസ്സുള്ള അനുജൻ കഴിഞ്ഞ ഞായറാഴ്ച സംഭവം നേരിട്ടു കണ്ടതോടെയാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. കുട്ടിയുടെ കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ അയൽക്കാര്‍ പീഡനം നടന്നതായി മനസ്സിലാക്കുകയായിരുന്നു. എന്നാൽ ഇതിനിടെ പ്രതി സ്ഥലത്തു നിന്നു രക്ഷപെട്ടിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
Also Read: തൃശൂര്‍ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും 80 ലക്ഷം വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്ത നിലയിൽ
അതേസമയം, കുട്ടിയുടെ വാക്കുകള്‍ വിശ്വസിക്കാതിരുന്ന അമ്മ പോലീസിൽ പരാതി നല്‍കാൻ തയ്യാറായില്ല. ഇതോടെ സ്ഥലത്തെ സ്ത്രീകളുടെ സംഘടനയുടെ നേതാവ് പോലീസിനെയും ബാലാവകാശ പ്രവര്‍ത്തകരെയും വിവരമറിയിക്കുകയായിരുന്നു. തുടര‍്ന്ന് പോക്സോ നിയമപ്രകാരം പ്രതിയ്ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി ചൊവ്വാഴ്ച രാത്രി ഡി എസ്‍ പി ഗുഡൂര്‍ രാജഗോപാൽ കുട്ടിയെ വീട്ടിലെത്തി കണ്ടു.
ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷമാണ് പ്രതിയായ യുാവ് രണ്ട് കുട്ടികളുടെ അമ്മയെ വിവാഹം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആറു മാസമായി യുവതിയുടെ 14 വയസുള്ള മകളെ ഇയാള്‍ ബലാത്സംഗം ചെയ്തു വരികയായിരുന്നു. എന്നാൽ കുട്ടിയുടെ പത്തുവയസ്സുള്ള അനുജൻ കഴിഞ്ഞ ഞായറാഴ്ച സംഭവം നേരിട്ടു കണ്ടതോടെയാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. കുട്ടിയുടെ കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ അയൽക്കാര്‍ പീഡനം നടന്നതായി മനസ്സിലാക്കുകയായിരുന്നു. എന്നാൽ ഇതിനിടെ പ്രതി സ്ഥലത്തു നിന്നു രക്ഷപെട്ടിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
Also Read: തൃശൂര്‍ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും 80 ലക്ഷം വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്ത നിലയിൽ
അതേസമയം, കുട്ടിയുടെ വാക്കുകള്‍ വിശ്വസിക്കാതിരുന്ന അമ്മ പോലീസിൽ പരാതി നല്‍കാൻ തയ്യാറായില്ല. ഇതോടെ സ്ഥലത്തെ സ്ത്രീകളുടെ സംഘടനയുടെ നേതാവ് പോലീസിനെയും ബാലാവകാശ പ്രവര്‍ത്തകരെയും വിവരമറിയിക്കുകയായിരുന്നു. തുടര‍്ന്ന് പോക്സോ നിയമപ്രകാരം പ്രതിയ്ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി ചൊവ്വാഴ്ച രാത്രി ഡി എസ്‍ പി ഗുഡൂര്‍ രാജഗോപാൽ കുട്ടിയെ വീട്ടിലെത്തി കണ്ടു.