ആപ്പ്ജില്ല

12 കാരനെ മദ്രസയിൽ ചങ്ങലയ്ക്കിട്ട് മർദ്ദിച്ചു; നേരിടേണ്ടിവന്നത് ക്രൂരപീഡനം

മദ്രസയിൽ നിന്നും കുട്ടി രക്ഷപെട്ടതിനെത്തുടർന്നാണ് ക്രൂര പീഡനത്തിന്റെ കഥ പുറത്തായത്.

Samayam Malayalam 3 Dec 2020, 7:11 pm
പിലിഭിത്ത്: ഉത്തർപ്രദേശിലെ പിലിഭിത്തിൽ 12 വയസുകാരനെ മദ്രസയിൽ ചങ്ങലയ്ക്കിട്ട് മർദ്ദിച്ചു. സംഭവത്തിൽ മദ്രസയുടെ മാനേജർ, കുട്ടിയുടെ പിതാവ്, അധ്യാപകൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
Samayam Malayalam rep image
പ്രതീകാത്മക ചിത്രം |iStock Images


ഏതാനും മാസങ്ങൾക്ക് മുമ്പാണ് കുട്ടിയെ മാതാപിതാക്കൾ മദ്രസയിൽ എത്തിച്ചത്. എന്നാൽ മദ്രസയിൽ താമസിക്കാൻ കുട്ടി ഇഷ്ടപ്പെട്ടിരുന്നില്ല. രക്ഷപെടാൻ ശ്രമം നടത്തിയതിനെത്തുടർന്നാണ് ചങ്ങലയ്ക്കിട്ടത്. നവംബർ 25ന് മദ്രസയിൽ നിന്നും കുട്ടി രക്ഷപെട്ടതിനെത്തുടർന്നാണ് ക്രൂര പീഡനത്തിന്റെ കഥ പുറത്തറിഞ്ഞത്.

കുട്ടി രക്ഷപെട്ടതറിഞ്ഞ് മദ്രസ ജീവനക്കാർ അന്വേഷണം നടത്തുകയും പിലിഭിത്തിലെ നെഹ്റു പാർക്കിൽ വെച്ച് കുട്ടിയെ പിടികൂടുകയും ചെയ്തു. എന്നാൽ കുട്ടി ബഹളം വെച്ചതോടെ പ്രദേശവാസികൾ തടിച്ചുകൂടി. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ബാലാവകാശ പ്രവർത്തകരെ വിളിച്ചുവരുത്തുകയും കുട്ടിയെ കൈമാറുകയും ചെയ്തു, ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ കുട്ടിയുടെ വിശദമായ മൊഴി ബാലാവകാശ കമ്മീഷൻ രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്കൊപ്പം മറ്റ് ഏഴ് കുട്ടികൾക്കൂടി മദ്രസയിൽ താമസിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ ന്യൂനപക്ഷ ക്ഷേമ ബോർഡ് ഓഫീസർ മദ്രസയ്ക്ക് ക്ലീൻ ചിറ്റ് നൽകി. തന്നെ ചങ്ങലയ്ക്കിട്ടുവെന്നുള്ള കുട്ടിയുടെ മൊഴി വെറും കഥമാത്രമാണെന്നാണ് ന്യൂനപക്ഷ ക്ഷേമ ബോർഡിന്റെ വാദം.

സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ ജില്ലാ മജിസ്ട്രേറ്റ് ന്യൂനപക്ഷ ക്ഷേമ ബോർഡ് അധികൃതരെ ശാസിച്ചു. കൂടാതെ കേസെടുക്കാൻ വൈകിയതിൽ ബാലാവകാശ കമ്മീഷനോട് വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്