ആപ്പ്ജില്ല

ബാധയൊഴിപ്പിക്കാനെന്ന പേരില്‍ 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മന്ത്രവാദി അറസ്റ്റില്‍

ഒക്ടോബർ എട്ടിനാണ് വയറുവേദനയെ തുടർന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് പെണ്‍കുട്ടി ലൈംഗികാതിക്രത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയത്.

Samayam Malayalam 14 Oct 2020, 3:37 pm
തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ആണ് സംഭവം നടന്നത്. മന്ത്രവാദം അഭ്യസിക്കുകയും അസുഖങ്ങൾ പരമ്പരാഗത ചികിത്സയിലൂടെ മാറ്റി തരാം എന്ന് അവകാശപ്പെട്ടാണ് 45 കാരൻ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വാർത്ത പുറത്തുവന്നപ്പോൾ പ്രകോപിതരായ ഒരു കൂട്ടം നാട്ടുകാര്‍ ഇയാളുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറി ഇയാളെ മര്‍ദ്ധിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഓഫീസ് പരിസരത്ത് വെച്ച് ഇയാളെ വലിച്ചിറക്കുന്നതും, ചെരിപ്പുകള്‍ ഉപയോഗിച്ച് ഇയാളെ അടിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
Samayam Malayalam Representational​ image
പ്രതീകാത്മക ചിത്രം Photo Credit: iStock Images


മാതാപിതാക്കളെ സംഭവം അറിയിച്ചാല്‍ കൊല്ലുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെട്ടുത്തി. ശരീര വേദന ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുടെ ചികിത്സയ്ക്കായാണ് പെണ്‍കുട്ടിയെ കുടുംബം മന്ത്രവാദിനിയുടെ അടുത്ത് എത്തിച്ചത്. അസുഖം മാറണമെങ്കില്‍ പെണ്‍കുട്ടിയെ കൊണ്ട് എല്ലാ ആഴ്ച്ചയും എത്താന്‍ ആവശ്യപ്പെട്ടു.

Also Read: 'അവിഹിത ബന്ധമെന്ന്' ആരോപണം; 19 കാരിയെ ബന്ധുവായ യുവാവ് വെടിവെച്ചു കൊന്നു


ഒക്ടോബർ എട്ടിനാണ് വയറുവേദനയെ തുടർന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് പെണ്‍കുട്ടി ലൈംഗികാതിക്രത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഇയാൾക്കെതിരെ വഞ്ചന, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഗർഭിണിയാണോയെന്ന് അറിയാൻ വൈദ്യപരിശോധന നടത്തിവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്