ആപ്പ്ജില്ല

പുച്ചയെ വാങ്ങിനൽകിയില്ല; 14 കാരൻ ആത്മഹത്യ ചെയ്തു

പൂച്ചയെ വാങ്ങി നൽകാൻ കുട്ടി വാശിപിടിച്ചിരുന്നു. പിതാവ് ജോലി സ്ഥലത്തു നിന്നും മടങ്ങിയെത്തിയ ശേഷം വാങ്ങി നൽകാമെന്നു പറഞ്ഞെങ്കിലും കുട്ടി കാത്തുനിന്നില്ല.

Samayam Malayalam 14 Aug 2020, 4:52 pm
ഗാസിയാബാദ്: പൂച്ചയെ വാങ്ങി നൽകാത്തതിന് പതിനാലുകാരൻ ജീവനൊടുക്കി. തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. പൂച്ചയെ വാങ്ങി നൽകാൻ അമ്മയോട് കുട്ടി ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാതെ വന്നതോടെയാണ് കുട്ടി ആത്മഹത്യ ചെയ്തത്.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read: ബെംഗളുരു കലാപം: എംഎൽഎയുടെ ബന്ധുവിന്റെ തലയ്ക്ക് വിലയിട്ട് മുസ്ലിം നേതാവ്

ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ മൂന്ന് ദിവസമായി പൂച്ചയെ വാങ്ങി നൽകാൻ കുട്ടി ആവശ്യപ്പെട്ടിരുന്നു. കുട്ടിയുടെ പിതാവ് ചൈനയിലാണ് ജോലി ചെയ്യുന്നത്. ബുധനാഴ്ച പിതാവ് മടങ്ങിയെത്തിയ ശേഷം പൂച്ചയെ വാങ്ങി നൽകാമെന്ന് മാതാവ് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് കുട്ടിയും അമ്മയും വഴക്കിട്ടു. തുടർന്ന് മുറിയിൽ കയറി വാതിലടച്ചു.

Also Read: സ്വത്ത് തര്‍ക്കം: മകനെ ചുറ്റികയ്ക്ക് അടിച്ചുകൊന്ന് പിതാവ്, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മുറിയിൽ അടച്ചിരിക്കുന്ന സ്വഭാവം പതിവുള്ളതിനാൽ കുട്ടിയെ മാതാവ് തിരക്കിയില്ല. രാവിലെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ സീലിങ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡൽഹിയിൽ പത്താംക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച കുട്ടി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് കുട്ടി ഡൽഹിയിലെ സ്കൂൾ ഹോസ്റ്റലിൽ നിന്നും വീട്ടിൽ മടങ്ങിയെത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ: ദിശ ഹെല്‍പ്പ്‍ലൈന്‍ - 1056 (ടോള്‍ ഫ്രീ)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്