ഗാസിയാബാദ്: പ്രണയബന്ധത്തെ എതിർത്ത പോലീസ് ജീവനക്കാരിയെ 15കാരിയായ മകളും കാമുകനും ചേർന്ന് കൊലപ്പെടുത്തി. ഡൽഹി പോലീസിലെ കോൺസ്‌റ്റബിളായ ശശി മാല (44) ആണ് വെള്ളിയാഴ്‌ച രാത്രി ഒരു മണിയോടെ കൊല്ലപ്പെട്ടത്. Also Read: പ്രണയനൈരാശ്യം: വാലൻ്റൈൻ ദിനത്തിൽ കൊച്ചിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം
പെൺകുട്ടിയെയും കാമുകൻ ജിതേന്ദ്രയെയും പോലീസ് കസ്‌റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. ഡല്‍ഹിയില്‍ പോലീസ് കണ്‍ട്രോള്‍ റൂം വാഹനത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥയാണ് ശശി മാല.
ഗാസിയാബാദിലെ ബ്രിജ് വിഹാർ കോളനിയിലാണ് സംഭവം. കാമുകനെ കാണരുതെന്നും ബന്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് കാരണമായത്. വീട്ടിലെത്തിയ കാമുകൻ്റെ സഹയത്തോടെ മകൾ ശശി മാലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Also Read: 'പാക് അനുകൂല മുദ്രാവാക്യം വിളിച്ചു, ദൃശ്യങ്ങൾ ഫോണിൽ പകർത്തി'; കശ്‌മീരി വിദ്യാർഥികൾ അറസ്‌റ്റിൽ
ബിഹാറിൽ പോയിരുന്ന ഭർത്താവ് മടങ്ങിയെത്തിയപ്പോൾ അബോധാവസ്ഥയിലായ ഭാര്യയെ കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് ഭർത്താാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിനിടെ പെൺകുട്ടി കുഴഞ്ഞു വീഴുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു. അമ്മയെ കൊലപ്പെടുത്താൻ കാമുകനുമായി ചേർന്ന് പദ്ധതികൾ ആസൂത്രണം ചെയ്‌തിരുന്നതായി പെൺകുട്ടി പോലീസിനോട് പറഞ്ഞു.
പെൺകുട്ടിയെയും കാമുകൻ ജിതേന്ദ്രയെയും പോലീസ് കസ്‌റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. ഡല്‍ഹിയില്‍ പോലീസ് കണ്‍ട്രോള്‍ റൂം വാഹനത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥയാണ് ശശി മാല.
ഗാസിയാബാദിലെ ബ്രിജ് വിഹാർ കോളനിയിലാണ് സംഭവം. കാമുകനെ കാണരുതെന്നും ബന്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് കാരണമായത്. വീട്ടിലെത്തിയ കാമുകൻ്റെ സഹയത്തോടെ മകൾ ശശി മാലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Also Read: 'പാക് അനുകൂല മുദ്രാവാക്യം വിളിച്ചു, ദൃശ്യങ്ങൾ ഫോണിൽ പകർത്തി'; കശ്‌മീരി വിദ്യാർഥികൾ അറസ്‌റ്റിൽ
ബിഹാറിൽ പോയിരുന്ന ഭർത്താവ് മടങ്ങിയെത്തിയപ്പോൾ അബോധാവസ്ഥയിലായ ഭാര്യയെ കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് ഭർത്താാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിനിടെ പെൺകുട്ടി കുഴഞ്ഞു വീഴുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു. അമ്മയെ കൊലപ്പെടുത്താൻ കാമുകനുമായി ചേർന്ന് പദ്ധതികൾ ആസൂത്രണം ചെയ്‌തിരുന്നതായി പെൺകുട്ടി പോലീസിനോട് പറഞ്ഞു.