ആപ്പ്ജില്ല

ബലാത്സംഗത്തിനിരയായ പതിനഞ്ചുകാരി ഗർഭിണിയായി; സഹോദരനുൾപ്പെടെ മൂന്ന് പേർ പിടിയിൽ

കഴിഞ്ഞവർഷം ഡിസംബറിലാണ് മയക്കുമരുന്നിന് അടിമയായ സഹോദരൻ പെൺകുട്ടിയെ ആദ്യം പീഡിപ്പിക്കുന്നത്. പിന്നീട് പലതവണ ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും പെൺകുട്ടി പറഞ്ഞു

Samayam Malayalam 27 Sept 2020, 4:34 pm
ചണ്ഡിഗഡ്‌: പതിനഞ്ചുകാരിയെ ബലാത്സംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സഹോദരനും സുഹൃത്തുക്കളും പിടിയിൽ. മയക്കുമരുന്നിന് അടിമയായ പത്തൊമ്പതുകാരനും മറ്റു രണ്ട് പേരുമാണ് ചണ്ഡിഗഡിലെ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പെൺകുട്ടി എട്ട് മാസം ഗർഭിണിയായിരുന്നു. ഇവരുടെ അമ്മയ്ക്ക് കാഴ്ച പരിമിതികളുള്ളതുകൊണ്ട് തന്നെ സംഭവം അറിഞ്ഞിരുന്നില്ലെന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്.
Samayam Malayalam rape
പ്രതീകാത്മക ചിത്രം


വയറുവേദനയനുഭവപ്പെട്ടതിനെത്തുടർന്ന് പെൺകുട്ടിയെ സെക്ടർ 22ലെ ഹോസ്പിറ്റലിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് വ്യക്തമാകുന്നത്. പെൺകുട്ടി എട്ട് മാസം ഗർഭിണിയാണെന്ന് വ്യക്തമായതിന് പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് കൗണ്‍സിലിങിനിടെയാണ് പീഡന വിവരം കുട്ടി തുറന്നുപറയുന്നത്.

Also Read : മയക്കുമരുന്ന് ഹബ്ബായി ബെംഗളൂരു; കൊവിഡ് കാലത്ത് റിപ്പോര്‍ട്ട് ചെയ്തത് 160% അധിക കേസുകള്‍

കഴിഞ്ഞവർഷം ഡിസംബറിലാണ് മയക്കുമരുന്നിന് അടിമയായ സഹോദരൻ പെൺകുട്ടിയെ ആദ്യം പീഡിപ്പിക്കുന്നത്. പിന്നീട് പലതവണ ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും പെൺകുട്ടി പറഞ്ഞു. സഹോദരന്‍റെ 25 വയസുള്ള ഒരു സുഹൃത്ത് പതിവായി അവരുടെ വീട് സന്ദർശിക്കാറുണ്ടെന്നും ഈ വർഷം ജനുവരിയിലാണ് ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയതെന്നും പെൺകുട്ടി വ്യക്തമാക്കി.

തങ്ങളുടെ വീട്ടിൽ വാടകയ്ക്ക് കഴിഞ്ഞിരുന്ന 51കാരനും തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും പെൺകുട്ടി കൗണ്‍സിലിങിനിടെ വെളിപ്പെടുത്തി. കഴിഞ്ഞ മൂന്ന് മാസമായി വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാൾ നിരവധി തവണ പീഡനത്തിനിരയാക്കിയതായെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. ഇവരുടെ മൂത്ത സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്