അമരാവതി: ആന്ധ്രാപ്രദേശിൽ ദളിത് സമുദായത്തിൽപ്പെട്ട 16കാരിയെ ബലാത്സംഗത്തിനിരയാക്കിയ പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുറിയിൽ പൂട്ടിയിട്ട് മയക്കുമരുന്ന് നൽകിയതുശേഷമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതികൾ പീഡിപ്പിച്ചത്. പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് ആളൊഴിഞ്ഞിടത്തേക്ക് കൂട്ടിക്കൊണ്ടുപോയ അകന്ന ബന്ധുവായ അനിത എന്ന സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. ഇവരാണ് പ്രതികൾക്കുവേണ്ട ഒത്താശ ചെയ്ത് നൽകിയത്. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രി ജില്ലയിൽ ജൂൺ 23നായിരുന്നു സംഭവം.
കടയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ അനിത കൂടെക്കൂട്ടിയത്. വീട്ടിൽനിന്ന് ഓട്ടോറിക്ഷയിൽ ഏഴ് പുരുഷൻമാർക്കൊപ്പമാണ് അനിത പെൺകുട്ടിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയത്. ഇവിടെവച്ച് വിവിധ ദിവസങ്ങളിലായി പെൺകുട്ടിയെ പ്രതികൾ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. മയക്കുമരുന്ന് നൽകിയാണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.
Also Read: കരയുന്ന കുഞ്ഞിന് മുലപ്പാൽ നൽകിയില്ല; ഭാര്യയെ മർദ്ദിച്ച് കൊന്നു, യുവാവ് അറസ്റ്റിൽ
ജൂലൈ 12ന് പെൺകുട്ടിയുടെ അമ്മ മകളെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. മകളെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും വീട്ടിൽ തിരിച്ച് വന്നില്ലെന്നും പരാതിയിൽ പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ഇതിന് പിന്നാലെ ജൂൺ 15ന് പെൺകുട്ടി വീട്ടിലേക്ക് തിരിച്ചെത്തി. ജൂലൈ 18ന് പെൺകുട്ടി പീഡനത്തിനിരയായ വിവരം കുടുംബം പോലീസിനെ അറിയിച്ചു. തുടർന്ന് ആരോഗ്യനില മോശമായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു.
കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത പോലീസ് അനിതയെ ഉൾപ്പടെ പത്ത് പ്രതികളെ തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട പതിനൊന്നാമത്തയാൾ ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തത്. അതേസമയം പെൺകുട്ടികലെ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ അനിത. ഇത് പെൺകുട്ടിയുടെ കുടുംബത്തിന് അറിയില്ലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
കടയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ അനിത കൂടെക്കൂട്ടിയത്. വീട്ടിൽനിന്ന് ഓട്ടോറിക്ഷയിൽ ഏഴ് പുരുഷൻമാർക്കൊപ്പമാണ് അനിത പെൺകുട്ടിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയത്. ഇവിടെവച്ച് വിവിധ ദിവസങ്ങളിലായി പെൺകുട്ടിയെ പ്രതികൾ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. മയക്കുമരുന്ന് നൽകിയാണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.
Also Read: കരയുന്ന കുഞ്ഞിന് മുലപ്പാൽ നൽകിയില്ല; ഭാര്യയെ മർദ്ദിച്ച് കൊന്നു, യുവാവ് അറസ്റ്റിൽ
ജൂലൈ 12ന് പെൺകുട്ടിയുടെ അമ്മ മകളെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. മകളെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും വീട്ടിൽ തിരിച്ച് വന്നില്ലെന്നും പരാതിയിൽ പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ഇതിന് പിന്നാലെ ജൂൺ 15ന് പെൺകുട്ടി വീട്ടിലേക്ക് തിരിച്ചെത്തി. ജൂലൈ 18ന് പെൺകുട്ടി പീഡനത്തിനിരയായ വിവരം കുടുംബം പോലീസിനെ അറിയിച്ചു. തുടർന്ന് ആരോഗ്യനില മോശമായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു.
കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത പോലീസ് അനിതയെ ഉൾപ്പടെ പത്ത് പ്രതികളെ തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട പതിനൊന്നാമത്തയാൾ ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തത്. അതേസമയം പെൺകുട്ടികലെ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ അനിത. ഇത് പെൺകുട്ടിയുടെ കുടുംബത്തിന് അറിയില്ലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.