ആപ്പ്ജില്ല

വഴക്കിട്ട് വീട് വിട്ടിറങ്ങിയ പെൺകുട്ടി ബലാത്സംഗത്തിനിരയായി; പീഡനം 22 ദിവസം തടവിൽ പാർപ്പിച്ച്

17 കാരിയായ പെൺകുട്ടിയെ ആണ് പ്രതികൾ തടവിൽ വെച്ച് പീഡിപ്പിച്ചത്. മാതാപിതാക്കളുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ പെൺകുട്ടിയെ പ്രതികൾ കള്ളം പറഞ്ഞ് കൂടെ കൊണ്ട് പോകുകയായിരുന്നു

Samayam Malayalam 16 Oct 2020, 4:22 pm
കട്ടക്ക്: ഒഡീഷയിൽ 17കാരിയെ തടവിൽ പാർപ്പിച്ച് 22 ദിവസത്തോളം ലൈംഗികമായി പീഡിപ്പിച്ചു. കട്ടക്കിലെ ജഗത്സിംഗ്പൂർ ജില്ലയിലെ തിർട്ടോൾ സ്വദേശിയായ പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. മാതാപിതാക്കളുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ പെൺകുട്ടിയെ ആണ് പ്രതികൾ തട്ടിക്കൊണ്ട് പോയി പീഡനത്തിന് ഇരയായതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: samayam malayalam
പ്രതീകാത്മക ചിത്രം. Photo: samayam malayalam


Also Read: സഹാദരങ്ങളായ നാല് കുട്ടികളെ കോടാലിക്ക് വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് മൂന്നിനും 12 നും ഇടയിൽ പ്രായമുള്ളവർ

രണ്ട് പേർ ചേർന്നാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തതെന്ന് പോലീസ് വ്യക്തമാക്കി. ഒരാൾ അറസ്‌റ്റിലായെന്നും ഒരാൾ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ മാസമാണ് പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ട് പോയത്.

മാതാപിതാക്കളുമായി വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയുമായി ബസ് സ്‌റ്റോറ്റിൽ വെച്ച് പ്രതികൾ പരിചയം സ്ഥാപിക്കുകയും ലിഫ്‌റ്റ് നൽകാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ട് പോകുകയുമായിരുന്നു. സ്വന്തം ഗ്രാമത്തിലെത്തിക്കാതെ പെൺകുട്ടിയെ പ്രദേശത്തെ ഒരു കോഴി ഫാമിലെത്തിച്ച് പ്രതികൾ പീഡിപ്പിക്കുകയായിരുന്നു.

Also Read: ബലാൽസംഗം ചെറുക്കാൻ തീകൊളുത്തി; 27 ദിവസത്തിന് ശേഷം 13കാരി മരണത്തിന് കീഴടങ്ങി

സംശയം തോന്നിയ പോലീസ് കഴിഞ്ഞ ദിവസം ഫാമിലെത്തുകയും പെൺകുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. തടവിൽ പാർപ്പിച്ചാണ് പ്രതികൾ പീഡിപ്പിച്ചതെന്ന് പെൺകുട്ടി പോലീസിനോട് വ്യക്തമാക്കി. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് കട്ടക്ക് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ പ്രതീക് സിംഗ് പറഞ്ഞു. പോക്സോ അടക്കമുള്ള വകുപ്പുകളും ബലാത്സംഗം, കൂട്ടബലാത്സംഗം എന്നിവയും പ്രതികൾക്കെതിരെ ചുമത്തി. അതേസമയം നാട്ടുകാർ പോലീസിനെതിരെ പ്രതിഷേധിച്ചതായും റിപ്പോർട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്