ആപ്പ്ജില്ല

ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം വഴിയരികിൽ; 17കാരിയെ ബലാത്സംഗം ചെയ്‌ത പിതാവും കാമുകനും അറസ്‌റ്റിൽ

ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെടുത്തതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. പ്രതികൾ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായി അന്വേഷണം സംഘം പറഞ്ഞു

Samayam Malayalam 12 Oct 2020, 11:45 pm
താനെ: മഹാരാഷ്‌ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവും കാമുകനും ചേർന്ന് ബലാത്സംഗം ചെയ്‌തു ഗർഭിണിയാക്കി. പീഡനത്തിനിരയായ പതിനേഴുകാരി പ്രസവിച്ചതോടെയാണ് വിവരം പുറത്തായത്. സംഭവത്തിൽ സ്‌കൂൾ അധ്യാപകൻ കൂടിയായ പിതാവ്, അയൽവാസിയായ കാമുകൻ എന്നിവർ തിങ്കളാഴ്‌ച അറസ്‌റ്റിലായി.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: TOI
പ്രതീകാത്മക ചിത്രം. Photo: TOI


Also Read: യുപിയിൽ 17കാരി കാമ്പസിൽ ബലാത്സംഗത്തിനിരയായി; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, എട്ട് പേർ അറസ്‌റ്റിൽ

51കാരനായ സ്വന്തം പിതാവും 21കാരനായ കാമുകനും ബലാത്സംഗം ചെയ്‌തിരുന്നുവെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടി പ്രസവിച്ചു. കുഞ്ഞിൻ്റെ മൃതദേഹം താനെ വസിന്ത് പട്ടണത്തിലെ റോഡരികിൽ നിന്ന് പോലീസ് കണ്ടെത്തിയതോടെയാണ് പീഡനവിവരം പുറത്തുവന്നത്. നവി മുംബൈയിലെ പൻവേലി സ്വദേശിയായ പെൺകുട്ടി അയൽവാസിയായ യുവാവുമായി അടുപ്പത്തിലായി. ബന്ധം വീട്ടുകാർ അറിഞ്ഞതോടെ അറിഞ്ഞതോടെ പെൺകുട്ടിയും കുടുംബവും വസിന്തിലേക്ക് താമസം മാറി.

താമസസ്ഥലം മാറിയെങ്കിലും യുവാവും പെൺകുട്ടിയും നേരിൽ കണ്ടിരുന്നു. ഇതിനിടെയാണ് പെൺകുട്ടി ലൈംഗിക പീഡനങ്ങൾക്ക് ഇരയായതെന്ന് അസിസ്‌റ്റൻ്റ് പോലീസ് ഇൻസ്‌പെക്‌ടർ യോഗേഷ് ഗുരാവ് വ്യക്തമാക്കി.

Also Read: വിവാഹേതര ബന്ധം; യുവതിയുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത യുവാവിനെ കൊലപ്പെടുത്തി

പെൺകുട്ടി പലതവണ പീഡനത്തിന് ഇരയായി. യുവാവും പിതാവും പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി ചോദ്യം ചെയ്യലിൽ സമ്മതിച്ചതയി പോലീസ് വ്യക്തമാക്കി. അറസ്‌റ്റിലായ പ്രതികൾക്കെതിരെ ഐപിസി 376 (ബലാത്സംഗം), പോക്സോ വകുപ്പുകൾ ചുമത്തി. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഡിഎൻഎ പരിശോധന പരിശോധന നടത്തുമെന്നും പോലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്