ന്യൂഡൽഹി: മാതാപിതാക്കളുടെ വിവാഹമോചനത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മകൻ അമ്മയെ കൊലപ്പെടുത്തി. ഡൽഹിയിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.
പതിനേഴുകാരന്‍റെ അച്ഛൻ വിവാഹമോചനത്തിന് അപേക്ഷിച്ചിരുന്നെങ്കിലും അമ്മ അതിന് തയ്യാറായിരുന്നില്ല. അച്ഛൻ വിവാഹമോചനം തേടിയതിനെച്ചൊല്ലി സുഹൃത്തുക്കൾ കളിയാക്കാൻ തുടങ്ങിയതാണ് കുട്ടിയെ പ്രകോപിപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.
Also Read : ബിജെപി എംഎല്‍എയുടെ മര്‍ദ്ദനം; കൗണ്‍സിലറുടെ ഗര്‍ഭം അലസിയതായി ആരോപണം
അമ്മയ്ക്ക് ഒപ്പം പ്രതിയുടെ ഇളയ സഹോദരനും സഹോദരിയും ആണ് താമസിക്കുന്നത്. മൂന്നു വർഷം മുമ്പാണ് യുവതി ഭർത്താവുമായി വേർപിരിഞ്ഞ് മാറി താമസിക്കാൻ ആരംഭിച്ചത്. വിവാഹമോചനത്തിന് ഭാര്യ തയ്യാറാകാതെ വന്നതോടെ ഇവരുടെ കേസ് തീരുമാനമാകാതെ കിടക്കുകയാണ്. മൂത്ത മകൻ പിതാവിനൊപ്പമാണ് കഴിയുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വിവാഹമോചനത്തിന് കാരണം അവരുടെ അമ്മയാണെന്നാണ് ജ്യേഷ്ഠൻ കരുതിയതെന്ന് കൊല്ലപ്പെട്ട യുവതിയുടെ മകൾ പോലീസിനോട് പറഞ്ഞു. വിവാഹമോചനത്തിന് തയ്യാറായില്ലെങ്കിൽ അമ്മയെ കൊലപ്പെടുത്തുമെന്ന് സഹോദരങ്ങൾക്ക് മുന്നിൽവെച്ച് തന്നെ മകൻ നിരവധി തവണ ഭീഷണിപ്പെടുത്തിയിരുന്നു.
Also Read : കാമുകന്‍റെ വിവാഹം; ആദ്യരാത്രിയിൽ നവവധുവിന്‍റെ കണ്ണിൽ പശ ഒഴിച്ചും മുടി മുറിച്ചും യുവതിയുടെ പ്രതികാരം
നവംബർ 30ന് രാത്രി ഇവരുടെ വീട്ടിലെത്തിയ പ്രതി അമ്മയോട് ഭക്ഷണം വാങ്ങി കഴിച്ചിരുന്നു. രാത്രി വൈകിയതോടെ വീട്ടിലേക്ക് കൊണ്ടുവിടാൻ മകൻ ആവശ്യപ്പെടുകയും അമ്മ സമ്മതിക്കുകയുമായിരുന്നു. 12.40 ഓടെ മകനൊപ്പം അമ്മ പുറത്ത് പോയെങ്കിലും പിന്നീട് തിരിച്ചെത്തിയില്ല. പിറ്റേദിവസം വീടിന് സമീപത്ത് വെച്ച് തന്നെ അമ്മയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ സഹോദരി പ്രതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. പ്രതിയെ പിടികൂടിയ പോലീസ് ചോദ്യം ചെയ്തപ്പോൾ പിതാവിന് വിവാഹമോചനം നൽകാത്തതിൽ ദേഷ്യമുണ്ടെന്നും ഇക്കാര്യത്തെക്കുറിച്ച് സുഹൃത്തുക്കൾ പരിഹസിക്കുകയാണെന്നും പറഞ്ഞു.
പതിനേഴുകാരന്‍റെ അച്ഛൻ വിവാഹമോചനത്തിന് അപേക്ഷിച്ചിരുന്നെങ്കിലും അമ്മ അതിന് തയ്യാറായിരുന്നില്ല. അച്ഛൻ വിവാഹമോചനം തേടിയതിനെച്ചൊല്ലി സുഹൃത്തുക്കൾ കളിയാക്കാൻ തുടങ്ങിയതാണ് കുട്ടിയെ പ്രകോപിപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.
Also Read : ബിജെപി എംഎല്‍എയുടെ മര്‍ദ്ദനം; കൗണ്‍സിലറുടെ ഗര്‍ഭം അലസിയതായി ആരോപണം
അമ്മയ്ക്ക് ഒപ്പം പ്രതിയുടെ ഇളയ സഹോദരനും സഹോദരിയും ആണ് താമസിക്കുന്നത്. മൂന്നു വർഷം മുമ്പാണ് യുവതി ഭർത്താവുമായി വേർപിരിഞ്ഞ് മാറി താമസിക്കാൻ ആരംഭിച്ചത്. വിവാഹമോചനത്തിന് ഭാര്യ തയ്യാറാകാതെ വന്നതോടെ ഇവരുടെ കേസ് തീരുമാനമാകാതെ കിടക്കുകയാണ്. മൂത്ത മകൻ പിതാവിനൊപ്പമാണ് കഴിയുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വിവാഹമോചനത്തിന് കാരണം അവരുടെ അമ്മയാണെന്നാണ് ജ്യേഷ്ഠൻ കരുതിയതെന്ന് കൊല്ലപ്പെട്ട യുവതിയുടെ മകൾ പോലീസിനോട് പറഞ്ഞു. വിവാഹമോചനത്തിന് തയ്യാറായില്ലെങ്കിൽ അമ്മയെ കൊലപ്പെടുത്തുമെന്ന് സഹോദരങ്ങൾക്ക് മുന്നിൽവെച്ച് തന്നെ മകൻ നിരവധി തവണ ഭീഷണിപ്പെടുത്തിയിരുന്നു.
Also Read : കാമുകന്‍റെ വിവാഹം; ആദ്യരാത്രിയിൽ നവവധുവിന്‍റെ കണ്ണിൽ പശ ഒഴിച്ചും മുടി മുറിച്ചും യുവതിയുടെ പ്രതികാരം
നവംബർ 30ന് രാത്രി ഇവരുടെ വീട്ടിലെത്തിയ പ്രതി അമ്മയോട് ഭക്ഷണം വാങ്ങി കഴിച്ചിരുന്നു. രാത്രി വൈകിയതോടെ വീട്ടിലേക്ക് കൊണ്ടുവിടാൻ മകൻ ആവശ്യപ്പെടുകയും അമ്മ സമ്മതിക്കുകയുമായിരുന്നു. 12.40 ഓടെ മകനൊപ്പം അമ്മ പുറത്ത് പോയെങ്കിലും പിന്നീട് തിരിച്ചെത്തിയില്ല. പിറ്റേദിവസം വീടിന് സമീപത്ത് വെച്ച് തന്നെ അമ്മയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ സഹോദരി പ്രതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. പ്രതിയെ പിടികൂടിയ പോലീസ് ചോദ്യം ചെയ്തപ്പോൾ പിതാവിന് വിവാഹമോചനം നൽകാത്തതിൽ ദേഷ്യമുണ്ടെന്നും ഇക്കാര്യത്തെക്കുറിച്ച് സുഹൃത്തുക്കൾ പരിഹസിക്കുകയാണെന്നും പറഞ്ഞു.