ആപ്പ്ജില്ല

ലൈംഗിക പീഡനവും അശ്ലീലചിത്ര നിർമ്മാണവും; ഇരകളായത് കുട്ടികൾ, സെക്‌സ് റാക്കറ്റിലെ 178 പേർ അറസ്‌റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ചാണ് സെക്‌സ് റാക്കറ്റ് പ്രവർത്തനം നടത്തിയിരുന്നത്. നഗരത്തിലെ വിവിധ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സംഘത്തിലെ 178 പേരാണ് അറസ്‌റ്റിലായത്

Samayam Malayalam 20 Nov 2020, 6:35 pm
വാഷിങ്‌ടൺ: അമേരിക്കൻ ജനതയെ ഭീതിയിലാഴ്‌ത്തിയ സെക്‌സ് റാക്കറ്റ് സംഘത്തിൻ്റെ കണ്ണികൾ തകർത്ത് പോലീസ്. 'ഓപ്പറേഷൻ സ്‌റ്റോളൻ ഇന്നസെൻസ്' എന്ന പേരിൽ നടത്തിയ അന്വേഷണത്തിൽ 178 പേർ അറസ്‌റ്റിലായി. കഴിഞ്ഞ രണ്ട് വർഷമായി പോലീസ് നടത്തുന്ന അന്വേഷണത്തിനൊടുവിൽ അധ്യാപകർ ഉൾപ്പെടെയുള്ളവരാണ് അറസ്‌റ്റിലായത്.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: TOI
പ്രതീകാത്മക ചിത്രം. Photo: TOI


Also read: ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ 17 കാരിയുടെ മൂക്ക് മുറിച്ചു മാറ്റി; പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി പോലീസ്

13കാരിയുടെ ചിത്രങ്ങള്‍ ഒരു വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. പിടിയിലായവരിൽ അധ്യാപകർ, സര്‍വകലാശാല ഫണ്ട് റൈസിങ് ഓര്‍ഗനൈസേഷന്റെ മുന്‍ ചെയര്‍മാനുമടക്കമുള്ളവരുമുണ്ടെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുക, കൈമാറ്റം ചെയ്യുക, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുക, ഇടനിലക്കാർ എന്നിവരാണ് അറസ്‌റ്റിലായത്. സ്‌ത്രീകളെ ഉപയോഗിച്ചാണ് ഇടപാടുകൾ നടന്നിരുന്നതെന്ന് പോലീസ് കണ്ടെത്തി.

വിവിധ കേന്ദ്രങ്ങൾ റെയ്‌ഡ് ചെയ്‌ത പോലീസ് പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ രക്ഷിച്ചു. അതിഭീകരമായ ലൈംഗിക പീഡനങ്ങൾക്ക് വിധേയമായ പെർൺകുട്ടികൾ ശാരീരികവും മാനസികവുമായ കരുത്ത് നേടിയെടുക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.

Also Read: 98% ബലാത്സംഗങ്ങളും നടത്തുന്നത് ബന്ധുക്കളും പരിചയക്കാരും; കണക്കുകൾ വിശദമാക്കി ഡൽഹി പോലീസ്

13 വയസിന് മുൻപ് തന്നെ സെക്‌സ് റാക്കറ്റിൻ്റെ കെണിയിലായവരുമുണ്ട്. നഗരത്തിൽ വിവിധ ഭാഗങ്ങൾ, അപ്പാർട്ട്‌മെൻ്റുകൾ, ഹോട്ടലുകൾ എന്നിവടങ്ങളിൽ വെച്ചാണ് പെൺകുട്ടികൾ ലൈംഗിക പീഡനങ്ങൾക്ക് വിധേയമായത്. സമൂഹമാധ്യമങ്ങളായ ഫേസ്‌ബുക്ക്, മറ്റ് ആപ്പുകൾ, എസ്എംഎസ് എന്നിവ ഉപയോഗിച്ചാണ് ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. സംശയം തോന്നാതിരിക്കാൻ സ്‌ത്രീകളാണ് ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ എലിസബത്ത് ബാസ്‌കോം പറഞ്ഞു. അന്വേഷണത്തിൽ നിരവധി സ്‌ത്രീകൾ പിടിയിലായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്