ആപ്പ്ജില്ല

സഹോദരനെ കിണറ്റിലെറിഞ്ഞു, വഴിയിൽ തടഞ്ഞുവച്ച് പതിനെട്ടുകാരിയെ ഏഴുപേർ ചേർന്ന് പീഡിപ്പിച്ചു

സഹോദരനൊപ്പം ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോകുകയായിരുന്ന പതിനെട്ടുകാരിയെ ഏഴുപേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് യുവാക്കളുൾപ്പടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനുശേഷം ഒളിവിൽപോയ മറ്റ് രണ്ടുപ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Samayam Malayalam 1 May 2020, 10:04 am
ഭോപ്പാൽ: ലോക്ക് ഡൗണിനിടെ മധ്യപ്രദേശിൽനിന്ന് മനഃസാക്ഷിയെ ഞെട്ടിക്കുന്നൊരു വാർത്തയാണ് പുറത്തുവരുന്നത്. സഹോദരനൊപ്പം ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോകുകയായിരുന്ന പതിനെട്ടുകാരിയെ ഏഴുപേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. മധ്യപ്രദേശിലെ ബേട്ടൂൾ ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് യുവാക്കളുൾപ്പടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
Samayam Malayalam 18 year old gang raped by seven in madhya pradesh five arrested
സഹോദരനെ കിണറ്റിലെറിഞ്ഞു, വഴിയിൽ തടഞ്ഞുവച്ച് പതിനെട്ടുകാരിയെ ഏഴുപേർ ചേർന്ന് പീഡിപ്പിച്ചു


സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; ബുധനാഴ്ച രാത്രി എട്ടരയോടെ 21 വയസുകാരൻ സഹോദനൊപ്പം ഇരുചക്രവാഹനത്തിൽ ഗ്രാമത്തിലെ വീട്ടിലേക്ക് പോകുകയായിരുന്നു പെൺകുട്ടി. ഇതിനിടെ വഴിയരികിൽവച്ച് ഏഴു യുവാക്കൾ ചേർന്ന് പെൺകുട്ടിയും സഹോദരനും സഞ്ചരിക്കുകയായിരുന്ന വാഹനം തടഞ്ഞുനിർത്തി. തുടർന്ന് സഹോദരനെ തൊട്ടടുത്തുള്ള പറമ്പിലെ കിണറ്റിലേക്ക് തള്ളിയിടുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെ പ്രതികൾ സ്ഥലത്തുനിന്നും പോയതോടെ കിണറ്റിൽനിന്ന് യുവതി സഹോദരനെ രക്ഷപ്പെടുത്തി.

അന്നേദിവസം രാവിലെ ഗ്രാമത്തിലെത്തിയ സഹോദരങ്ങൾ വിവരങ്ങൾ വീട്ടുകാരെ അറിയിച്ചു. തുടർന്ന് പെൺകുട്ടിയും കുടുംബവും പോലീസ് സ്റ്റേഷനിലെത്തി യുവാക്കൾക്കെതിരെ പരാതി നൽകി. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രായപൂർത്തിയാകാത്ത മൂന്ന് യുവാക്കൾ ഉൾപ്പടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. സംഭവത്തിനുശേഷം ഒളിവിൽപോയ മറ്റ് രണ്ടുപ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി കോട്ട്‍വാലി പോലീസ് ഇൻചാർജ് രാജേന്ദ്ര ധ്രുവ് പറഞ്ഞു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക‍ൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

Also Read: ഭോപ്പാലിൽ വീണ്ടും അതിക്രമം; ആശുപത്രിയിലേക്ക് പോയ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

അതേസമയം, ലോക്ക് ഡൗണിനിടെ മധ്യപ്രദേശിൽ സ്ത്രീകൾക്കെതിരായ അതിക്രമം വർധിച്ചുവരികയാണ്. ഏപ്രിൽ 17ന് ഭോപ്പാലില്‍ കാഴ്ചശക്തിയില്ലാത്ത വനിതാ ബാങ്ക് മാനേജർ പീഡനത്തിനിരയായ വാർത്ത രാജ്യത്തെ ഞെട്ടിച്ചിരുന്നു. ഭർത്താവ് വീട്ടിലില്ലാത്തപ്പോഴായിരുന്നു ഫ്ലാറ്റിൽ അതിക്രമിച്ചെത്തിയ ആൾ 53കാരിയെ പീഡിപ്പിച്ചത്. ഇതുകൂടാതെ ഭോപ്പാലിൽ തന്നെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ വാർത്തയും പുറത്തുവന്നിരുന്നു. ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു പതിനേഴുകാരിയെ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഏപ്രില്‍ 18 നായിരുന്നു സംഭവം. കാറിലെത്തിയ രണ്ടു പേര്‍ തട്ടിക്കൊണ്ടുപോയി മൂന്ന് മണിക്കൂറോളമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്