ട്രിച്ചി: കൊച്ചിയിൽ നിന്ന് 200 കോടിയുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. മയക്കുമരുന്ന് വിദേശത്തേയ്ക്ക് കടത്താൻ ശ്രമിച്ചതിനു പിന്നാലെ മലേഷ്യയിലേക്ക് കടന്ന ചെന്നൈ സ്വദേശിയെയാണ് ഒരുവർഷത്തിനുശേഷം എക്സൈസ് സംഘം പിടികൂടിയത്. ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് ചെന്നൈ സ്വദേശി അലിയാണ് അറസ്റ്റിലായത്.
മലേഷ്യയിലേക്ക് കടത്താനായി 64 പായ്ക്കറ്റുകളിലായി എത്തിച്ച 200 കോടിയുടെ എംഡിഎംഎ മയക്കുമരുന്ന് കഴിഞ്ഞ വർഷം സെപ്തംബർ 29നായിരുന്നു എക്സൈസ് പിടികൂടുന്നത്. ഉടമകളെ കണ്ടെത്താനാകാത്തതിനെ തുടർന്ന് പാഴ്സൽ കമ്പനി ഉടമകളായിരുന്നു അന്ന് എക്സൈസിനെ വിവരം അറിയിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് വ്യക്തതയുണ്ടായെങ്കിലും അലി വിദേശത്തേക്ക് കടക്കുകയായിരുന്നു.
Also Read: പാര്‍ക്കിങ് സ്ഥലത്തിരുന്ന് മദ്യപിക്കരുതെന്ന് പറഞ്ഞതിന് യുവാവ് കത്തിച്ചത് 12 വാഹനങ്ങള്‍
എയർപോർട്ട് അതോറിറ്റിയുടെ സഹായത്തോടെയാണ് എക്സൈസ് സംഘം പ്രതികളെ വലയിലാക്കുന്നത്. നേരത്തെ ചെന്നൈയിൽ നിന്ന് മയക്കുമരുന്ന് കൊച്ചിയിൽ എത്തിക്കാൻ അലിക്കൊപ്പമുണ്ടായിരുന്ന കണ്ണൂർ സ്വദേശി പ്രശാന്തിനെ പിടികൂടിയിരുന്നു. അലിയുടെ നാട് കേന്ദ്രീകരിച്ചും എക്സൈസ് സംഘം അന്വേഷണം നടത്തിയിരുന്നു.
ഒരുവർഷത്തിനുശേഷവും അന്വേഷണോദ്യോഗസ്ഥർ കേസ് കൃത്യമായി പിന്തുടർന്നതോടെയാണ് മലേഷ്യയിൽ നിന്ന് മടങ്ങുകയായിരുന്ന അലിയെ പിടികൂടുന്നത്. എറണാകുളം എക്സൈസ് റേഞ്ച് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കേരളത്തിലെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പ്രതിയിൽ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
മലേഷ്യയിലേക്ക് കടത്താനായി 64 പായ്ക്കറ്റുകളിലായി എത്തിച്ച 200 കോടിയുടെ എംഡിഎംഎ മയക്കുമരുന്ന് കഴിഞ്ഞ വർഷം സെപ്തംബർ 29നായിരുന്നു എക്സൈസ് പിടികൂടുന്നത്. ഉടമകളെ കണ്ടെത്താനാകാത്തതിനെ തുടർന്ന് പാഴ്സൽ കമ്പനി ഉടമകളായിരുന്നു അന്ന് എക്സൈസിനെ വിവരം അറിയിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് വ്യക്തതയുണ്ടായെങ്കിലും അലി വിദേശത്തേക്ക് കടക്കുകയായിരുന്നു.
Also Read: പാര്‍ക്കിങ് സ്ഥലത്തിരുന്ന് മദ്യപിക്കരുതെന്ന് പറഞ്ഞതിന് യുവാവ് കത്തിച്ചത് 12 വാഹനങ്ങള്‍
എയർപോർട്ട് അതോറിറ്റിയുടെ സഹായത്തോടെയാണ് എക്സൈസ് സംഘം പ്രതികളെ വലയിലാക്കുന്നത്. നേരത്തെ ചെന്നൈയിൽ നിന്ന് മയക്കുമരുന്ന് കൊച്ചിയിൽ എത്തിക്കാൻ അലിക്കൊപ്പമുണ്ടായിരുന്ന കണ്ണൂർ സ്വദേശി പ്രശാന്തിനെ പിടികൂടിയിരുന്നു. അലിയുടെ നാട് കേന്ദ്രീകരിച്ചും എക്സൈസ് സംഘം അന്വേഷണം നടത്തിയിരുന്നു.
ഒരുവർഷത്തിനുശേഷവും അന്വേഷണോദ്യോഗസ്ഥർ കേസ് കൃത്യമായി പിന്തുടർന്നതോടെയാണ് മലേഷ്യയിൽ നിന്ന് മടങ്ങുകയായിരുന്ന അലിയെ പിടികൂടുന്നത്. എറണാകുളം എക്സൈസ് റേഞ്ച് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കേരളത്തിലെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പ്രതിയിൽ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.