രാജ്കോട്ട്: മുറിയിൽ ചെളിയാക്കിയെന്നാരോപിച്ച് വളർത്തുനായയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നാഗാലാൻ്റ് സ്വദേശിയായ സംഗതാം ആണ് അറസ്റ്റിലായത്. തുണി ഉപയോഗിച്ച് നായ്കുട്ടിയെ ശ്വാസംമുട്ടിച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽ (പെറ്റ) സംഘടനാ ഭാരവാഹികളാണ് യുവാവിനെതിരെ പോലീസിൽ പരാതി നൽകിയത്. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം.
നായയെ കഴുത്തുഞെരിച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ യുവാവ് മൊബൈൽ ഫോണിൽ പകർത്തി നാഗാലാന്റിലെ സുഹൃത്തുക്കൾക്ക് അയച്ചു നൽകിയിരുന്നു. മുറിയിൽ ചെളിയാക്കിയതിനാലാണ് കൊല്ലുന്നതെന്ന് യുവാവ് വീഡിയോയിൽ പറയുന്നത് വ്യക്തമാണ്. ഇത് സുഹൃത്തുക്കളിൽ ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വീഡിയോ വൈറലായതോടെ പെറ്റ അംഗമായ നേഹ ചതുർവേദി സംഭവത്തിൽ യുവാവിനെതിരെ ഗാന്ധിദാം പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രചരിക്കുന്ന വീഡിയോ ഉൾപ്പടെ യുവതി ഇമെയിൽ സന്ദേശംവഴിയാണ് പരാതി നൽകിയത്.
Also Read: 'ചെമ്മീൻ കള്ളന്മാർ'ക്കെതിരെ കേസെടുത്തില്ല; പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് സംഗതാം ജോലി ചെയ്യുന്ന കച്ചിലെ ആധിപൂർ നഗരത്തിലുള്ള ഹോട്ടലിലെത്തി ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി കച്ച് എസ്‍പി എൻകെ ചൗധരി പറഞ്ഞു. നിരവധി വകുപ്പുകൾ ചേർത്താണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നതെന്നും കൊറോണ വൈറസ് പരിശോധന ഫലം വന്നയുടൻ ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
നായയെ കഴുത്തുഞെരിച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ യുവാവ് മൊബൈൽ ഫോണിൽ പകർത്തി നാഗാലാന്റിലെ സുഹൃത്തുക്കൾക്ക് അയച്ചു നൽകിയിരുന്നു. മുറിയിൽ ചെളിയാക്കിയതിനാലാണ് കൊല്ലുന്നതെന്ന് യുവാവ് വീഡിയോയിൽ പറയുന്നത് വ്യക്തമാണ്. ഇത് സുഹൃത്തുക്കളിൽ ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വീഡിയോ വൈറലായതോടെ പെറ്റ അംഗമായ നേഹ ചതുർവേദി സംഭവത്തിൽ യുവാവിനെതിരെ ഗാന്ധിദാം പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രചരിക്കുന്ന വീഡിയോ ഉൾപ്പടെ യുവതി ഇമെയിൽ സന്ദേശംവഴിയാണ് പരാതി നൽകിയത്.
Also Read: 'ചെമ്മീൻ കള്ളന്മാർ'ക്കെതിരെ കേസെടുത്തില്ല; പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് സംഗതാം ജോലി ചെയ്യുന്ന കച്ചിലെ ആധിപൂർ നഗരത്തിലുള്ള ഹോട്ടലിലെത്തി ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി കച്ച് എസ്‍പി എൻകെ ചൗധരി പറഞ്ഞു. നിരവധി വകുപ്പുകൾ ചേർത്താണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നതെന്നും കൊറോണ വൈറസ് പരിശോധന ഫലം വന്നയുടൻ ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.