ആപ്പ്ജില്ല

കാമുകിയേയും അമ്മയേയും ആക്രമിച്ചതിന് യുവാവിനെ കുത്തിക്കൊന്നു; രണ്ട് പേർ അറസ്റ്റില്‍

ഒരു വർഷമായി ശർമ്മ യുവതിയുമായി ബന്ധത്തിലായിരുന്നു. എന്നാല്‍ ഇവരുടെ വിവാഹം നടത്താന്‍ വീട്ടുകാര്‍ സമ്മതം നല്‍കിയില്ല. വീട്ടുകാരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായി

Samayam Malayalam 27 May 2020, 5:44 pm
മുംബൈ: 31 കാരനായ യുവാവിനെ കുത്തികൊന്ന കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട അരുൺ ശർമ മരപ്പണിക്കാരനാണ്. ക്രിമിനൽ പശ്ചാത്തലമുള്ള കൽപേഷ് കലാംബെ, സഹായി ഷഹാനവാസ് ഖാൻ എന്നിവരാണ് പ്രതികൾ.
Samayam Malayalam പ്രതീകാത്മക ചിത്രം


ചൊവ്വാഴ്ച്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടക്കുന്നത്. ഗോരേഗാവിലെ ഒബറോയ് മാളിനടുത്തുള്ള ദിൻഡോഷി പാലത്തിന് താഴെയാണ് ശർമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടയിലും നെഞ്ചിലും കുത്തേറ്റ നിലയിലായിരുന്നു ഇയാള്‍ കിടന്നത്. നാട്ടുകാര്‍ പോലീസില്‍ പാരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ പോലീസെത്തി പരിശോധന നടത്തി.

Also Read: ബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് ഗർഭഛിദ്രം നടത്താം; അനുമതി നല്‍കി മുംബൈ ഹൈക്കോടതി

ഒരു വർഷമായി ശർമ്മ യുവതിയുമായി ബന്ധത്തിലായിരുന്നു. എന്നാല്‍ ഇവരുടെ വിവാഹം നടത്താന്‍ വീട്ടുകാര്‍ സമ്മതം നല്‍കിയില്ല. തുടര്‍ന്ന് വീട്ടുകാരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായി. ഇത് അറിഞ്ഞ ശർമ്മ മദ്യപിച്ച് യുവതിയുടെ വീട്ടില്‍ എത്തി അമ്മയേയും യുവതിയേയും ഉപദ്രവിക്കുകയായിരുന്നു.

Also Read: യുപിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചാകുന്നു; ഒരു മണിക്കൂറിനിടെ ചത്തത് 52 വവ്വാലുകള്‍

ശർമ്മ ആക്രമണം നടത്തി മടങ്ങിയ ശേഷം യുവതി നിലവിലെ കാമുകനെ വിവരം അറിക്കുകയായിരുന്നു. തുടര്‍ന്ന് പുതിയ കാമുകനും കൂട്ടുകാരും ചേര്‍ന്ന് ശർമ്മയുമായി തര്‍ക്കത്തിലായി. തര്‍ക്കത്തിനിടയില്‍ ശര്‍മ്മയെ ഇയാള്‍ കൊല്ലുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത രണ്ട് പേരെയും കൊവിഡ് -19 പരിശോധനയ്ക്ക് വിധേയമാക്കും തുടര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.



ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്