ന്യൂഡൽഹി: അന്യജാതിയിലുള്ള യുവാവിനെ വിവാഹം ചെയ്ത യുവതിയെ മാതാപിതാക്കൾ കൊലപ്പെടുത്തി. കിഴക്കൻ ഡൽഹിയിലെ അശോക് വിഹാറിലാണ് ക്രൂരത നടന്നത്. 23 വയസുകാരിയായ ഷീതൽ ചൗധരിയാണ് കൊല ചെയ്യപ്പെട്ടത്. പെൺകുട്ടിയുടെ ഭർത്താവ് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് ആറ് പേരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജനുവരി 30ന് നടന്ന കൊലപാതകത്തിൽ കഴിഞ്ഞ ദിവസമാണ് പ്രതികൾ പിടിയിലായത്.
Also Read: വഴിയരികില്‍ കാത്തുനിന്ന് വിദ്യാര്‍ഥിയെ 12 അംഗസംഘം കുത്തിക്കൊന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
സമീപവാസിയായ യുവാവുമായി ഷീതൽ പ്രണയത്തിലായിരുന്നു. ബന്ധം അവസാനിപ്പിക്കാൻ വീട്ടുകാർ നിർബന്ധിച്ചെങ്കിലും ഇരുവരും അടുപ്പം തുടർന്നു. ഇതിനിടെ ഇരുവരും 2019 ഒക്ടോബറിൽ വിവാഹം ചെയ്തതോടെയാണ് മകളെ കൊലപ്പെടുത്താൻ മാതാപിതാക്കൾ അടക്കമുള്ളവർ തീരുമാനിച്ചത്.
വിവാഹശേഷവും ബന്ധത്തിൽ നിന്ന് പിന്മാറാൻ മകളെ മാതാപിതാക്കൾ നിർബന്ധിച്ചു. ഇതിന് വഴങ്ങാതിരുന്ന ഷീതലിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തട്ടിക്കൊണ്ടു പോയാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് സൂചന.
കൊലക്ക് ശേഷം മകളുടെ മൃതദേഹം 80 കിലോമീറ്റർ അകലെയുള്ള അലിഗഢിൽ എത്തിച്ച് ആളൊഴിഞ്ഞ പ്രദേശത്തെ കനാലിൽ ഉപേക്ഷിക്കുകയായിരുന്നു. ഷീതലിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയതോടെ ഭർത്താവ് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മകൾ അമ്മാവൻ്റെ വീട്ടിൽ പോയെന്നാണ് മാതാപിതാക്കൾ മൊഴി നൽകിയത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു.
Also Read: ദളിത് സഹോദരങ്ങളെ നഗ്നരാക്കി കെട്ടിയിട്ട് മർദ്ദിച്ചു; ജനനേന്ദ്രിയത്തിൽ പെട്രോൾ ഒഴിച്ചു - അഞ്ച് പേർ പിടിയിൽ
മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടു പോയ കാർ അന്വേഷണ സംഘം കണ്ടെത്തി. കൊലപാതകത്തിന് മാതാപിതാക്കളെ സഹായിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവർ പെൺകുട്ടിയുടെ ബന്ധുക്കൾ ആണെന്നാണ് റിപ്പോർട്ട്.
Also Read: വഴിയരികില്‍ കാത്തുനിന്ന് വിദ്യാര്‍ഥിയെ 12 അംഗസംഘം കുത്തിക്കൊന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
സമീപവാസിയായ യുവാവുമായി ഷീതൽ പ്രണയത്തിലായിരുന്നു. ബന്ധം അവസാനിപ്പിക്കാൻ വീട്ടുകാർ നിർബന്ധിച്ചെങ്കിലും ഇരുവരും അടുപ്പം തുടർന്നു. ഇതിനിടെ ഇരുവരും 2019 ഒക്ടോബറിൽ വിവാഹം ചെയ്തതോടെയാണ് മകളെ കൊലപ്പെടുത്താൻ മാതാപിതാക്കൾ അടക്കമുള്ളവർ തീരുമാനിച്ചത്.
വിവാഹശേഷവും ബന്ധത്തിൽ നിന്ന് പിന്മാറാൻ മകളെ മാതാപിതാക്കൾ നിർബന്ധിച്ചു. ഇതിന് വഴങ്ങാതിരുന്ന ഷീതലിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തട്ടിക്കൊണ്ടു പോയാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് സൂചന.
കൊലക്ക് ശേഷം മകളുടെ മൃതദേഹം 80 കിലോമീറ്റർ അകലെയുള്ള അലിഗഢിൽ എത്തിച്ച് ആളൊഴിഞ്ഞ പ്രദേശത്തെ കനാലിൽ ഉപേക്ഷിക്കുകയായിരുന്നു. ഷീതലിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയതോടെ ഭർത്താവ് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മകൾ അമ്മാവൻ്റെ വീട്ടിൽ പോയെന്നാണ് മാതാപിതാക്കൾ മൊഴി നൽകിയത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു.
Also Read: ദളിത് സഹോദരങ്ങളെ നഗ്നരാക്കി കെട്ടിയിട്ട് മർദ്ദിച്ചു; ജനനേന്ദ്രിയത്തിൽ പെട്രോൾ ഒഴിച്ചു - അഞ്ച് പേർ പിടിയിൽ
മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടു പോയ കാർ അന്വേഷണ സംഘം കണ്ടെത്തി. കൊലപാതകത്തിന് മാതാപിതാക്കളെ സഹായിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവർ പെൺകുട്ടിയുടെ ബന്ധുക്കൾ ആണെന്നാണ് റിപ്പോർട്ട്.