ആപ്പ്ജില്ല

പ്രഭാതസവാരിയ്ക്ക് ഇറങ്ങിയ 25 കാരി അജ്ഞാതന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടു

സാധാരണ യുവതി വൈകുന്നേരമാണ് നടക്കാന്‍ പോകാറുള്ളതെങ്കിലും വെള്ളിയാഴ്ച രാവിലെ പോകാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നെന്ന് ഭര്‍ത്താവ് പറഞ്ഞു.

Samayam Malayalam 28 Nov 2020, 3:19 pm
ഝാന്‍സി: പ്രഭാതസവാരിയ്ക്കിടെ 25 കാരിയെ അജ്ഞാതന്‍ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ചിത്ര ക്രോസിംഗിന് സമീപം താമസിക്കുന്ന പൂജ ജയ്‌സ്വാളെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. രക്തത്തില്‍ കുളിച്ച് കിടന്ന യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് യുവതി വീട്ടില്‍ നിന്ന് പുറപ്പെട്ടത്.
Samayam Malayalam Crime
പ്രതീകാത്മക ചിത്രം


Also Read: ലൈവ്: കുരുക്ഷേത്രയില്‍ ബാരിക്കേഡ് തകര്‍ത്തതില്‍ 11 കര്‍ഷക നേതാക്കള്‍ക്കെതിരെ കേസ്‌

സംഭവസ്ഥലത്ത് നിന്ന് പോലീസ് വെടിയുണ്ടകള്‍ കണ്ടെടുത്തു. യുവതിയുടെ കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ പോലീസ് ഒരു സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യുകയാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എസ്എസ്പി ദിനേശ് കുമാര്‍ പി എഎന്‍ഐയെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.

സര്‍ക്യൂട്ട് ഹൗസിനും കമ്മീഷണര്‍ ഓഫിസിനും ഇടയിലാണ് അജ്ഞാതന്‍ യുവതിയെ വെടിവെച്ചുകൊന്നത്. ഡിവിഷണല്‍ കമ്മീഷണറുടെ ഓഫിസും താമസസ്ഥലവുമുള്ള വിഐപി പ്രദേശത്താണ് കൊലപാതകം നടന്നത്. ജില്ലാ മജിസ്‌ട്രേറ്റും സമീപത്ത് താമസിക്കുന്നുണ്ട്.

Also Read: ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ന്യൂനമര്‍ദം: നിവാറിന് പിന്നാലെ 'ബുര്‍വി'; കേരളത്തിന് ഭീഷണിയാകുമോ?

പൂജ സാധാരണ വൈകുന്നേരമാണ് നടക്കാന്‍ പോകാറുള്ളതെങ്കിലും വെള്ളിയാഴ്ച രാവിലെ പോകാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നെന്ന് ഭര്‍ത്താവ് പ്രദീപ് സിംഗ് പറഞ്ഞു. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ ഝാന്‍സി എസ്എസ്പി മൂന്ന് സംഘങ്ങള്‍ രൂപീകരിച്ചു. പോലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്