ഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ കഴിയുന്ന ഡൽഹിയെ ആശങ്കയിലാക്കിയ വിഷയമാണ് ഓക്സിജൻ ക്ഷാമം. എന്നാൽ, ഇതിനിടയിലും ഓക്സിജന്റെ പേരിൽ നിരവധി തട്ടിപ്പാണ് രാജ്യതലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. Also Read : ലോക്ഡൗണ്‍ കാലത്ത് ആശ്വാസമായി ഇ സഞ്ജീവനി; ഇ സഞ്ജീവനി കൊവിഡ് ഒപി ഇനി 24 മണിക്കൂറും
ഉപയോഗശൂന്യമായ അഗ്നിശമനോപകരണങ്ങള്‍ മാറ്റി പെയിന്റ് മാച്ച് കളഞ്ഞ് ഓക്സിജൻ സിലിണ്ടര്‍ എന്ന് പറഞ്ഞ് വിറ്റ സംഘത്തെ പോലീസ് പിടികൂടി. ഇത്തരത്തിൽ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. കൊവിഡ് രോഗികള്‍ക്ക് ഓക്സിജൻ സിലിണ്ടർ എന്ന് കാണിച്ചാണ് ഇത് വിറ്റിരുന്നത്.
40 കാരനായ രവി ശര്‍മ്മ, 38 കാരനായ മുഹമ്മദ് അബ്ദുൾ, 30കാരനായ ശംഭു ഷാ എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരെല്ലാം ഡൽഹി അലിപൂര്‍ സ്വദേശികളാണ്.
ഇവരിൽ നിന്നും 530 ലധികം അഗ്നിശമന യന്ത്ര വാതക സിലിണ്ടറുകളും 25 ലധികം ഓക്സിജൻ ഗ്യാസ് സിലിണ്ടർ നോസലുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതിന് പുറമെ സിലിണ്ടറുകളുടെ പെയിന്റ് നീക്കംചെയ്യാൻ ഉപയോഗിച്ച ഇലക്ട്രിക് ഗ്രൈൻഡറുകൾ, സ്പ്രേ-പെയിന്റ് ക്യാനുകൾ, 49,500 രൂപ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
Also Read : ഗാന്ധി, നെഹ്രു, സ്റ്റാലിൻ... തമിഴ്നാട്ടിൽ ഡിഎംകെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ
ഓക്സിജൻ തട്ടിപ്പിൽ രാധാ വല്ലഭ സേവ സംഘ് എന്ന എൻജിഒയിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് എന്ന് പോലീസ് വ്യക്തമാക്കി.
4.5 ലിറ്ററിന്റെ ഓക്സിജൻ 5,500 രൂപയ്ക്കാണ് വിറ്റിരുന്നത് എന്ന് എൻജിഒ പ്രതിനിധി മുകേഷ് ഖന്ന പറഞ്ഞു. എന്നാൽ കൂടുതൽ സിലിണ്ടര്‍ വേണമെന്ന് പറഞ്ഞപ്പോള്‍ സിലിണ്ടര്‍ ഒന്നിന് 13,000 ആയി ഉയര്‍ത്തിയതായും പരാതിയിൽ പറയുന്നു.
ഉപയോഗശൂന്യമായ അഗ്നിശമനോപകരണങ്ങള്‍ മാറ്റി പെയിന്റ് മാച്ച് കളഞ്ഞ് ഓക്സിജൻ സിലിണ്ടര്‍ എന്ന് പറഞ്ഞ് വിറ്റ സംഘത്തെ പോലീസ് പിടികൂടി. ഇത്തരത്തിൽ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. കൊവിഡ് രോഗികള്‍ക്ക് ഓക്സിജൻ സിലിണ്ടർ എന്ന് കാണിച്ചാണ് ഇത് വിറ്റിരുന്നത്.
40 കാരനായ രവി ശര്‍മ്മ, 38 കാരനായ മുഹമ്മദ് അബ്ദുൾ, 30കാരനായ ശംഭു ഷാ എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരെല്ലാം ഡൽഹി അലിപൂര്‍ സ്വദേശികളാണ്.
ഇവരിൽ നിന്നും 530 ലധികം അഗ്നിശമന യന്ത്ര വാതക സിലിണ്ടറുകളും 25 ലധികം ഓക്സിജൻ ഗ്യാസ് സിലിണ്ടർ നോസലുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതിന് പുറമെ സിലിണ്ടറുകളുടെ പെയിന്റ് നീക്കംചെയ്യാൻ ഉപയോഗിച്ച ഇലക്ട്രിക് ഗ്രൈൻഡറുകൾ, സ്പ്രേ-പെയിന്റ് ക്യാനുകൾ, 49,500 രൂപ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
Also Read : ഗാന്ധി, നെഹ്രു, സ്റ്റാലിൻ... തമിഴ്നാട്ടിൽ ഡിഎംകെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ
ഓക്സിജൻ തട്ടിപ്പിൽ രാധാ വല്ലഭ സേവ സംഘ് എന്ന എൻജിഒയിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് എന്ന് പോലീസ് വ്യക്തമാക്കി.
4.5 ലിറ്ററിന്റെ ഓക്സിജൻ 5,500 രൂപയ്ക്കാണ് വിറ്റിരുന്നത് എന്ന് എൻജിഒ പ്രതിനിധി മുകേഷ് ഖന്ന പറഞ്ഞു. എന്നാൽ കൂടുതൽ സിലിണ്ടര്‍ വേണമെന്ന് പറഞ്ഞപ്പോള്‍ സിലിണ്ടര്‍ ഒന്നിന് 13,000 ആയി ഉയര്‍ത്തിയതായും പരാതിയിൽ പറയുന്നു.