ആപ്പ്ജില്ല

കമ്പനി ചെലവിൽ താമസം; യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ തളിച്ച് കമ്പനിയുടമ

ലോക്ക് ഡൗൺ കാലത്ത് കമ്പനി ചെലവിൽ ലോഡ്ജിൽ താമസിച്ചെന്നാരോപിച്ചാണ് യുവാവിനെ ഉടമയും സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ തളിക്കുകയും ചെയ്തത്.

Samayam Malayalam 7 Jul 2020, 5:18 pm
മുംബൈ: മഹാരാഷ്ട്രയിൽ തൊഴിലുടമയും സംഘവും ചേർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ തളിച്ചു. ലോക്ക് ഡൗൺ കാലത്ത് കമ്പനി ചെലവിൽ ലോഡ്ജിൽ താമസിച്ചെന്നാരോപിച്ചാണ് യുവാവിനെ കമ്പനിയുടമയും മറ്റ് മൂന്നുപേരും ചേർന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ തളിക്കുകയും ചെയ്തത്. മഹാരാഷ്ട്രയിലെ കൊത്രുഡിൽ ജൂൺ 13, 14 തീയതികളിലാണ് സംഭവം നടന്നതെങ്കിലും ജൂലൈ രണ്ടിനാണ് യുവാവ് പൗ‍ഡ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
Samayam Malayalam 30 year old man abducted by three man spray sanitiser on his private parts
കമ്പനി ചെലവിൽ താമസം; യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ തളിച്ച് കമ്പനിയുടമ


ലോക്ക് ഡൗണിൽ കമ്പനിയുടെ ഫണ്ട് ഉപയോഗിച്ച് ഡൽഹിയിൽ താമസിച്ചെന്ന് ആരോപിച്ച് യുവാവുമായി കമ്പനിയുടമ തർക്കത്തിലാകുകയായിരുന്നു. പെയിന്റിംഗ് വർക്കുകൾ പ്രദർശിപ്പിക്കാൻ സൗകര്യമൊരുക്കുന്ന കമ്പനിയിലെ മാനേജരാണ് ആക്രമണത്തിന് ഇരയായ യുവാവ്. മാർച്ചിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി യുവാവ് ഡൽഹിയിലേക്ക് പോയിരുന്നു. ആ സമയത്തായിരുന്നു രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ യുവാവിന് തിരിച്ച് വരാൻ കഴിയാതെയായി.

Also Read: 16കാരി ഉൾപ്പടെ 9 സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ 'ചെയിൻ മാൻ'; ബാംഗാളിലെ സീരിയൽ കില്ലറിന് വധശിക്ഷ

സ്ഥാപനത്തിൽനിന്ന് കൊടുത്തിരുന്ന പണമുപയോഗിച്ചാണ് യുവാവ് ഡൽഹിയിൽ ലോഡ്ജിൽ മുറിയെടുത്ത് കഴിഞ്ഞിരുന്നത്. മെയ് ഏഴിന് പൂനെയിലേക്ക് തിരികെയെത്തിയപ്പോൾ ഹോട്ടലിൽ 17 ദിവസം ക്വാറന്റീനിൽ കഴിയാൻ കമ്പനിയുടമ ആവശ്യപ്പെട്ടു. എന്നാൽ ഹോട്ടലിൽ കഴിയാനുള്ള പണം യുവാവിന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. അതിനാൽ മൊബൈൽ ഫോണും ഡെബിറ്റ് കാർഡും പണയപ്പെടുത്തിയായിരുന്നു യുവാവ് ഹോട്ടലിൽനിന്ന് പുറത്തുവന്നത്.

ജൂൺ 13ന് സംഭവം നടന്നദിവസം ലോക്ക് ഡൗൺ സമയത്ത് ലോഡ്ജിൽ കഴിയാൻ ചെലവഴിച്ച തുക തിരികെ നൽകണമെന്ന് യുവാവിനോട് കമ്പനിയുടമ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഉടമയും സഹായിയും ചേർന്ന് യുവാവിനെ കാറിൽ കെട്ടിയിട്ട് ഓഫീസ് കെട്ടിടത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഓഫീസിലേത്തിയ സംഘം മർദ്ദിക്കുകയും തുടർന്ന് സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ സ്പ്രേ ചെയ്തെന്നും യുവാവ് പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

Also Read: കൊവിഡ് കാലത്തെ പുത്തൻ മോഷണരീതി; പിപിഇ കിറ്റ് ധരിച്ച് ജ്വല്ലറിയിൽനിന്ന് കവർന്നത് 780 ഗ്രാം സ്വർണം

സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ അഡ്മിറ്റാകുകയും രോഗംഭേദമായതിന് പിന്നാലെ പോലീസിൽ പരാതി നൽകുകയുമായിരുന്നു. യുവാവിന്റെ പരാതിയിൽ കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്